22.0. അമൃത്സര്‍ : ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊല

തലസ്ഥാന നഗരമായ ചണ്ടീഗരില്‍ നിന്ന് അടുത്ത യാത്ര അമ്രിത്സരിലെക്കായിരുന്നു. സിഖുകാരുടെ സുവര്‍ണ ക്ഷേത്രം , ഇന്ത്യയി ലെ രാഷ്ട്രീയ ഭൂപടത്തില്‍ വളരെയ ധികം പ്രാധാന്യം അര്‍ഹിക്കുന്ന സ്ഥലമെന്ന , പ്രസി ദ്ധിയും കുപ്രസിദ്ധിയും നേടിയ നഗരം. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ വരുന്ന സുവര്‍ണ ക്ഷേത്രം ഉള്ള സ്ഥലം, ഇന്ത്യയുടെ ഏറ്റവും ശക്തയായ പ്രധാനമന്ത്രി(ണി)യുടെ കൊലപാതക ത്തില്‍ അവസാനിച്ച ഓപ്പറെഷന്‍ ബ്ളൂ സ്റ്റാര്‍ നടന്ന, സ്ഥലം .അങ്ങനെ പലതും.
അമൃത്സര്‍ ചരിത്രത്തില്‍ അമ്ബര്സര്‍ അഥവാ രാംദാസ്പൂര്‍ എന്നറിയപ്പെട്ടി രുന്നു.പഞ്ചാബു സം സ്ഥാനത്തിലെ അമൃ ത്സര്‍ ജില്ലയുടെ ഭരണ കേന്ദ്രം കൂടിയാ യ ഈ നഗരത്തിലേക്ക് ചന്ടീഗരി നിന് 217 കി മീ ദൂരം ഉണ്ട്, ഡല്‍ഹിയില്‍ നിന്ന് വടക്ക് പടിഞ്ഞാറായി 456 കി മീ ദൂരത്ല്‍, പാകിസ്ഥാന്‍ അതൃ ത്തിയായ വാഘായില്‍ നിന്ന് വെറും 28 കി മീ മാത്രം ഉള്ള നഗരം. 2011 ലെ സെന്‍സസ് അനു സരിച്ച് 11 ലക്ഷത്തില ധികം ജന സംഖ്യയുള്ള നഗരം. ഏറ്റവും അടുത്തുള്ള വലിയ നഗരം പാകിസ്ഥാനിലെ ലാഹോര്‍ ആണ്, 50 കി മീ മാത്രം ദൂരത്തില്‍.
ഇവിടത്തെ പ്രധാന കാഴ്ചകള്‍ ഹര്മീദര്‍ സാഹിബു അഥവാ സുവര്‍ണ ക്ഷേത്രം, ജാലി യന്‍ വാലാ ബാഗ് രാംതീര്‍ഥ ക്ഷേത്രം എന്നിവയാണ്. നമ്മുടെ രാജ്യ ത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ബലികഴിക്ക പ്പെട്ട ജാലിയന്‍ വാല ബാഗിലെ രക്തസാക്ഷികള്‍ ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടു തന്നെ ഞങ്ങളുടെ യാത്ര തുടങ്ങി.
ആ സംഭവം നടന്നത് 1919 ഏപ്രില്‍ മാസം 13 നാണ്. സിഖുകാര്‍ക്കും ഹിന്ദുക്കള്‍ക്കും ഒരു പോലെ പ്രധാനമായ വൈശാഖി ദിവസം. ഹാരി ഡയര്‍ എന്ന ബ്രിട്ടീഷ് പോലീസ് ആഫീസരുടെ ആജ്ഞപ്രകാരം ആയിരത്തി ലധികം നിരപരാധികളായ ജനങ്ങളെ നിഷ്കരുണം വെടി വച്ച് കൊന്ന ദിവസം ആയിരു ന്നു അത്.
ഒന്നാം ലോക മഹായുദ്ധകാലത്ത് (1914–18) പഞ്ചാ ബില്‍ സിഖുകളുടെ ഇടയില്‍ പല കാരണങ്ങള്‍ കൊണ്ടും സംഘര്‍ഷം നിലനി ന്നിരുന്നു. ഇതിനു പ്രധാനപ്പെട്ട ഒരു കാരണ ഡല്‍ഹിയിലെ ഗുരുദ്വാര രഖബ് ഗന്ജിന്റെ ചുറ്റുമതില്‍ പൊളിച്ചു മാറ്റിയതും അതിനോ ടനുബന്ധിച്ചു കുറെയേറെ സിഖു കാരെ കോടതിയില്‍ കയറ്റിഎന്നതും ആയിരുന്നു. ദക്ഷിണ ആഫ്രിക്കയില്‍ നിന്ന് മടങ്ങിയെ ത്തിയ മഹാത്മാഗാന്ധിയുടെയും (1869–1948) തിയോസഫിക്കല്‍ സൊസൈറ്റി സ്ഥാപകയായ ആനീ ബെസ ന്റിന്റെയും നേത്രുത്വത്തില്‍ ഇന്ത്യയുടെ ഭരണം സ്വദേശികള്‍ക്ക് തിരിച്ചു വാങ്ങുക എന്ന ലക്ഷ്യം സാധ്യമാക്കാന്‍ വേണ്ടി ഒരു സംഘടന (Home Rule League) ഉണ്ടാക്കി പ്രവര്ത്തനം തുടങ്ങിയിരുന്നു. ദക്ഷിണ ആഫ്രിക്കയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നയിച്ച ശേഷം ആയിരുന്നു ഗാന്ധിജി ഇവി ടെ എത്തിയത്. 1916 ല്‍ ലക്നോയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രെസിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ഇന്ത്യക്ക് പടിപടി യായി സ്വയം ഭരണം നല്കുമെന്നു പ്രഖ്യാപി ക്കാന്‍ ബ്രിട്ടീഷ് രാജാവിനോടു അഭ്യര്‍ഥി ക്കുന്ന ഒരു പ്രമേയം പാസാക്കു കയുണ്ടായി. 1919 ഏപ്രില്‍ 10 നു ഗാന്ധിജിയുടെ സത്യാ ഗ്രഹ പരിപാടിയുടെ അമ്രിത്സരിലെ സംഘാ ടകരായ സത്യപാല്‍, സൈഫുദീന്‍ കിച്ളൂ എന്നിവ രെ ബ്രിട്ടീഷ് പോലീസ് അറസ്റ്റു ചെയ്തു ധര്മ്മ ശാലയിലേക്ക് അയച്ചു. ഇതില്‍ പ്രതിഷേധിച്ചു പഞ്ചാബില്‍ ഒരു പൊതു പണിമുടക്കും പരക്കെ പ്രതിഷേധ പ്രകടനങ്ങളും നടന്നു. ആവേശ ഭരിത രായ 50,000 ആല്‍ക്കാര്‍ ഒരുമിച്ചു ഡെപ്യുട്ടി കമ്മീ ഷണരുടെ ആസ്ഥാനത്തേക്ക് നടത്തിയ പ്രകടനം പോലീസ് വഴിയില്‍ തടഞ്ഞു നിര്‍ത്തി അവര്‍ക്കെതിരെ വെടി വെപ്പു നടത്തി. ഔദ്യോഗിക കണക്കു കള്‍ പ്രകാരം ഈ വെടിവെപ്പില്‍ 12 പേര്‍ കൊല്ല പ്പെട്ടു. മുപ്പതോളം പേര്‍ക്ക് പരുക്ക് പറ്റി. ഒരു അന്വെഷണ കമ്മീഷന്റെ മുമ്പാകെ കൊണ്ഗ്രെസ്സ് 20 – 30 വരെ പേര്‍ മരണപ്പെട്ടു എന്നാണു പറഞ്ഞത്. ഇതിനേ തുടര്‍ന്നു നഗരത്തില്‍ പൊതുവേ സംഘര്‍ ഷാവസ്ഥ നില നില്‍ക്കുകയായിരുന്നു ..
ഏപ്രില്‍ 11 നു മാര്ഷെല ഷെര്‍വുഡ് എന്ന ബ്രിട്ടീ ഷ് മിഷനറി അദ്ധ്യാപിക താന്‍ നടത്തു ന്ന സ്കൂളടച്ചു 600 ഓളം ഇന്ത്യന്‍ കുട്ടികളെ വീട്ടിലേക്കു അയ ക്കാന്‍ സ്കൂളിലെക്ക് പോകുകയായിരുന്നു. അവര്‍ ഒരു കാച്ചാ കരിചാന്‍ എന്ന ഇടവഴിയി കൂടി സൈക്കിള്‍ ചവിട്ടി വരുമ്പോള്‍ നാട്ടുകാരില്‍ ഒരു ചെറി യ കൂട്ടം അവരെ ആക്രമിച്ചു അവരുടെ വസ്ത്രങ്ങ ള്‍ എല്ലാം പിച്ചി ചീന്തി അവരെ നിലത്തു വീഴിച്ചു അടിക്കുകയും ദേഹോ പദ്രവം ഏല്പ്പിക്കുകയും ചെയ്തു. ബോധ രഹിതയായ അവര്‍ മരിച്ചു എന്ന് കരുതി അക്രമികള്‍ ര്‍ ഉപെക്ഷിച്ചു പോയി. സ്കൂളി ലെ കുട്ടികളുടെ ഒരു രക്ഷിതാവ് ഉള്‍പ്പെട്ട നാട്ടുകാ രില്‍ മറ്റു ചിലര്‍ അവരെ ആള്‍ക്കൂട്ട ത്തില്‍ നിന്ന് രക്ഷിച്ചു സുരക്ഷിതയാക്കി ഒരു കോട്ടയില്‍ എത്തിച്ചു.
ഇതിനെ തുടര്‍ന്നു ഏപ്രില്‍ 13നു , ബൈസാഖി ഉത്സവ ത്തിന്റെ ദിവസം രാവിലെ ജനെരല്‍ ഡയര്‍ തന്റെ കൂടെയുള്ള ആഫീ സര്മാരുമായി നഗര ത്തില്‍ ചുറ്റി നടന്നു അമ്രിത്സരില്‍ നിന്ന് പുറത്തേക്ക് പോകുന്ന വര്‍ ഒരു പാസ് വാങ്ങണമെന്ന് നിര്‍ദ്ദേശിച്ചു. അന്ന് രാത്രി എട്ടു മണിക്ക് ശേഷം കര്‍ഫ്യു വും പ്രഖ്യാപിച്ചു. പ്രകടനങ്ങളും സമ്മേളനങ്ങ ളും നിരോധിച്ചതായി ഹിന്ദിയിലും പഞ്ചാബി യിലും ഉര്‍ദുവിലും പൊതു സ്ഥലത്ത് വായിച്ചു .പക്ഷെ ആരും ഈ പ്രഖ്യാപനങ്ങള്‍ ചെവിക്കൊ ണ്ടില്ല. ഉച്ചയോടു കൂടി തന്നെ ജാലിയന്‍ വാലാ ബാഗില്‍ വൈകുന്നേരം കൂടുന്ന പ്രതിഷേധ സമ്മേളനത്തെപ്പറ്റി ഡയര്‍ക്ക് ചാരന്മാരില്‍ നിന്ന് വിവരം കിട്ടി. 1240 നു ഈ വിവരം അറിഞ്ഞു 13:30 നു തന്നെ ഈ പ്രതിഷേധ സമ്മേളനത്തെ എങ്ങനെ നേരിടണമെന്ന് അയാള്‍ തന്റെ ആഫീസില്‍ എത്തി ആലോചന തുടങ്ങി.
ഈ ദിവസങ്ങളില്‍ നാട്ടിന്പുറത്ത് നിന്ന് വന്ന കര്‍ഷകരും മറ്റും വൈശാഖി മേളക് വേണ്ടി നഗരത്തില്‍ ഉണ്ടായിരുന്നു. അന്നേ ദിവസം ഉച്ചക്ക് ഒന്നര മണിയോടെ മേള അവസാനിപ്പിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. സുവര്‍ണക്ഷേത്രത്തില്‍ ദര്‍ശ നത്തിനു വന്ന പലരും തൊട്ടടുത്തുള്ള ജാലിയന്‍ വാലാ ബാഗിന് സമീപത്തു കൂടി തങ്ങളുടെ വീട്ടി ലേക്കു നടന്നു പോകുന്നുണ്ടായിരുന്നു. ആറേഴു ഏക്കര്‍ വിസ്തൃതിയുള്ള ഒരു മൈതാനം ആയിരു ന്നു ജാലിയന്‍ വാലാ ബാഗ്., ഉദ്ദേശം 200 മീ ചതുര ത്തില്‍ , ചുറ്റും മൂന്നു മീറ്റരിലധികം ഉയരമുള്ള മതിലും ഉണ്ടായിരുന്നു, ഈ മൈതാനത്തിനു ചുറ്റും. മൈതാനത്തിനു പുറത്തു മൂന്നോ നാലോ നില യുള്ള വീടുകളുടെ ബാല്‍ക്കണി കാണാമായിരു ന്നു. മൈതാനത്തിനു അഞ്ചു ഇടുങ്ങിയ വാതിലു കള്‍ മാത്രമാണ് ഉണ്ടായിരുന്നത്., അതില്‍ പലതും സ്ഥിരമായി പൂട്ടിയിട്ടിരിക്കുകയായിരുന്നു. മഴക്കാ ലത്ത് കൃഷിക്കുപയോഗിച്ചിരുന്ന ഈ സ്ഥലം മറ്റു സമയത്ത് ജനങ്ങള്‍ക്ക് ഒത്തു കൂടാനുള്ള സ്ഥല മായി ഉപയോഗിച്ചിരുന്നു. ആര് മീറ്റര്‍ വ്യാസമുള്ള പകുതി വെള്ളം നിറഞ്ഞ ഒരു കിണറും അവിടെ ഉണ്ടായിരുന്നു. അന്നേ ദിവസം കര്‍ഷക മേളക്ക് വന്നവരും മറ്റുമായി 20,000 മുതല്‍ 25,000 ത്തോളം പേര്‍ അവിടെ കൂടിയിരുന്നു. ജനരല്‍ ഡയര്‍ ഒരു ചെറു വിമാനം അയച്ചു അവിടെ സുമാര്‍ എത്രപേര്‍ ഉണ്ടാവുമെന്ന് കണക്കാ ക്കിയിരുന്നു. മൂന്നു മണിക്ക് മുമ്പ് അവിടെ കൂടുന്ന സമ്മേളനത്തെപ്പറ്റി ഡയരി നും കമ്മീഷണര്‍ ഇര്‍ വിങ്ങിനും പൂര്‍ണമായ വിവരം കിട്ടിയിരുന്നു. അവരെ അവിടെ കൂടാതിരിക്കാനൊ കൂടിയവര്‍ പിരിഞ്ഞുപോ കാനൊ അവര്‍ ആവശ്യപ്പെട്ടില്ല
അങ്ങനെ ആയിരക്കണക്കിന് സിഖുകാരും ഹിന്ദുക്കളും ചുറ്റുമതിലുള്ള മൈതാനത് ബൈസാ ഖി ആഘോഷത്തിനു ജാലിയന്‍ വാലാ ബാഗില്‍ ഒത്തുകൂടി. വൈകുന്നേരം നാലര മണിക്ക് പരി പാടി തുടങ്ങി. ഒരു മണിക്കൂറിനു ശേഷം 65 ഗൂര്‍ഖാ പട്ടാളക്കാ രുടെയും 25 ബലൂചി ഭടന്മാരുടെയുമൊപ്പം ജനറല്‍ ഡയര്‍ അവിടെ എത്തി അവിടെ കൂടിയിരുന്ന ആള്‍ക്കാര്ക്ക് മൈതാനത്തില്‍ നിന്ന് പുറത്തേക്ക് കടക്കാനുള്ള വാതിലു കള്‍ അടച്ചു, കൂടി നിന്നവരോട്‌ പിരിഞ്ഞു പോകാന്‍ പോലും ആവശ്യപ്പെടാതെ തന്റെ കീഴിലുള്ള പട്ടാളക്കാ രോടു ഒന്നിച്ചു കൂടി നിന്ന ആള്‍ക്കൂട്ടത്തിന് നേരെ വെടി വെ ക്കാന്‍ ആജ്ഞാപിച്ചു. വെടിവെപ്പ് പത്തു മിനുട്ടോളം തുടര്‍ന്നു. നിസ്സഹായരായ സ്ത്രീ കളും കുട്ടികളും വെടിയേറ്റു മരിച്ചു വീണ്ടു. അടച്ചിട്ട ഇരുമ്പു ഗെയിറ്റില്‍ കൂടി പുറത്തു കട ക്കാന്‍ ശ്രമിച്ചവരെപ്പോലും നിഷ്കരുണം ഡയറിന്റെ കൂലിപ്പട്ടാളം വെടി വച്ച് താഴെ യിട്ടു. ബ്രിട്ടീഷുകാര്‍ നിയമിച്ച അന്വേഷണ കമ്മീഷന്റെ കണക്കുകള്‍ അനുസരിച്ച് വെടിവെപ്പില്‍ മരിച്ചവ്വര്‍ 379 ആയി രുന്നു, ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രെസ്സിന്റെ കണക്കില്‍ 1,000 ലധികം പേരാണ് കൊല്ലപ്പെട്ടത് .
തുടര്‍ന്നു ഏപ്രില്‍ 19 നു ഡയര്‍ ജനക്കൂട്ടം ആക്രമിച്ച അദ്ധ്യാപിക മാര്ഷേല ഷെര്‍വു ഡിനെ കണ്ടതിനു ശേഷം ആ സ്ത്രീയെ ആക്രമിച്ച തെരുവ് ഉപയോഗിക്കുന്ന എല്ലാ ഇന്ത്യക്കാരോടും നിരത്തില്‍ കൂടി നാലുകാ ലില്‍ ഇഴഞ്ഞു നീങ്ങണമെന്ന് ആജ്ഞാപിച്ചു. അന്വേഷണ കമ്മീഷനില്‍ കൊടുത്ത മൊഴി യില്‍ ഡയര്‍ പറഞ്ഞതു “ ഇന്ത്യക്കാര്‍ അവരു ടെ ദൈവത്തിന്റെ മുമ്പില്‍ മുഖം കമഴ്ന്നു കിടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, അത് പോലെ ഒരു ബ്രിട്ടീഷ് സ്ത്രീയും ദൈവത്തെ പ്പോലെ വിശുദ്ധയാനെന്നു അവരെ മന സ്സിലാക്കി കൊടുക്കാനായിരുന്നു അത് ചെയ്യിച്ചത് ‘ എന്ന് പറഞ്ഞു. നാട്ടുകാരെ ദാക്ഷിണ്യമില്ലാതെ ചാട്ട വാര് കൊണ്ടടിക്കാ നും അയാള്‍ ആജ്ഞാപിച്ചു. കമ്മീഷന്‍ മുമ്പാകെ ഷെര്‍ വുഡ് എന്ന ആ സ്ത്രീ ഡയരിനെ ന്യായീകരിക്കുകയും അയാളെ “പഞ്ചാബിന്റെ രക്ഷകന്‍” എന്ന് പുകഴ്ത്തു കയും ചെയ്തു.
ഇതായിരുന്നു ജാലിയന്‍ വാലാ ബാഗില്‍ സംഭവിച്ചത്. ഞങ്ങള്‍ അവിടെ അന്നത്തെ സംഭവത്തില്‍ വെടികൊണ്ട ഭിത്തികളും ശവ ശരീരങ്ങള്‍ കുഴിച്ചു മൂടിയ കിണറും മറ്റും കണ്ടു. രക്ത സാക്ഷിക ളുടെ ഓര്‍മ്മ യ്ക്ക്‌ ഒരു സ്മാരക ശിലയും വൃത്തി യും വെടിപുമുള്ള ഒരു പൂന്തോട്ടവും കണ്ടു. ബ്രിട്ടീസ് പട്ടാളക്കാരുടെ വെടിയേറ്റു മരിച്ച നിരപ രാധികളായ അവരുടെ ഓര്‍മ്മയ്ക്ക്‌ മുമ്പില്‍ രണ്ടു തുള്ളി കണ്ണീര്‍ മാത്രം ഒഴുക്കി വേദനിക്കുന്ന ഓര്‍മ്മകളുമായി ഞങ്ങള്‍ പുറത്തേക്കു പോന്നു. 
ജാലിയന്‍ വാല ബാഗിനെപ്പറ്റി യുട്യുബ് വിഡിയോ (ചിത്രീകരണം) : 
2) https://youtu.be/pFFTZHXD8xA
LikeShow More Reactions
Comment

Comments

Popular posts from this blog

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ 2 - മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ :1 - പൂന്താനം

ശബരിമല – 3: പതിനെട്ടു പടികളുടെ മാഹാത്മ്യം