ഗുരുവായൂര്‍ ഭക്തന്മാര -4: വില്വമംഗലം സ്വാമിയാര്‍

വില്വമംഗലം എന്നപേരില്‍ അറിയപ്പെടുന്ന സ്വാമിയാര്‍ ഗുരുവായൂരപ്പന്‍റെ ഭക്തന്മാ രില്‍ ഒരാളായിരുന്നു, കുറൂരമ്മയെപ്പൊലെ ഭഗവാനെ നേരിട്ടു കാണാന്‍ കഴിഞ്ഞിരു ന്നയാൾ.എന്നാല്‍ ഐതിഹ്യങ്ങളില്‍ ഒന്നില്‍ കൂടുതല്‍ വില്വമംഗലം ഉണ്ടായിരുന്ന തായി തോന്നുന്നു. അതില്‍ ഒന്നാമന്‍ ശ്റീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളില്‍ അറിയപ്പെടുന്നയാള്‍. ത്റിശ്ശൂര്‍ പാറമേക്കാവില്‍ ക്ഷേത്രത്തിനടുത്തു കൊമ്പ ത്തു കടവ്, പുത്തെഞ്ചിറയില്‍ താമസിച്ചിരു ന്നു എന്നു പറയപ്പെടുന്നയാള്‍. അദ്ദേഹം വിഷ്ണു ഭഗവാനെ പ്രാര്‍ത്ഥിച്ചു പ്രത്യക്ഷപ്പെ ടുത്തി, ഭഗവാന്‍ ഒരു ഉണ്ണിക്കണ്ണന്‍റെ രൂപ ത്തില്‍ വില്വമംഗലത്തിനു ദര്‍ശനം കൊടു ത്തു എന്നും പലപ്പോഴും അദ്ദേഹം പൂജ ചെയ്യുമ്പോള്‍ വിക്റുതികള്‍ കാട്ടി സ്വാമിയാ രെ ശുണ്ഠി പിടിപ്പിച്ചിരുന്നു എന്നും പറയപ്പെ ടുന്നു. ഒരിക്കല്‍ പൂജ ചെയ്തു കൊണ്ടിരുന്ന വിഗ്രഹത്തെ അശുദ്ധമാക്കി എന്നതില്‍ സ്വാമിയാര്‍ ഉണ്ണിയോടു ദ്വെഷ്യപ്പെട്ടുവെന്നു, ഉണ്ണി പിണങ്ങി “ഇനി എന്നെ കാണണമെ ങ്കില്‍ അനന്തങ്കാട്ടില്‍ വന്നുകൊള്ളൂ എന്നും പറഞ്ഞ് അപ്രത്യക്ഷമായത്റെ . സ്വാമിയാര്‍ അനന്തങ്കാട് തിരഞ്ഞു നടന്നു നടന്നു അവ സാനം കുഞ്ഞുമായി വഴക്കിട്ടു “നിന്നെ ഞാന്‍ അനന്തന്‍ കാട്ടില്‍ എറിയുമെന്നു‘ പറഞ്ഞ ഒരു നാട്ടുകാരി സ്ത്രീയുടെ സഹായ ത്തൊടെ അനന്തങ്കാട് കണ്ടെത്തി , അവിടെ ഒരു ഇലിപ്പമരവുമായി ചേറ്ന്നിരിക്കുന്നതായി കണ്ടു എന്നും സ്വാമിയാരുടെ പ്രാര്‍ത്ഥന മൂലം ആ മരം കടപുഴകി വീണപ്പൊള്‍ അനന്തശായിയായ ഭഗവാനെ കണ്ടു എന്നും പറയപ്പെടുന്നു. അസാമാന്യമായ നീളം ഉണ്ടായിരുന്ന വിഗ്രഹം തനിക്കു കണ്ട് പ്രാര്‍ത്ഥിക്കാന്‍ കഴിയുന്ന വലിപ്പത്തിലാക്കി തരണെ എന്നു വീണപേക്ഷിച്ചപ്പൊള്‍ ഇപ്പൊ ഴത്തെ 18 അടി നീളത്തില്‍ ആക്കിയെന്നും പറയുന്നു. ( ശ്റീ പതമനാഭ സ്വാമീ ക്ഷേത്റ ത്തെ കുറിച്ച് എഴുതിയ കുറിപ്പ് വായിക്കുക. ) സ്വാമിയാര്‍ ഭഗവാനോട് മാപ്പിരന്നു തനിക്കു മാര്‍ഗദര്‍ശനം ചെയ്ത സ്ത്രീയില്‍ നിന്നു കിട്ടിയ കഞ്ഞിയും ഉപ്പുമാങ്ങയും ഭഗവാനു നിവേദ്യമായി കൊടുത്തു എന്നും ഈ സംഭവം നടന്ന സ്ഥലത്തു സ്ഥലമുട മയുടെ അനുവാദത്തൊടെ രാജാവിന്‍റെ ചിലവി ല്‍ ക്ഷേത്രം ഉണ്ടാക്കി എന്നും ആണു കഥ. അന്ന ത്തെ ക്ഷേത്രം ശ്രീപത്മ്നാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നു കുറച്ചു ദൂരെ ഇന്നും നിലനില്‍ക്കുന്നു, വില്വമംഗലം സ്വാമി യാരുടെ സമാധിയും ഈ ക്ഷേത്രത്തില്‍ നിന്നു അധികം ദൂരെയല്ല. ഇതിരുന്ന ഭാഗത്താണു വില്വമംഗലം ശ്റീക്റിഷ്ണ ക്ഷേത്രം ഉണ്ടാക്കിയതു. ഈ ക്ഷേത്രം ഇപ്പൊഴും ത്റിശ്ശൂര്‍ നടുവില്‍ മഠം വകയാണു .

വില്വമംഗലം സ്വാമിയാര്‍ പല ക്ഷേത്രങ്ങളും സന്ദറ്ശിച്ചിരുന്നു. അവിടത്തെ പ്റതിഷ്ട യില്‍ ഭഗവാനെ നേരിട്ടു കാണാം അദ്ദേ ഹത്തിനു കഴിയുമായിരുന്നു എന്നു പറയുന്നു.
ഒരിക്കല്‍ വ്റിശ്ചിക മാസത്തിലെ കാര്‍ത്തിക നാള്‍ സ്വാമിയാര്‍ ത്റിശ്ശൂര്‍ വടക്കുന്നാഥ ക്ഷെത്രത്തില്‍ എത്തിയപ്പൊൾ. ശ്റീകൊ വിലില്‍ ഭഗവാനെ കാണാതിരുന്നു. അന്വെ ഷിച്ചപ്പൊല്‍ ഭഗവാന്‍ ക്ഷെത്റത്തിനു പുറ ത്തു തെക്കെ മതിലിനടുത്തു തെക്കൊട്ടു നോക്കി കുമാരനല്ലൂര്‍ ഭഗതി നീരാട്ടു കഴി ഞ്ഞു സര്വാഭരണഭൂഷിതയായി വരുന്നതു കാത്തിരിക്കുകയായിരുന്നുവത്രെ. ഇതു കഴിഞ്ഞു എല്ലാ വ്റിശ്ചികത്തിലെയും കാര്‍ത്തികനാള്‍ പ്രത്യേക പൂജ നടത്തി വരുന്നു.


മറ്റൊരിക്കല്‍ ഒരു അഷ്ടമി ദിവസം സ്വാമി യാര്‍ വൈക്കം ശിവ ക്ഷേത്രത്തില്‍ ഉച്ചനേര ത്തു ചെന്നപ്പോള്‍ ഭഗവാന്‍ ശ്റീകൊവിലില്‍ ഇല്ലയെന്നുക് കണ്ടു നൊക്കിയപ്പോള്‍ ഭഗ വാന്‍ ചുറ്റമ്പലത്തിനു വടക്കു ബ്രാഹ്മണസദ്യ കൊടുക്കുന്നയിടത്തില്‍ ഒരു ഇലയില്‍ സദ്യ ഉണ്ടു.കൊണ്ടിരിക്കുന്നതായി കണ്ടുവത്രെ. അതിനു ശേഷം അഷ്ടമി ദിവസം സദ്യ വിള മ്പുമ്പോള്‍ കൊടിമരത്തിന്‍റെ അടുത്തു വാഴ യിലയില്‍ എല്ലാ വിഭവങ്ങളും വിളമ്പിയതിനു ശേഷമെ സദ്യ നടത്താറുള്ളൂ.

അതുപോലെ ഒരിക്കല്‍ അമ്പലപ്പുഴ ക്ഷെത്ര ത്തില്‍ വെച്ചു ഭഗവന്‍ ക്ഷേത്ര സില്‍ബന്ധി കളായ മാരാര്‍മാര്‍ക്കു നാടകശാലയില്‍ ഭക്ഷണം വിളമ്പി കൊടുക്കുന്നതു കണ്ടുവ ത്രെ. ഇതിനു ശേഷം നാടകശാല സദ്യയില്‍ മാരാന്മാര്‍ക്കു വലിയ പരിഗണന നല്‍കി വരുന്നു.

സ്വാമിയാര്‍ ഒരിക്കല്‍ ചേര്‍ത്തലക്കടുത്തു ഒരു കാട്ടില്‍ കൂടി നടക്കുമ്പൊള്‍ ഏഴു അപ് സരസ്സുകളെ കണ്ടു എന്നും സ്വാമിയാര്‍ അടു ത്തു ചെന്നപ്പൊള്‍ അതില്‍ ഒരാള്‍ ഭയന്നോടി ചെളിക്കുണ്ടില്‍ വീഴുകയും സ്വാമിയാര്‍ അവ രെ പൊക്കിയെടുത്തപ്പൊള്‍ അവരുടെ തലയില്‍ നിറയെ ചേറു (ചെളി) പുരണ്ടിരു ന്നുവെന്നും അങ്ങനെ ആ സ്ഥലത്തിനു ചേറ്ത്തല എന്നു പേരു കിട്ടിയെന്നും മറ്റൊരു കഥയും ഉണ്ടൂ. അവിടത്തെ പ്രതിഷ്ട ചേറ്ത്തല കാര്‍ത്ത്യായനി ആണു. 

ഇങ്ങനെയുള്ള കഥകളില്‍ നിന്നു തന്നെ വില്വമംഗലം എന്നയാള്‍ ഒരൊറ്റയാളല്ല എന്നും ആപേരില്‍ രണ്ടോ മൂന്നൊ ആള്‍ ക്കാര്‍ ജീവിച്ചിരുന്നു എന്നും ചരിത്രഗവേഷ കര്‍ പറയുന്നു.


ശ്റീക്രിഷ്ണ കറ്ണാമ്റുതം
വില്വമംഗലം ജാതിയില്‍ നമ്പൂതിരി ആയി രുന്നു എങ്കിലും ഒരു അമ്പലവാസി സ്ത്രീയെ സംബന്ധം ചെയ്തിരുനു എന്നും അവരെ അദ്ദേഹത്തിനു വളരെ സ്നേഹം ആയിരു ന്നുവെന്നും ഒരു പുഴ കടന്നു എന്നും അവരെ സ്വാമിയാര്‍ രാത്രികാലത്തു സന്ദര്‍ശിച്ചിരു ന്നുവെന്നും പറയപ്പെടുന്നു. അന്നത്തെ കാലത്തു തെരുവു വിളക്കും ടോര്‍ച്ചും ഒന്നും ഇല്ലായിരുന്നതു കൊണ്ട് തെങ്ങോലയൊ പനയോലയോ കെട്ടി ചൂട്ടു കത്തിച്ചു കൊണ്ടായിരുന്നു രാത്രി യാത്ര. ഒരിക്കല്‍ പുഴയില്‍ വെള്ളം കൂടുതല്‍ ആയപ്പൊള്‍ ഒരു മരത്തടിയുടെ മുകളില്‍ കയറി സ്വാമിയാര്‍ ഇക്കരെയെത്തിയെന്നും മരത്തടി ഒരു കയരൂ കൊണ്ടൂ ബന്ധിച്ചു എന്നും സംബന്ധകാരിയൊടൂ പറഞ്ഞു വത്രെ. അവര്‍ സ്വാമിയാരൊടൂ : അങ്ങു എന്നെ ക്കാണാന്‍ ഇത്രയധികം ബുദ്ധിമുട്ടു ന്നുണ്ടല്ലൊ, ഇതിന്‍റെ പകുതി ശ്റദ്ധയൊടെ ഭഗവാനെ പ്രാര്‍ത്ഥിച്ചിരുന്നുവെങ്കില്‍ മോ ക്ഷം കിട്ടുമായിരുന്നു എന്നു കളിയാക്കി യത്രെ. ഈ വാക്കുകള്‍ സ്വാമിയാരുടെ കണ്ണു തുറപ്പിച്ചുവെന്നും തുടര്‍ന്ന് അദ്ദേഹം എഴുതി യ ഭഗവല്‍ സ്തുതിയെ ശ്റീക്റിഷ്ണ കര്‍ണാമ്റൂതം എന്ന പേരില്‍ അറിയപ്പെട്ടു. ‘ലീലാസുകന്‍’ എന്ന പേരിലായിരുന്നു ഈ പുസ്തകം എഴുതിയതു . ഈ രാത്രി കഴി ഞ്ഞു സ്വാമിയാര്‍ തനിക്കു ശരിയായ ബുദ്ധി ഉപദേശിച്ച ആ സ്ത്രീ മാതാവിനു സമാന യാണെന്നും തന്‍റെ ഗുരുവായി ബഹുമാനി ക്കുകയാണെന്നും അറിയിച്ചു. അദ്ദേഹം പുഴ കടക്കാന്‍ ഉപയോഗിച്ച മരം ഒരു ശവശരീര വും അതു കെട്ടാന്‍ ഉപയോഗിച്ചത് ചത്ത ഒരു പെരുമ്പാമ്പായിരുന്നു എന്നും പുലര്‍ന്ന പോള്‍ അറിഞ്ഞു. വീട്ടില്‍ എത്തിയ ശേഷം സ്വയം ശുദ്ധീകരിച്ചു പുണ്യാഹം തളിച്ചു ശിഷ്ടകാലം പൂറ്ണ സന്യാസിയായി ജീവി തം കഴിച്ചുവെന്നും പറയപ്പെടുന്നു. ഈ സംഭ വത്തിനു ശേഷമാണു അദ്ദെഹം വില്വമംഗലം സ്വാമിയാര്‍ എന്ന പേരില്‍ അറിയപ്പെട്ടത്.

സ്വാമിയാര്‍ എവിടെയാണു ജനിച്ചതെന്നതി നെക്കുറിച്ചും പല അഭിപ്രായം ഉണ്ടു. കാസര്‍ ഗോഡ് ജില്ലയില്‍ ആണെന്നും കുറ്റിപ്പുറത്തി നടുത്തു തവനൂര്‍ ആണെന്നും അഭിപ്രായ ങ്ങള്‍ ഉണ്ടു. തവനൂരിലെ വെള്ള ഇല്ലം ആയിരുന്നു അദ്ദെഹത്തിന്‍റെ ഇല്ലം എന്നും , ഭരതപ്പുഴയുടെ തെക്കുള്ള വാസുദേവപുരം എന്ന സ്ഥലത്തു സ്വാമിയാരുടെ അമ്മ വിഷ്ണു ഭഗവാനെ പ്രാര്‍ത്ഥിച്ചിരുന്ന ക്ഷേത്ര ത്തില്‍ ഇന്നും സ്വാമിയാരുടെ ശ്രാദ്ധം വര്‍ഷ ത്തൊലൊരിക്കല്‍ യൊഗീശ്വരപൂജയൊടെ നടത്താറുണ്ടെന്നും പറയുന്നു. ഇക്കാരണങ്ങ ളാല്‍ തവനൂര്‍ തന്നെയാവാനാണു സാദ്ധ്യത സ്വാമിയാരുടെ മൂക്കൊത്തല ഭഗവതി, ശുകപുരം ദക്ഷിണാ മൂര്‍ത്തി, ത്റിപ്പങ്ങൊ ട്ടപ്പന്‍ എന്നിവരെപ്പറ്റിയുള്ള പരാമര്‍ശങ്ങളും ഇതു ന്യായീകരിക്കുന്നു എന്നു ഗവേഷകര്‍ പറയുന്നു. ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ പറയുന്നതു ‘കോദണ്ഡമംഗലം’ എന്ന സംസ് ക്റുതനാമം മലയാളീകരിച്ചു വില്വമംഗലം എന്നാക്കിയതായി രിക്കുമെന്നും പറയുന്നു. വെള്ള ഇല്ലം അതില്‍ നിന്നും ഉണ്ടായതാണെന്നും.

ത്റിശ്ശൂര്‍ , കാസര്‍ഗോഡ് എന്നിവ കൂടാതെ കണ്ണൂര്‍ ഓലയമ്പാടി എന്ന സ്ഥലവും വില്വമം ഗലത്തിന്‍റെ ദേശമായി അവകാശപ്പെടുന്നുണ്ട് .

ആദി ശങ്കരാചാര്യരുടെ ശീഷ്യനായിരുന്ന സുരേശ്വാചാര്യനായിരുന്നു വില്വമംഗല ത്തിന്‍റെ ഗുരു വെന്നും പറയുന്നു.

വില്വമംഗലത്തിന്‍റെ ക്റുതികള്‍

വില്വമംഗലം സ്വാമിയാരുടെതിയി അറിയപ്പെടുന്ന 22 ക്റൂതികളാണുള്ളതു , അവയില്‍ ശ്റീക്റിഷ്ണ കര്‍ണാംറുതം, ശ്റീ ചിഹ്നം, പുരുഷാകാരം ,അഭിനബ്വ കൌസ്തു ഭ ൺമാല , ദക്ഷിണാമൂര്‍ത്തി സ്തവം, കാലാവധ കാവ്യം, ദുറ്ഗാസ്തുതി, ബാലക്റി ഷ്ണ സ്തൊത്രം, ബാലഗോപാല സ്തുതി , ശ്രീക്റിഷ്ണ വരദാഷ്ടകം, വ്റീണ്ദാവന്‍ സ്തോത്രം, ഭാവനാമുകുരം, രാമചന്ദ്രാഷ്ടകം, ഗണപതി സ്തോത്രം അനുഭവാഷ്ടകം മഹാകാലാഷ്ടകം, കാര്‍കൊടകാഷ്ടകം, ക്റിഷ്ണ ലീലാ വിനോദം, ശങ്കര ഹ്റീദയാം ഗമ, സൌബന്ധ സാമ്റാജ്യം, തിങന്ധ സാമ്റാജ്യം , ക്റമാ ദീപിക എന്നിവ യാകുന്നു.

Comments

Popular posts from this blog

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ 2 - മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ :1 - പൂന്താനം

ശബരിമല – 3: പതിനെട്ടു പടികളുടെ മാഹാത്മ്യം