37.വിവേകാനന്ദ സ്മാരകം കന്യാകുമാരി
കന്യാകുമാരിയിലെ പ്രധാനപ്പെട്ട മറ്റൊരു കാഴ്ച വിവേകാനന്ദ സ്മാരകം ആണ്. ശ്രീ രാമകൃഷ്ണ പരമഹംസരുടെ ശിഷ്യനായി ആര്‍ഷ സംസ്കാര ത്തിന്റെയും യോഗ വേദാന്ത തത്വചിന്തയുടെ സത്തയും എന്തെന്നു പാശ്ചാത്യര്‍ക്ക് മനസ്സിലാ ക്കിക്കൊടുത്ത നരേന്ദ്രദത്ത് എന്ന വിവേകാനന്ദന്‍ 1892 ഡിസംബര്‍ 24 നു കന്യാകുമാരിയിലെത്തി കടല്‍ക്കരയില്‍ നിന്ന് കുറച്ചു ദൂരെ ഉയര്‍ന്നു നിന്ന ഒരു പാറയില്‍ നീന്തി ചെന്ന് ധ്യാന നിരതനായി എന്നും രണ്ടു ദിവസം അതെ നിലയില്‍ തുടര്‍ന്ന അദ്ദേഹത്തിന് ബോധോദയം ഉണ്ടായി എന്നുമാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചിക്കാഗോ യാത്രയ്ക്ക് ഏതാനും ദിവസങ്ങള്‍ക്കു മുമ്പായിരുന്നു ഈ സംഭവം 1962 ജനുവരിയില്‍ സ്വാമി വിവേകാനന്ദന്റെ നൂറാമത്തെ ജന്മദിനം പ്രമാണിച്ച് കന്യാകുമാരിയിലെയും പ്രാന്തപ്രദേശ ങ്ങളിലും ഉള്ള ചിലര്‍ ഒരു കമ്മറ്റി ഉണ്ടാക്കി അദ്ദേ ഹത്തിന്റെ കന്യാകുമാരി സന്ദര്‍ശനവും ധ്യാന വും എന്നെന്നും ഓര്‍മ്മിക്കപ്പെടാന്‍ അദ്ദേഹം ധ്യാന നിരതനായിരുന്ന പാറയില്‍ ഉചിതമായ ഒരു സ്മാരകവും കരയില്‍ നിന്ന് ആ പാറയിലേക്ക് ഒരു പാലവും ഉണ്ടാക്കണമെന്ന് തീരുമാനിച്ചു. എന്നാല്‍ ഈ ആലോചനകള്‍ നടക്കുമ്പോള്‍ തന്നെ അവിടെ ഉണ്ടായിരുന്ന ചില ക്രിസ്തുമത വിശ്വാസികള്‍, പ്രത്യേകിച്ച് മുക്കുവര്‍, ഈ പാറ അങ്ങനെ കൊടുക്കാന്‍ പാടില്ല എന്ന് പറഞ്ഞു അവിടെ ഒരു കുരിശു രാത്രിയില്‍ സ്ഥാപിച്ചു. രണ്ടു മത വിശ്വാസികള്‍ തമ്മില്‍ ഉള്ള തര്‍ക്കം തുടര്‍ന്ന പ്പോള്‍ തമിഴ് നാട് സര്‍ക്കാര്‍ അതൊരു സംരക്ഷി ത പ്രദേശമാക്കി നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നാല്‍ 1963 ജനുവരി 17 നു സര്‍ക്കാര്‍ അനുമതി യോടുകൂടി തന്നെ അവിടെ വിവേകാനന്ദന്റെ ധ്യാനം ഓര്‍മ്മിപ്പിക്കുന്ന ഒരു ഫലകം സ്ഥാപിച്ചു.
വിവേകാനന്ദ സ്വാമികളുടെ പ്രചാരകനും സാമൂഹ്യ പരിഷ്ക്കര്ത്താവും ചിന്തകനുമായിരുന്നു ശ്രീ ഏകനാഥ് രാമകൃഷ്ണ റാനദേ ഇവിടെ ഈ സ്മാരകം ഉണ്ടാക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്കു വഹിച്ചു. അദ്ദേഹം വിവേകാനന്ദ മെമ്മോറിയല്‍ കമ്മറ്റി എന്ന ഒരു ദേശീയ സമിതി ഉണ്ടാക്കി ഭാരതത്തില്‍ പല സ്ഥലത്തും അതിന്റെ ശാഖകള്‍ തുടങ്ങി . ദേശീയ നിലവാരത്തില്‍ ഇതിനു വലിയ സഹായ വും പിന്തുണയും ജനങ്ങള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ അന്നത്തെ വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന ഹുമയുണ്‍ കബീര്‍ ഈ ശ്രമത്തെ എത്രുത്തു സംസാരിച്ചു. കല്‍ക്കത്ത നിയോജക മണ്ഡലത്തില്‍ നിന്ന് ജയിച്ച എം പി ആയിരുന്ന അദ്ദേഹം ബംഗാളിന്റെ പ്രശസ്ഥനായ പുത്രനെ സ്മരിക്കാന്‍ എത്രുക്കുന്നതു രാനദേെ പരസ്യപ്പെടുത്തിയപ്പോള്‍ അദ്ദേഹത്ത്നു തന്റെ എത്രുപ്പ് പിന്‍വലിക്കേണ്ടി വന്നു. മദിരാശി മുഖ്യ മന്ത്രി എം ഭക്ത വത്സലവും ഈ പദ്ധതിക്ക് എതിരായിരുന്നു. എന്നാല്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ സഹായത്തോടെ ശ്രീ രാനടെ രായ്ക്കു രാമാനം 323 എം പി മാരുടെ ഒപ്പ് ശേഖരിച്ചു അന്നത്തെ പ്രധാന മന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിനെ സമീപിച്ചു. അദ്ദേഹം ഈ പദ്ധതിക്ക് അംഗീകാരവും നല്‍കി.
ആദ്യം 15 അടി മാത്രം ചതുരത്തില്‍ ഒരു സ്മാരകം ഉണ്ടാക്കാനായിരുന്നു തമിഴ് നാട് മുഖ്യമന്ത്രി ഭക്തവത്സലം അനുമതി നല്‍കിയത്. എന്നാല്‍ കാഞ്ചി ശങ്കരാചാര്യരുടെ ഒത്താശയോടെ ഇത് 130 x 56 അടിയുള്ള വലിയൊരു സ്മാരകം ഉണ്ടാ ക്കാന്‍ രാനടെ അനുമതി വാങ്ങി. 650 ഓളം പണിക്കാര്‍ ആര് വര്ഷം തുടര്‍ച്ചയായി പണി ചെയ്താണ് ഇത്ര കുറഞ്ഞ സമയം കൊണ്ടു ഇത് നിര്‍മ്മിച്ചത് സാമ്പത്തിക പ്രതിസന്ധികള്‍ ഒന്നും ഇതിന്റെ പണിയെ ബാധിക്കാന്‍ രാനടെ അനു വദിച്ചില്ല. ഒരു ദേശീയ സ്മാരകം എന്ന നിലയില്‍ ഓരോ ഭാരതീയനും ഈ സംരംഭത്തില്‍ പങ്കു കൊള്ളണം എന്ന് അദ്ദേഹം ആഗ്രഹിച്ചു , നാഗാലാ ണ്ടും അരുണാചല്‍ പ്രദേശും പോലെയുള്ള സംസ്ഥാന ങ്ങള്‍ പോലും ഇതിനു വലിയ സഹായം ആയി. ഇതിനു വേണ്ട തുകയുടെ ഭൂരി ഭാഗവും പൊതുജനങ്ങളുടെ സംഭാവന ആയിരുന്നു. ഒരു രൂപ മുതല്‍ ഉള്ള സംഭാവനകള്‍ അദ്ദേഹം ഇതിനു വേണ്ടി സ്വീകരിച്ചു, അങ്ങനെയാണ് ആറു വര്ഷം കൊണ്ടു 1970 ല്‍ ഈ സ്മാരകത്തിന്റെ പണി പൂര്‍ത്തിയാക്കി രാഷ്ട്രത്തിന് സമര്‍പ്പിക്കപ്പെട്ടതു .
.പുരാതനവും ആധുനികവുമായ ശില്പ രീതികളുടെ ഒരു സംയുക്തമാണിവിടെ കാണുന്നത്. തമിഴ് ബംഗാള്‍ ശില്പരീതികള്‍ എന്നും പറയാം. പ്രധാന മണ്ഡപം ബെലൂരിലുള്ള ശ്രീ രാമകൃഷ്ണ ക്ഷേത്രം പോലെ ഇരിക്കുന്നു. എന്നാല്‍ പ്രവേശന കവാടം അജന്ത എല്ലോറ ഗുഹകളിലെ ശില്പങ്ങളോട് സാദൃശ്യം വഹിക്കുന്നു. ഇവിടെ സ്വാമിജിയുടെ ഒരു പൂര്‍ണകായ പ്രതിമയുണ്ട്. സീതാറാം ആര്‍ത്റെ എന്നി ശില്‍പ്പി നിര്‍മ്മിച്ചത്. ശ്രീപാദ പാറയെനും വിളിക്കപ്പെടുന്ന ഈ പാറ ദേവി കന്യാകുമാരി സ്വന്തം പാദം കൊണ്ടു അനുഗ്രഹിച്ചതായിരുന്നു എന്ന് വിശ്വസിക്കുന്നു , ദേവിയുടെ പാദം ശ്രീപാദം എന്നറിയപ്പെടുന്നു. വിവേകാനന്ദ സ്വാമി പ്രതിമയുടെ ദൃഷ്ടി ഈ പാദത്തില്‍ പതിയുന്ന രീതിയില്‍ ആണ് നിര്മ്മി ച്ചിരിക്കുന്നത്.
ഇവിട ത്തെ പ്രധാന നിര്‍മ്മിതികള്‍ ശ്രീപാദ മണ്ഡ പം , ഗര്‍ഭ ഗ്രഹം, അകത്തെ പ്രകാരം , ബാഹ്യ പ്രകാരം , വിവേകാനന്ദ മണ്ഡപം, ധ്യാന മണ്ഡപം , മുഖ മണ്ഡപം സഭാ മണ്ഡപം , പ്രളിമാ മണ്ഡപം എന്നിവയാണ്. ധ്യാന മണ്ഡപത്തില്‍ സന്ദര്‍ശകര്‍ക്ക് ധ്യാന നിരതരായി ഇരിക്കാം സഭാ മണ്ഡപത്തില്‍ പ്രാര്‍ഥനയും മറ്റു സത്സംഗവും മറ്റും നടത്തുന്നു. ഇവിടെ സ്വാമിജിയുടെ ജീവിതതെയും മറ്റും സംബന്ധിച്ച നല്ലൊരു പുസ്തക ശേഖരവും ഉണ്ട്. ആവശ്യമുള്ളവര്‍ക്ക് വാങ്ങാം.
കടല്‍ക്കരയില്‍ നിന്ന് സ്മര്രകതിലേക്ക് ബോട്ടില്‍ ആണ് പോകേണ്ടതു. ചെറിയ തുക പ്രവേശന ഫീസ് ആയി വാങ്ങുന്നു. കാലാവസ്ഥ പ്രതികൂലമായിരുന്നപ്പോള്‍ നേരത്തെ രണ്ടു മണി കഴിഞ്ഞാല്‍ ബോട്ടുകള്‍ വിടുമായിരുനില്ല. ഇപ്പോള്‍ വലിയ ബോട്ടുകള്‍ ആയപ്പോള്‍ മിക്കവാറും ബോട്ടുകള്‍ വൈകുന്നേരം വരെ ലഭ്യമാണ്. കരയില്‍ നിന്നു പാലം നിര്‍മ്മിച്ചിട്ടില്ല. ഒരു കണക്കിന് അത് നന്നായി എന്ന് തോന്നുന്നു.
യുട്യുബ് വിഡിയോ : https://youtu.be/gSN9cxaovuQ
.
Comments
Post a Comment