23. സിഖുകാരും സുവര്‍ണ ക്ഷേത്ര സന്ദര്‍ശനവും

സിഖു മതവിശ്വാസികളുടെ ഹര്‍മീന്ദര്‍ സാഹിബ് (സുവര്‍ണ ക്ഷേത്രം) എന്നറിയ പ്പെടുന്ന കേന്ദ്രം ഇവി ടെയാണ് നിലനില്‍ക്കു ന്നത്. താജ് മഹാളിനെക്കാള്‍ കൂടുതല്‍ ആള്ക്കാര്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രം .ചില ദിവസങ്ങളില്‍ ഒരു ലക്ഷത്തിലധികം ആള്‍ ക്കാര്‍ ഇവിടം സന്ദര്‍ശിക്കുന്നു. കൂടുതലും വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍. സിഖുമതത്തിന്റെ പരമാധികാര കേന്ദ്രമായ ഖല്‍സയും ഗുരുദ്വാരാകളുടെ സംരക്ഷണ ത്തിനു നിയുക്ത കമ്മറ്റിയായ അകാല്‍ ത ക്തും ഇവിടെ തന്നെ.യാണ് പ്രവര്‍ത്തിക്കു ന്നത്.
ഇത് സിഖുമത വിശാസികളുടെ ആത്മീയ കേന്ദ്രം ആണെങ്കിലും എല്ലാ മത വിശ്വാസി കള്‍ക്കും ജാതി മത വ്യത്യാസം ഇല്ലാതെ ഇവിടം സന്ദര്ശിക്കാം . സാര്‍വദേശീയ സാഹോദര്യത്തിന്റെയും സമത്വ ത്തിന്റെയും പ്രതീകമായി ഈ പുണ്യസ്ഥലം നിലകൊള്ളു ന്നു. സിഖു മത വിശ്വാസികളുടെ അതുല്യ മായ വ്യക്തിത്വം വിളിച്ചോതുന്ന കേന്ദ്രവും കൂടിയാണിത്. ഈ ക്ഷേത്രത്തിന്റെ തത്വങ്ങ ളും ആദര്‍ശവും ആന്തരികവും ബാഹ്യവും ആയ സൌന്ദര്യവും വാക്കുകളില്‍ ഒതുക്കു ന്നത്‌ എളുപ്പമല്ല. കണ്ട് അനുഭവിക്കെണ്ടതു കണ്ടു തന്നെ തീരണം . എങ്കിലും ഞങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.
സിഖുകാരുടെ മൂന്നാമത്തെ ഗുരുവായിരുന്ന ഗുരു അമര്‍ ദാസ് ജി യുടെ നിര്‍ദ്ദേശമനു സരിച്ച് , നാലാമത്തെ ഗുരുവായിരുന്ന ഗുരു രാം ദാസ്ജിയാണ് ഹര്മീന്ദര്‍ സാഹിബ് സ്ഥാപിച്ചിട്ടുള്ള അമൃത സരോവര്‍ എന്നറിയ പ്പെടുന്ന കുളം AD1577 കുഴിച്ചത്. ഈ കുള ത്തിന് ഇഷ്ടിക പാകി ബലം വരുത്തിയത് അഞ്ചാമത്തെ ഗുരു ശ്രീ അര്‍ജുന്‍ സിംഗ് ദേവ്ജി ആയിരുന്നു. അദ്ദേഹം തന്നെെയാണ്‌ ഹമീന്ദര്‍ സാഹിബ് എന്ന ക്ഷേത്രം പണിയാ നും ആരംഭിച്ചത്. 1604 ആഗസ്റ്റ്‌ 16 ആം തീയതിയാണ് സിഖു മതക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ഗുരു ഗ്രന്ഥ സാഹിബ് ( സിഖു മത വിശാസികളുടെ വിശ്വാസ സംഹിതയായ ഗ്രന്ഥം) ഇവിടെ സ്ഥാപി ച്ചത് . ബാബ ബുദ്ധ ജി ആദ്യത്തെ പുരോഹിതനായും അവരോ ധിക്കപ്പെട്ടു.
സുവര്‍ണ ക്ഷേത്രത്തിനു അത്യപൂര്‍വമായ ഒരു സിഖു ശില്പ രീതിയാണ് ഉപയോഗിച്ചിരി ക്കുന്നത്. ചുറ്റുപാടുമുള്ള ഭൂമിയുടെ നിര പ്പില്‍ നിന്ന് അല്‍പ്പം താഴെയാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. വിനയത്തിന്റെയും സമ ത്വത്തിന്റെയും സന്ദേശമാണ് ഈ മഹദ് ക്ഷേത്രം ഉദ്ഘോഷിക്കുന്നത് . ഇതിന്റെ നാല് ഭാഗത്ത്‌ നിന്നും ഉള്ള പ്രവേശന മാര്‍ഗങ്ങള്‍ തന്നെ ഇവിടേക്ക് എല്ലാവര്ക്കും ഒരുപോലെ സ്വാഗതം ആശംസിക്കുന്നു.
ഒരു സിഖ് എന്നാല്‍ സിഖു മതത്തിലും സംസ്കാരത്തിലും ജീവിത ചര്യയിലും ഭാഷയിലും (പഞ്ചാബി) ജീവിക്കുന്നയാളാണ്. സിഖുകാരുടെ പ്രവര്‍ത്തന സംഹിതയനു സരിച്ചു ഒരു സിഖു ഒരേ ഒരു ദൈവത്തിലും, ഗുരു നാനാക്ക് മുതല്‍ ഗോവിന്ദ് സിന്ഗ്, ഗുരു ഗ്രന്ത് സാഹിബുവരെ യുള്ള പത്തു ഗുരുക്ക ന്മാരിലും വിശ്വസിക്കുന്നു. ഗുരുക്കന്മാരുടെ ഉപദേശങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ 
ബാദ്ധ്യസ്ഥനാണവര്‍. പഞ്ചാബു മേഖലയില്‍ ആണ് സിഖു മതം രൂപം കൊണ്ടത്, ഇപ്പോള്‍ ലോകത്തില്‍ പല ഭാഗങ്ങളിലും അവര്‍ താമ സിക്കുന്നുണ്ട് എങ്കിലും. ഇന്ഗ്ലണ്ടിലും അമേ രിക്കയിലും മറ്റും അവരെ ഒരു പ്രത്യേക വര്‍ഗ്ഗമായി അംഗീകരിക്ക പ്പെട്ടിരിക്കുന്നു. പുരുഷന്മാരായവര്‍ക്ക് സിംഗ് (രാജ കുമാരന്‍) എന്നും സ്ത്രീകള്‍ക്ക് കൌര്‍ *രാജ കുമാരി ) എന്നും പേരിന്റെ കൂടെ ചേര്‍ക്കുന്നു. അവരുടേതായ അഞ്ചു ‘ക’ കളും പ്രസിദ്ധമാണ്. തലപ്പാവ് കൊണ്ടു മൂടി കേശ്, ( മുറിക്കാത്ത മുടി ), കര ( കയ്യില്‍ ധരിക്കുന്ന സ്റ്റീല്‍ വള), ഒരു ഉറയില്‍ വച്ച് അരയിലെ ബെല്‍ട്ടില്‍ വയ്ക്കുന്ന കിര്‍പ്പന്‍, കച്ചേര എന്ന ഒരു അന്തര്‍ വസ്ത്രം, കംഗ എന്ന മരത്തിന്റെ ചീപ്പ് എന്നിവയാണ് ഈ അഞ്ചെണ്ണം.

ഞങ്ങളുടെ അനുഭവത്തില്‍ ഒരു ആരാധ നാലയം എങ്ങനെ ആയിരിക്കണമോ അതിനു ഏറ്റവും നല്ല ഉദാ ഹരണമായീരുന്നു സുവര്‍ണ ക്ഷേത്രം . എല്ലാ മത വിശ്വാസിക ള്‍ക്കും അവിടെ പ്രവേശിക്കാം ചെരുപ്പ് പുറത്തു അഴിച്ചു വെക്കണം , സ്ത്രീകളും പുരുഷന്മാരും തലയില്‍ ഒരു തുണി കൊണ്ടു മൂടിയിരിക്കണം എന്ന നിബന്‍ധന മാത്രമേ ഉള്ളൂ. ശ്രീമതി അയാളുടെ സാരികൊണ്ടു തന്നെ തല മറച്ചു, ഞാന്‍ കയ്യില്‍ ഉണ്ടാ യിരുന്ന കര്‍ചീഫ്‌ തലയില്‍ കെട്ടി , അത്ര തന്നെ. ആവശ്യമെങ്കില്‍ പുറത്തു നിന്ന് തലയില്‍ കെട്ടാന്‍ ഉള്ള തുണി വിലക്ക് വാങ്ങാം .
ക്ഷേത്രത്തിലേക്ക് കടക്കുമ്പോള്‍ ചെരിപ്പു വാങ്ങി വെക്കാന്‍ മുതല്‍ അകത്തു മാര് ബിള്‍ തറ തുടച്ചു വ്രുത്തിയാക്കുന്നവര്‍ വരെ എല്ലാവരും തന്നെ സ്വയം സേവനത്തിനു തായാറായി വന്നവരാണ്. ഉയര്‍ന്ന ഉദ്യോഗ സ്ഥരായി ജോലി ചെയ്തിരുന്നവര്‍ പോലും ചെരിപ്പെടുത്ത് വെച്ച് ടോക്കന്‍ കൊടുക്കുന്ന ജോലി പോലും സന്തോഷത്തോടെ ചെയ്യു ന്നു, മടി കൂടാതെ ചീഫ് സെക്രട്ടറി ആവാം പ്രോഫസറാവാം കൂലി വേലക്കാരനാവാം , ആ ക്ഷേത്ര പരിസരങ്ങളില്‍ ഉച്ച നീചത്വ ങ്ങള്‍ ഇല്ലേ ഇല്ല. വര്‍ഷത്തില്‍ ഒരിക്കലെ ങ്കിലും ഏതാനും ദിവസങ്ങള്‍ എങ്കിലും ഇവിടെ സേവനം ചെയ്യുന്നതു അവര്‍ പുണ്യമായി കരുതുന്നു. മുന്കൂട്ടി അ്അ്രിയിച്ചാല് സൗജന്യമായി താമസത്തിനു വെണ്ട സൗകര്യം കിട്ടുമെന്നു പറയുന്നു, ഉച്ച ഭക്ഷണവും സൗജന്യമായി കഴിക്കാം.
അമൃത സരോവരിന്റെ നടുക്കാണ് ക്ഷേത്രം . അതിലേക്ക് പ്രവേശിക്കാന്‍ നാല് ഭാഗത്ത്‌ നിന്നും നടപ്പാതകള്‍ ഉണ്ട്. അതെല്ലാം മാര്‍ബിളില്‍ ആണ് ഉണ്ടാക്കിയിരുക്കുന്നതു. ഓരോ അഞ്ചു മിനുട്ട് കൂടുമ്പോഴും സന്നദ്ധ സേവകര്‍ ആളുകള്‍ നടന്നു പോകുന്ന വഴി തുടച്ചു വൃത്തിയാക്കുന്നു. ഉച്ച വെയിലില്‍ പോലും നല്ല തണുപ്പുള്ള പ്രതല ത്തിലൂടെ നടന്നു നമുക്ക് ക്ഷേത്രത്തിലേക്ക് നീങ്ങാം .
ക്ഷേത്ര സന്ദര്‍ശനത്തിനു വരുന്നവര്‍ വളരെ അച്ചടക്കത്തോടെ ക്യൂ ആയി മുന്നോട്ടു നീങ്ങുന്നു. ക്ഷേത്രത്തിന്റെ ഏറ്റവും നടുക്ക് ഗുരു ഗ്രന്ഥ സാഹി ബ്ബിന് ചുറ്റും ചന്ദനത്തി രികളും മറ്റു കത്തിച്ചു ആല്‍ക്കാര്‍ ഭജന്‍ ചൊല്ലി ഇരിക്കുന്നു. അവിടെ ആരും ചീട്ടെഴുതി പണം വാങ്ങുന്നില്ല, പൂജാരിയും വഴിപാടും ഇല്ല, ക്യുവില്‍ നില്‍ക്കുന്ന വരെ ഉന്തിയും തള്ളിയും ശല്യപ്പെടുത്തുന്നില്ല. ശര്‍ക്കര ഇട്ടു വൃെയിച്ച കുറച്ചു ചോറ് അവിടെ വരുന്നവര്‍ക്ക് കൊടുക്കുന്നു. അത് വാങ്ങി ചിലര്‍ ഗ്രന്ഥ സാഹിബിന്റെ അടുത്തു കൊണ്ടു പോയി ചുറ്റും കാണിച്ച ശേഷം ഭക്ഷിക്കുന്നു. ആരും ഉച്ചിഷ്ടം അവിടെ നിക്ഷേപിക്കുന്നില്ല, യാദൃശ്ചികമായി ആരുടെയെങ്കിലും കയ്യില്‍ നിന്ന് അത് താഴെ വീണാല്‍ അടുത്ത നിമിഷം ആരെങ്കിലും സേവകര്‍ വന്നു അത് മാറ്റി തറ തുടച്ചു വൃത്തിയാ ക്കുന്നു. ഞങ്ങള്‍ രണ്ടു പേരും ആ ചോറ് വാങ്ങി കഴിച്ചു തിരിച്ചു പോരാനു ള്ള ക്യുവില്‍ നില്‍ക്കു മ്പോഴാണ് ശ്രീമതി ശ്രദ്ധിച്ചത്. ഗുരു ഗ്രന്ഥ സാഹിബിന്റെ മുകളിലേക്ക് ഏതാനും പടികള്‍ കയറി പോയാല്‍ താഴെ നടക്കുന്നത് ഭംഗിയായി കാണാം , മുകളില്‍ നിന്ന് ഫോട്ടോയും എടുക്കാം എന്ന് അയാള്‍ക് ഒരു ആഗ്രഹം . ഞങ്ങള്‍ ദര്‍ശനം കഴിഞ്ഞു തിരിച്ചു പോരുന്ന ക്യുവില് കുറെ നടന്നു കഴിഞ്ഞാണ് അയാള്‍ക് ഇങ്ങനെ തോന്നിയത്. തിരിച്ചു ദര്‍ശനം നടത്താന്‍ അകത്തേക്കുള്ള ക്യുവില്‍ കയറാന്‍ പുറത്തു പോയി വേണ്ടും വരണമല്ലോ എന്ന് വിചാരിച്ചു ഞാന്‍ മടിച്ചു നിന്നപ്പോള്‍ ഒരു സേവകന്‍ എന്താണ് നിങ്ങള്‍ ശങ്കിച്ച് നില്‍ക്കുന്നത് എന്ന് ചോദിച്ചു അടു ത്തു വന്നു. ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം ഞങ്ങളെ രണ്ടു പേരെയും അക ത്തേക്കുള്ള ക്യുവിന്റെ മുമ്പില്‍ കൊണ്ടെ നിര്‍ത്തി അകത്തു പോക്കൊള്ളാന്‍ പറഞ്ഞു. ക്യുവില്‍ നിന്ന ആരും അതില്‍ എത്രുപ്പ് പ്രകടിപ്പിക്കുകയോ നീരസം കാണി ക്കുക പോലുമോ ഉണ്ടായില്ല ഞങ്ങള്‍ സൌകര്യമായി പടികള്‍ ചവിട്ടി മുകളിലെത്തി ഗ്രന്ഥ സാഹിബിനെയും മുകളില്‍ നിന്ന് വന്ദിച്ചു ഫോട്ടോയും എടുത്തു സാവകാശം തിരിച്ചു പോന്നു. ഏതായാലും ഇത്രമാത്രം ശാന്തമായ ഒരു ക്ഷേത്ര ദര്‍ശനം ഇത്ര തിരക്കുള്ള ഒരു ക്ഷേത്ര ത്തില്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷം ഉണ്ടായി. സമത്വം സാഹോദര്യം പരസ്പര സ്നേഹാം ഇവയെ കുറിച്ചു പ്രസംഗിക്കു കയല്ല പ്രവര്‍ത്തിച്ചു കാണിക്കുന്ന ഒരു മഹത്തായ ക്ഷേത്രം ആണ് സുവര്‍ണ ക്ഷേത്രം എന്ന് നിസ്സംശ യം പറയാം .
കൂടുതല്‍ വിവരങ്ങള്‍ക്ക് :

കൂടുതല്‍ ഫോട്ടോകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

Comments

Popular posts from this blog

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ 2 - മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ :1 - പൂന്താനം

ശബരിമല – 3: പതിനെട്ടു പടികളുടെ മാഹാത്മ്യം