പൂര്‍വ ഇന്ത്യയിലേക്ക്‌ ഒരു യാത്ര - 1: ഭുവനെശ്വര്‍

എന്റെ   ചില സുഹൃത്തുക്കള്‍  ചോദിക്കുന്നു, നിങ്ങള്‍   വിദേശത്ത് പോയ  വിവരങ്ങള്‍ എഴുതുന്നു. എന്നാല്‍  എന്ത് കൊണ്ടു  ഇന്ത്യയിലെ  യാത്രകളെപ്പറ്റി എഴുതുന്നില്ല? സംഗതി ശരിയാണ് , പണ്ടു  പണ്ടു  പഠിക്കുന്ന കാലത്ത് സ്റ്റഡിടൂറിന്റെ  ഭാഗമായി നാലാം വര്ഷം മൈസൂര്‍, ബാംഗളൂര്‍, മദിരാശി, ബോംബെ ഹൈദരാബാദ്, പൂന   എന്നീ  ദക്ഷിണ ഇന്‍ന്ത്യന്‍ നഗരങ്ങളിലും   അഞ്ചാം വര്ഷം    ഡല്‍ഹി, ആഗ്രാ, സിംല, ചണ്ടിഗര്‍, സിംല, കൊല്‍ക്കത്ത എന്നീ നഗരങ്ങളും  സന്ദര്‍ശിച്ചിട്ടുണ്ട്. അന്ന് ക്യാമെറയോ  ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയോ   ഇല്ല, ഇന്റര്‍നെറ്റും ഫെയ്സ്ബുക്കും ബ്ലോഗും  ഒന്നുമില്ല. അതുകൊണ്ടു  ഒന്നും എഴുതാനും രേഖപ്പെടുത്താനും കഴിഞ്ഞില്ല. പോരാഞ്ഞു  അറിഞ്ഞോ അറിയാതെയോ  ഇന്ത്യക്കകത്തു  യാത്ര ചെയ്തതും താരതമ്യേന കുറവായിരുന്നു എന്നുള്ളതും ശരിയാണ്. ഇനി  ഇന്ത്യക്കകത്തെ  ചില  യാത്രകളെ കുറിച്ച്  എഴുതാമെന്ന് കരുതുന്നു. ഭാഗ്യവശാല്‍   ഈ യാത്രകളിലെടുത്ത ചില ഫോട്ടോകള്‍   പലയിടങ്ങളില്‍ നിന്ന്   തപ്പിയെടുക്കാനും കഴിഞ്ഞു .

ആദ്യം   കല്കൊത്തായിലെക്കുള്ള  യാത്രാമദ്ധ്യേ ഡിസ്സയിലെ  പുരി ജഗന്നാഥ  ക്ഷേത്രവും കൊനാരാക് എന്ന സൂര്യക്ഷേത്രവും സന്ദര്‍ശിക്കാന്‍  ഭുവനേശ്വറില്‍ ഇറങ്ങിയത് ആവട്ടെ. രണ്ടു ദിവസം പുരിയില്താമസിക്കാമെന്നു തീരുമാനിച്ചു. പുലര്ച്ചെ മൂന്നു മണിക്കാണ്  ട്രെയിനില്‍  ഭുവനേശ്വര്‍ സ്റ്റേഷനില്‍ എത്തിയത്. ഹോട്ടലില്‍  മുറി ഒന്നും നേരത്തെ   ബുക്ക് ചെയ്തിരുന്നില്ല. അത് കൊണ്ടു ട്രെയിനില്നിന്നു ഇറങ്ങി ഒരു കാപ്പിയും  കുടിച്ചു കുറച്ചു സമയം സ്റ്റേഷനില്തന്നെ തങ്ങി. നേരം പുലര്‍ന്നപ്പോള് ലഗേജു  ശ്രീമതിയെ ഏല്പ്പിച്ചു കൊള്ളാവുന്ന  ഒരു ഹോട്ടലന്വേഷിക്കാന്ഇറങ്ങി. സ്റ്റേഷന് അടുത്തുള്ള ഒരു ഹോട്ടലില്കയറി. അവിടെ മുറി ഒഴിവില്ല. പുറത്തിറങ്ങി വന്നപ്പോള്ഒരു റിക്ഷാക്കാരന്‍  പുറകെ കൂടി. "സാര്പത്ത് രൂപ തന്നാല്മതി. ഞാന്താങ്കള്ക്ക് അഞ്ചു ഹോട്ടല്കാട്ടി തരാം."  അയാള്‍ ഹിന്ദിയില്‍  പറഞ്ഞു. ദല്‍ഹിയിലെ ഹിന്ദി മറന്നിട്ടില്ലാത്തത് കൊണ്ടു മനസ്സിലാക്കാന്‍ വിഷമം ഉണ്ടായില്ല.  ഞാന്ത്ഭുത്പ്പെട്ടു. അഞ്ചു ഹോട്ടല്കാണിക്കാന്പത്ത് രൂപയോ? നമ്മുടെ നാട്ടില്പിച്ചക്കാര്  പോലും ഒരു രൂപയില്കുറഞ്ഞാല്കൊടുത്താല്‍ വലിച്ചെറിഞ്ഞു പോകുന്നു. ഒരു പക്ഷെ ഇവിടെ ഒരു ദിവസം മുഴുവനും കൂടി ഒരു റിക്ഷക്കാരന് കിട്ടുന്നത് പത്തോ ഇരുപതോ രൂപയായിരിക്കും. അപ്പോള്പത്ത് രൂപ മോശമാണോ ? ഞാന്അയാളുടെ കൂടെ നടന്നു രണ്ടു ഹോട്ടല്‍ കൂടി നോക്കി മൂന്നാമത്തെ ഹോട്ടല്ഒപ്പിക്കാമെന്നു തോന്നി എടുത്തു.  അയാളെയുംകൂട്ടി സ്റ്റേഷനിലെത്തി ശ്രീമതിയെ  റിക്ഷയില്‍ ഇരുത്തി പെട്ടിയും എടുത്തു വച്ച്. അയാള്‍ പറഞ്ഞു “സാഹിബ് , ആപ് ഭി  ചടോ ന  ? “ (താങ്കളും കയറിക്കൊള്ളൂ) . പക്ഷെ പാവം എല്ലും തോലുമായ ആ മനുഷ്യനെക്കൊണ്ട് ഞങ്ങളുടെ രണ്ടു പേരുടെയും കൂടി  ഭാരം വലിപ്പിക്കുന്നതില്‍ ഉള്ള  വിഷമം കൊണ്ടു ഞാന്‍  മെല്ലെ  അയാളുടെ റിക്ഷായുടെ  കൂടെ നടന്നു ഹോട്ടലില്‍ എത്തി. ശ്രീമതിയെ  ഇറക്കി പെട്ടി ഹോട്ടല്‍ സ്വീകരണ ഹാളില്‍ എത്തിച്ചു തന്നു അയാള്‍. ഞാന്‍ അയാള്‍ക്ക്‌ അമ്പത് രൂപ കൊടുത്തപ്പോള്അയാളുടെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാന്വയ്യ. അയാള്ആദ്യമായിട്ടാണ് അത്രയും തുക ഒരുമിച്ചു കാണുന്നത് എന്ന് തോന്നും. കാരണം, ഞാന്മനസ്സിലാക്കിയിടത്തോളം ഒറീസ്സ പോലുള്ള സംസ്ഥാനങ്ങളില്ഇന്നും നല്ലൊരു ഭാഗം കൊടും പട്ടിണിയിലാണ്. പണ്ടു തമിഴന്മാര്കേരളത്തില്‍ പണിക്കു വന്നിരുന്നത് പോലെ ഇന്നു ഒഡീസ്സ, ബീഹാര്‍, ബംഗാള്‍ എന്നിവിടങ്ങളില്നിന്നു എത്രയോ ആള്‍ക്കാര്‍ നമ്മുടെ നാട്ടില്‍  ജോലിക്ക് വരുന്നു.  കാരണം ഒന്നു തന്നെ. തികഞ്ഞ ദാരിദ്യം.  ഒന്നുകില്‍ അവിടെ  കാര്യമായ  ജോലി ഒന്നും കിട്ടുന്നില്ല, അല്ലെങ്കില്‍ കിട്ടിയാല്‍ തന്നെ  ഒരു കുടുംബം പുലര്‍ത്താനുള്ള  വകയൊന്നും ആ ജോലിയില്‍  നിന്ന് കിട്ടുകയും ഇല്ല.  നമ്മുടെ  നാട്ടിലെ ആള്ക്കാര്‍  ഗള്‍ഫില്‍  ജോലി അന്വേഷിച്ചു  പോകുന്നത് പോലെ അവര്‍  കേരളത്തില്‍ വന്നു ജോലി ചെയ്യുന്നു.



Comments

Popular posts from this blog

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ 2 - മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ :1 - പൂന്താനം

ശബരിമല – 3: പതിനെട്ടു പടികളുടെ മാഹാത്മ്യം