24. സുവര്‍ണ ക്ഷേത്രത്തിലെ പട്ടാള ഓപ്പെരെഷനും ഇന്ദിരാ ഗാന്ധി വധവും
സിഖു മതസ്ഥാപകനായി കരുതപ്പെടുന്ന ഗുരു നാനാക്ക് (1469–1539) പാകിസ്ഥാ നിലെ ലാഹോറിലാണ് ജനിച്ചത്. സാമൂഹ്യ പരിഷ്കര്താവും ആത്മീയനേതാവും ആയിരുന്നു അദ്ദേഹം. എന്നാല്‍ സിഖുകളുടെ രാഷ്ട്രീയ ചരിത്രം തുടങ്ങുന്നത് അവരുടെ അഞ്ചാമത്തെ ഗുരുവായ ഗുരു അര്‍ജുന്‍ ദേവിന്റെ മരണത്തോടെ 1606 ഇലാണെന്ന് പറയുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം 1699 മാര്ച് 30 നു ഗുരു ഗോവിന്ദ് സിംഗ് ആണ് മതാചാരങ്ങള്‍ ക്രോഡീകരിച്ചു ആദ്യ മായി അഞ്ചു പേരെ സിഖു മതത്തിലേക്ക് ചേര്‍ത്ത ത്. ഇവരെ അഞ്ചു പ്രിയപ്പെട്ടവര്‍ ( panch pyare) എന്നറിയപ്പെടുന്നു. ഇവരില്‍ നിന്നാണ് സിഖു സമൂഹത്തിന്റെ നേതാക്കളാ യ ഖല്‍സ രൂപം കൊണ്ടത്. മുഗള്‍ ഭരണ കാലഘട്ടത്തില്‍ (1556–1707) കുറെയേ റെ സിഖു ഗുരുക്കന്മാര്‍ കൊല്ലപ്പെട്ടു. മറ്റു പല ന്യുന പക്ഷ സമുദായ ങ്ങളെയുംഅവര്‍ ഉപദ്രവിച്ചു.. സ്വയം രക്ഷയ്ക്ക് സിഖുകാര്‍ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പഠിച്ചു സ്വയം ഒരു ശക്തിയായി മാറി മുഗള്‍ ഭരണത്തെ എതൃത്തു.
ശക്തരായ ഇവര്‍ അഫ്ഘാന്‍ , മുഗള്‍, മരാത്താ ആക്രമണ കാരികളെ തുരത്തി ജാസ്സ സിംഗ് അലുവാലിയായുടെ കീഴില്‍ ഒരു സിഖു രാഷ്ട്രം തന്നെ സ്ഥാപിച്ചു. മഹാരാജ രഞ്ജിത്ത് സിംഗ് ബഹാദൂര്‍ ഈ രാജ്യം കൂട്ടിചേര്‍ത്ത് ഒരു സിഖു സാമ്രാജ്യം തന്നെ കാശ്മീര്‍ , ലഡാഖ്, പെഷാവര്‍ എന്നിവ കൂട്ടിചെര്‍ത്തു ഉണ്ടാക്കി. ക്രമേണ ഈ രാജ്യം വടക്ക് ഖൈബര്‍ പാസ് വരെ വ്യാപിച്ചു. സ്വതന്ത്രമായ സാമ്പത്തിക സമ്പദ് വ്യവസ്ഥയുണ്ടാക്കി സംരക്ഷണത്തിനു പട്ടാളത്തെയും നില നിര്‍ത്തി ഭരണം തുടങ്ങി.
എന്നാല്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ ആധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് സിഖു ഭരണ പ്രദേശം ബ്രിട്ടീഷ് ഇന്ത്യയോടു ചേര്‍ത്തു. ബ്രിട്ടീഷുകാര്‍ സിഖുകാരുടെ യുദ്ധകാര്യത്തിലുള്ള അസാമാന്യ കഴിവ് മനസ്സിലാക്കി അവരെ പട്ടാളത്തില്‍ ചേര്‍ത്ത്. ഒരു സിഖ് റെജിമെന്ടു തന്നെ ഉണ്ടാക്കി. അവര്‍ ആത്മാര്‍ഥമായി തന്നെ ബ്രിട്ടീഷ് യജമാനന്മാരെ സേവിച്ചു.
എന്നാല്‍ 1947 ഇല ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ഉണ്ടായ വിഭജനം ഉത്തര ഇന്ത്യയുടെ ഭാവം ആകെ മാറ്റി, പ്രത്യേകിച്ചും ഇന്ത്യുയു ടെയും പാകിസ്ഥാന്റെയും അതൃത്തി പ്രദേശങ്ങളായ പഞ്ചാബി ലും മറ്റും അത് വളരെ ഭീകരമായ രൂപം തന്നെ എടുത്തു. അമൃ ത്സര്‍ ഒരു അതിര്‍ത്തി നഗരം ആയി, ഇന്ത്യയും പാകിസ്ഥാനു മായുള്ള യുദ്ധങ്ങളില്‍ മുമ്പില്‍ വരുന്ന ഒരു ഭൂവിഭാഗം . വിഭജന ത്തിനു മുമ്പ് മുസ്ലിം ലീഗിന് അമൃത്സര്‍ പാകിസ്ഥാന്റെ കൂടെ ചേര്‍ക്കണമെന്ന് ആഗ്രഹിച്ചു, പ്രത്യേകിച്ചും ലാഹോരുമായുള്ള സാമീപ്യം കൊണ്ടു. എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രെ സിനു ലാഹോര്‍ ഇന്ത്യയില്‍ ചേര്‍ക്കണമെന്നും താല്പര്യം ഉണ്ടായിരുന്നു. .കാരണം ലാഹോര്‍ വിഭജനത്തിനു മുമ്പ് പഞ്ചാബിന്റെ സാംസ്കാരിക രാഷ്ട്രീയ സാമൂഹ്യ കേന്ദ്രമായി രുന്നത് കൊണ്ടു. അന്ന് അമൃത്സര്‍ നഗരത്തില്‍ 50% മുസ്ലീങ്ങളും ബാക്കി ഹിന്ദുക്കളും സിഖുകളും കൂടി ആയിരുന്നു. പക്ഷെ ലാഹോര്‍ പാകിസ്ഥാനിലും അമൃത്സരിലും ആയപ്പോള്‍ ഈ രണ്ടു നഗരങ്ങളിലും ശക്തമായ മത സ്പര്‍ദ്ധയും സംഘട്ടനങ്ങളും ഉണ്ടായി. അമൃത്സറിലെ മുസ്ലിങ്ങള്‍ കൂട്ടത്തോടെ പാകിസ്താനി ലേക്കും ലാഹോറിലെ ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലെ ക്കും പലായനം ചെയ്തു. അവരുടെ കുടുംബ സ്വത്തും മറ്റും ഉപേ ക്ഷിച്ചു അമൃത്സറില്‍ മുസ്ലിങ്ങള്‍ക്കെതിരെയും ലാഹോറില്‍ സിഖുകാര്‍ക്കും ഹിന്ദുക്കള്‍ക്കും എതിരെ യും വളരെ മോശമായ രീതിയില്‍ അക്രമങ്ങള്‍ നടന്നു. തീവെപ്പും കൊള്ളയും സ്ത്രീക ളെയും കുട്ടികളെയും ഉപദ്രവിക്കലും എല്ലാം അതിന്റെ ഭാഗമായി.
1960 കളില്‍ ഹിന്ദുക്കളും സിഖു മതക്കാരും തമ്മില്‍ പഞ്ചാബില്‍ വൈരം മൂത്ത് പല പ്രശ്നങ്ങളും ഉണ്ടായി. സിഖുകാരുടെ രാഷ്ട്രീയ പാര്‍ട്ടിയായ അകാലിദളായിരുന്നു ഇതിന്റെ മുമ്പില്‍ നിന്നത്. പഞ്ചാബി സംസാരിക്കുന്ന ഭാഗങ്ങള്‍ കൂട്ടി ചേര്‍ത്ത് ഒരു പ്രത്യേക ജില്ലയോ സംസ്ഥാനം തന്നെയോ ഉണ്ടാക്കണമെന്ന് സിഖുകാര്‍ ആവശ്യപ്പെട്ടു. ആദ്യം ഇതംഗീകരിക്കപ്പെട്ടിലെങ്കിലും പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു സിഖു നേതാവായ മാസ്റര്‍ താരാ സിംഗിന് ഇത് വാഗ്ദാനം ചെയ്യുകയും ഉണ്ടായി, ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രെസ്സിനു സിഖുകളുടെ പിന്തുണയ്ക്ക് പകരമായി. അതിന്റെ ഫലമായി പഞ്ചാബി സംസാരിക്കുന്ന ജനങ്ങള്‍ കൂടുതല്‍ താമസിക്കുന്ന ഭാഗം പഞ്ചാബ് ആയി, പക്ഷെ ഹിന്ദി സംസാരിക്കുന്ന ആളുകള്‍ കൂടുതലുള്ള ഹരിയാനയും ഹിമാചല്‍ പ്രദേശും പഞ്ചാബിന് നഷ്ടമാവുകയും ചെയ്തു. ചണ്ടീഗര്‍ കേന്ദ്ര ഭരണ പ്രദേശവുമായി നില നിര്‍ത്തി, രണ്ടു സംസ്ഥാനങ്ങളുടെയും തലസ്ഥാനവും ആക്കി.
പഞ്ചാബിന് വേണ്ടിയുള്ള അകാലിദളിന്റെ ആവശ്യം അംഗീക രിക്കപ്പെട്ടതോടു കൂടി അവരുടെ ജനസമ്മതി വര്‍ധിച്ചു. പാര്‍ട്ടി രണ്ടായി വിഭജിച്ചുവെങ്കിലും 1967 ലെയും 1969 ലെയും അസംബ്ലി തിരഞ്ഞെടുപ്പില്‍ അവര്‍ പ്രകാശ് സിംഗ് ബാദലിന്റെ നേതൃത്വ ത്തില്‍ കൊണ്ഗ്രെസ്സിനു നല്ല വെല്ലുവിളി ഉയര്‍ത്തി. എന്നാല്‍ 1972 ലെ തിരഞ്ഞെടുപ്പില്‍ കൊണ്ഗ്രെസ്സ് തന്നെ വലിയ ഭൂരിപക്ഷ്ത്തോടെ വിജയിച്ചു. തല്‍ഫലമായി ശിരോമണി അകാലദള് അവരുടെ നിലപാട് പുനര്‍ വിചിന്തനം ചെയ്തു. ഇതിനു വേണ്ടിയുള്ള സമ്മേളനം ആനന്ദ്‌പൂര്‍ സാഹിബ് ഗുരുദ്വാ രായിലാണ് വിളിച്ചു ചേര്‍ത്തത് , ഇവിടെ വച്ച് പഞ്ചാബ് ഒരു സ്വയംഭരണ സംസ്ഥാനമായി നിലനിര്തണമെന്നു കേന്ദ്ര സര്‍ക്കാരിടു ആവശ്യപ്പെട്ടു. ഈ സംസ്ഥാനത്തിന് സ്വന്തമായ ഭരണ ഘടന ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം വരെ ഉണ്ടാവണ മെന്നതായിരുന്നു അവരുടെ ആവശ്യം . ഇതിനെ അനന്തപൂര്‍ സാഹിബ് പ്രമേയം എന്ന് വിളിക്കപ്പെട്ടു.
അനന്തപൂര്‍ സാഹിബ് പ്രമേയം നടപ്പാക്കുന്നതില്‍ തല്‍ക്കാലം ആരും നിര്‍ബന്ധം പിടിച്ചില്ല എങ്കിലും തീവ്രവാദികളായ ഒരു സംഘം സിഖുകാര്‍ ഈ ആവശ്യം മുമ്പോട്ട് കൊണ്ടുപോയി, ഇവരുടെ നേതാവ് ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍ വാല എന്നയാളാ യിരുന്നു. പഞ്ചാബു മുഴുവന്‍ യാത്രചെയ്തു മത പ്രഭാഷണം നടത്തിയിരുന്ന ഇയാള്‍ സിഖുകാക്ക് ഒരു സ്വതന്ത്രരാജ്യം - ഖാലിസ്താന്‍ - തന്നെ വേണമെന്ന ആവശ്യത്തിലേക്ക് നീങ്ങി. ഭിന്ദ്രന്‍ വാലാ ഹിന്ദുക്കളെയും ആധുനിക വാദികളായ സിഖുകാരേയും ഒരു പോലെ വെറുത്തു. അയാളുടെ ഈ തീവ്രവാദ തത്വങ്ങള്‍ ഹരിത വ്പ്ലവതിന്റെ ഫലമായി നഷ്ടം സഹിച്ച ജാട്ടുകള്‍ക്കും സ്വീകാര്യമായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ മകനായ സഞ്ജയ് ഗാന്ധിയുടെ പരോക്ഷമായ പിന്തുണയും ഇവര്‍ക്കുണ്ടായിരുന്നു എന്ന് പറയുന്നു. 1982 ല്‍ ഭിന്ദ്രന്‍വാലായും ശിരോമണി അകാലി ദല്‍ നേതാവായ സാന്ത് ലോഗോവാലും ധര്‍മ്മ യുദ്ധ മോര്‍ച്ച എന്നപേരില്‍ ഒരു പരിപാടി ആവിഷ്കരിച്ചു .അവര്‍ നിയമ നിഷേധ സമരങ്ങളും നടത്തി. ക്രമേണ ലോങ്ങോവാള്‍ ഇതില്‍ നിന്ന് മാറിയെങ്കിലും ഭിന്ദ്രന്‍ വാലാക്ക് യുവാക്കളായ കുറെയേറെ സിഖുകാരുടെ പിന്തുണ ലഭിച്ചു, വിദേശത്തുള്ള സിഖുകാര്‍ സാമ്പത്തികമായ സഹായവും നല്‍കി വന്നു. ഭിന്ദ്രന്വാല സുവര്‍ണ ക്ഷേത്രത്തില്‍ ഒരു ഭാഗത്ത് കൂട്ടരുമായി താമസവും ഉറപ്പിച്ചു.
രാജ്യത്തെ വിഭജിക്കാന്‍ ആള്‍ക്കാരെ പ്രേരിപ്പിച്ച ഭിന്ദ്രന്‍ വാലായെയും കൂട്ടരെയും സുവര്‍ണക്ഷേത്ര സമുച്ചയത്തില്‍ നിന് പുറത്തു ചാടിക്കാന്‍ പട്ടാള ഓപ്പരേഷന്‍ കൊണ്ടു മാത്രമേ നടക്കുകയുള്ളൂ എന്ന് വന്നപ്പോള്‍ പല മാര്‍ഗങ്ങളും ആലോചി ച്ചെങ്കിലും അവസാനം പട്ടാളത്തെ സുവര്‍ണ ക്ഷേത്രത്തിലേക്ക് അയച്ചു ടാങ്കുകള്‍ അയച്ചു ഭിന്ദ്രന്‍ വാലായെയും കൂട്ടരെയും അറസ്റ്റു ചെയ്തു കീഴടക്കുകയായിരുന്നു ലക്‌ഷ്യം . 1984, ജൂണ്‍ ഒന്ന് മുതല് മൂന്നു വരെ റെയില്‍ റോഡു ഗതാഗതം നിര്‍ത്തി വച്ച്. സുവര്‍ണ ക്ഷേത്രത്തിലേക്കുള്ള വൈദ്യുത വിതരണം നിര്‍ത്തി വച്ചു. അമൃത്സര്‍ മുഴുവന്‍ കര്‍ഫ്യു പ്രഖ്യാപിച്ചു . സുവര്‍ണ ക്ഷേത്രം പൂര്‍ണമായി സീല്‍ ചെയ്തു ആരെയും പുറത്തു പോകാന്‍ അനുവദിക്കാതെ പട്ടാളം 1984 ജുന്‍ 5നു സുവര്‍ണ ക്ഷേത്രത്തി നകത്തു കടന്നു ഭിന്ദ്ര വാലയും കൂട്ടരും താമസിച്ചിരുന്ന ഭാഗം ഉപരോധിച്ചു. ആയുദ്ധധാരികളായ അവരുടെ ചെറുത്തു നില്പ്പിനെ തുടര്‍ന്നു ക്ഷേത്രത്തിന്റെ കേന്ദ്ര ഭാഗത്ത് നിലയുറപ്പിച്ച ഭീകര വാദികളെ പിടിക്കാന്‍ ശ്രമിച്ചു .
ജനറല്‍ കെ എസ ബ്രാരിന്റെ നേതൃത്വത്തില്‍ സുവര്‍ണ ക്ഷേത്രത്തിലേക്ക് ജുന്‍ 6 നു ടാങ്കുകള്‍ ഓടിച്ചു കയറ്റി. പരിക്ര മയുടെ പടികള്‍ വരെ എത്തി ഉണ്ടായ വെടിവെപ്പില്‍ അകാല്‍തക്തിന്റെ ഭിത്തികള്‍ക്ക് കാര്യമായ തകരാറുകള്‍ ഉണ്ടായി. ഭിന്ദ്രന്വാലായുടെയും കൂട്ടുകാരുടെയും ശവശരീരങ്ങള്‍ ജുന്‍ 7 നു അകാല്‍ തക്ത് പരിസരത്തില്‍ നിന്നു കണ്ടെടുത്തു. പിന്നെയും രണ്ടു ദിവസങ്ങള്‍ കഴിഞ്ഞേ ക്ഷേത്രത്തിന്റെ ബെയ്സ്മെന്റില്‍ ഒളിച്ചിരുന്ന ഭീകരരെ പുറത്താക്കാന്‍ കഴിഞ്ഞ്ഞുള്ളൂ. എല്ലാം കഴിഞ്ഞപ്പോള്‍ ജൂണ 10 വരെയായി. ഈ പട്ടാള ഒപ്പെരെഷനെയാണ് ബ്ലൂസ്റ്റാര്‍ ഓപ്പെരേശന്‍ എന്നറിയ പ്പെടുന്നത്. ഈ ഏറ്റുമുട്ടലില്‍ 87 പട്ടാളക്കാരും 493 ഭീകരരും മരിച്ചു. 249 പട്ടാളക്കാര്‍ക്ക് പരുക്ക് പറ്റി. ഇത് ഔദ്യോഗിക കണക്കുകളാണ്. പക്ഷെ മറ്റു ചില കേന്ദ്രങ്ങളില്‍ നിന്നും ഉള്ള കണക്കനുസരിച്ച് 30൦൦ ലധികം ആള്‍ക്കാര്‍ക്ക് ജീവഹാനി ഉണ്ടായെന്നും പറയുന്നു.
സിഖുമത വിശ്വാസികളുടെ എല്ലാം വെറുപ്പിനു അങ്ങനെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പാത്രമായീ. പാര്‍ട്ടിയുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി ഭിന്ദ്രന്‍ വാലായെ വളര്‍ത്തിയത് വിഷപ്പാമ്പിന് പാലൂട്ടുന്നത് പോലെയായി. ഭിന്ദ്രന്‍ വാലായെയും കൂട്ടരെയും സുവര്‍ണ ക്ഷേത്രത്തില്‍ പുറത്തു ചാടിന്‍ നടത്തിയ പട്ടാളനടപടി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തില്‍ കലാശിച്ചു.
ഇന്ദിരാഗാന്ധിയുടെ അംഗരക്ഷകരായി അവധിയില്‍ പോയിരുന്ന സത്വന്ത് സിംഗിനെയും ബിയാന്ത് സിംഗിനെയും അവര്‍ തിരിച്ചു വിളിപ്പിച്ചു. ഇന്ദിരാ ഗാന്ധിയെ സംബന്ധിച്ച് 1984 ഒക്ടോബര്‍ 31 മറ്റൊരു സാധാരണ ദിവസം ആയിരുന്നു. രാവിലെ 9:20 നു അവര്‍ തന്റെ താമസസ്ഥലമായ സഫ്ദര്‍ജന്ഗ് റോഡിലുള്ള വസതിയില്‍ നിന്ന് അടുത്തുള്ള 1 അക്ബര്‍ റോഡിലുള്ള ഓഫീസിലേക്ക് പീറ്റര്‍ ഉസ്റ്റിനോവ് എന്ന സംവിധായകന്‍ പിടിക്കുന്ന ഒരു ഡോക്കു മെന്റരി ചിത്രം ഷൂട്ട് ചെയ്യാന്‍ വേണ്ടി നീങ്ങുകയായിരുന്നു. രണ്ടു കൊമ്പൌന്ടുകള്‍ക്കും ഇടക്കുള്ള ചെറിയ വിക്കറ്റ് ഗെയ്റ്റില്‍ കൂടി അവര്‍ കടന്നു പോയപ്പോള്‍ അവര്‍ക്ക് അകമ്പടി സേവിച്ചിരുന്ന സത്വന്ത് സിംഗും ബിയാന്ത് സിംഗും അവരെ വെടിവച്ചു താഴെയിട്ടു. സത്വന്ത് സിംഗ് കയ്യില്‍ ഉണ്ടായിരുന്ന .38 റിവോള്‍വ രില്‍ നിന്ന് ഇന്ദിരയുടെ വയറ്റിലേക്ക് മൂന്നു പ്രാവശ്യം നിറയൊ ഴിച്ചു ബിയാന്ത് സിംഗ് നിലത്തു വീണ അവരുടെ ശരീരത്തിലേക്ക് തന്റെ കയ്യില്‍ ഉണ്ടായിരുന്ന ആറ്റൊമാട്ടിക് മെഷീന്‍ തോക്ക് കൊണ്ടു 38 ചുറ്റു വെടിവച്ചു. ഇന്ദിരാ ഗാന്ധി നിലത്തു വീണു കിടക്കുമ്പോള്‍ രണ്ടു പേരും അവരവരുടെ തോക്കുകള്‍ ദൂരെ എറിഞ്ഞു “ ഞങ്ങള്‍ ചെയ്യേണ്ടത് ഞങ്ങള്‍ ചെയ്തു ഇനി നിങ്ങള്ക്ക് വേണ്ടത് നിങ്ങള്‍ക്കാവാം “ എന്ന് ആക്രോശിച്ചു. ആര് മിനിട്ടിനകം ഇന്‍ഡോ ടിബറ്റന്‍ അത്രുതി പോലെസ്സില്ലുള്ള ടാര്സേം സിംഗ് ജാമ്വാള്‍ രാം ഷാരന്‍ എന്നിവര്‍ ബിയാന്ത് സിംഗിനെയും സത്വന്ത് സിഗിനെയും പിടികൂടി. ഏറ്റുമുട്ടലില്‍ ബിയാന്ത് സിംഗ് കൊല്ലപ്പെട്ടു. സത്വന്ത് സിംഗിനെ അരസ്റ്റ് ചെയ്തു , ബിയാന്ത് സിംഗിന്റെ തിരിടിയില്‍ ഗാന്ധിയുടെ അംഗ രക്ഷകര്‍ക്ക് പലര്‍ക്കും പരുക്കേറ്റു. തുടര്‍ന്നു നടന്ന കേസില്‍ സത്വന്ത് സിംഗിനെയും സഹായിയായ കേഹാര്‍ സിങ്ങിനെയും 1989 ല്‍ തൂക്കില്‍ ഏറ്റി കൊന്നു.
ഇന്ദിരാ ഗാന്ധിയുടെ മരണ വിവരം പത്തു മണിക്കൂര്‍ കഴിഞ്ഞാണ് ദൂരദര്‍ശന്‍ വഴി എല്ലാവരെയും അറിയിച്ചത്. രഹസ്യാന്വേഷണ വകുപ്പിന്റെ ന്ര്‍ദ്ദേശം അനുസരിച്ച് സിഖ് അംഗ രക്ഷകരെ മാറ്റാന്‍ ഗാന്ധിയുടെ സെക്രട്ടറി ആര്‍ കെ ധവാന്‍ തയ്യാറായില്ല അത് കൊണ്ടു കോടതി അയാളെ സംശയത്തോടെ വീക്ഷിച്ചു. ബിയാന്ത് സിംഗ് അവരുടെ വിശ്വസ്തരായ രക്ഷകരില്‍ ഒരാളാ യിരുന്നും, പത്തു വര്‍ഷത്തിലധികം കൂടെ ഉണ്ടായിരുന്നയാല്‍. എന്നാല്‍ സത്വന്ത് സിംഗ് ജോലിയില്‍ പ്രവേശിച്ചിട്ട് ആര് മാസത്തിലധികം ആയിരുന്നില്ല. 22 വയസു മാത്രം പ്രായമുള്ള യാലായിരുന്നു ഇയാള്‍.
9:30 നു തന്നെ ഗാന്ധിയെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിട്യുട്ട് ഓഫ് മെഡി ക്കല്‍ സയന്‍സസില്‍ കൊണ്ടു വന്നു. വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ ഓപ്പറെഷന്‍ നടത്തി ബുള്ളറ്റുകള്‍ മാറ്റിയെങ്കിലും 2:20 ആയപ്പോള്‍ അവര്‍ മരണപ്പെട്ടു എന്ന് തീര്‍ച്ചയായി. പോസ്റ്റ് മാര്‍ട്ടം പ്പോര്‍ട്ടില്‍ മുപ്പതു ബുള്ളറ്റുകള്‍ രണ്ടു തോക്കുകളില്‍ നിന്നായി അവരുടെ ശരീരത്തില്‍ തുളച്ചു കയറിയതായി കണ്ടെത്തി. രണ്ടു പേരും ക് കൂടി അയച്ചു 33 ബുള്ളട്ടുകളില്‍ 27 എണ്ണം ശരീരത്തില്‍ കയറി പുറത്തു പോയി, ഏഴെണ്ണം ശരീരത്തില്‍ തന്നെ ഉണ്ടായിരു ന്നു. ബുള്ളറ്റുകള്‍ ശരീരത്തില്‍ നിന്ന് വീണ്ടെടുത് തോക്കുകളുടെ വിവരങ്ങള്‍ മനസ്സിലാക്കാനായി. നവംബര്‍ മൂന്നിന് അവരുടെ ശരീരം തീന്‍ മൂര്‍ത്തി ഭവനില്‍ തന്റെ പിതാവിന്റെ ശവ കുടീരതിനത്തു അടക്കം ചെയ്തു. മകന്‍ രാജീവ് ഗാന്ധിയായിരുന്നു ചിതക്ക് തീ കൊളുത്തിയത്. രാജ്ഘട്ടിനടുതുള്ള ഈ സ്ഥലം ഇന്ന് ശക്തി സ്ഥല്‍ എന്നറിയപ്പെടുന്നു.
Comments
Post a Comment