ഗുരുവായൂര്‍ ക്ഷേത്രം – 1
കേരളത്തിലെ ത്റുശ്ശൂര്‍ ജില്ലയില്‍ ത്രുശ്ശൂര്‍ നഗരത്തില്‍ നിന്നും 20 കി.മീ. ദൂരത്തില്‍ ചാവക്കാട് താലൂക്കിലാകുന്നു പ്രസിദ്ധമായ ഈ ശ്റീക്റുഷ്ണക്ഷേത്രം നിലകൊള്ളുന്ന ത്. ചതുര്‍ബാഹുവായ ഇവിടത്തെവിഷ്ണു വിഗ്രഹം ശ്റീക്റുഷ്ണ ഭഗവാന്‍ പിതാവ് വസുദേവര്‍ക്കും മാതാവ് ദേവകിക്കും തന്‍റെ ജനനസമയത്ത് ദ്റുശ്യമാക്കിയ രൂപം ആണ ത്രേ. ശ്രീക്റുഷ്ണന്‍ ദ്വാരകയില്‍ നിത്യേന പൂജിച്ചുവന്ന വിഗ്രഹം ആയിരുന്നു എന്നും ദ്വാരക സമുദ്രത്തില്‍ താഴ്ന്നു പോയതിനു ശേഷം ഈ വിഗ്രഹം ചാവക്കാടിനടുത്തു കടലില്‍ പൊന്തി നടക്കുകയും ആരോ കണ്ടെത്തി കരക്കെത്തിച്ചു ബ്രുഹസ്പതിയും (ഗുരു) വായുദേവനും കൂടി ഇവിടെ പ്രതിഷ്ടി ച്ചു എന്നും പറയുന്നു. ഗുരുവും വായും കൂടി പ്റതിഷ്ടിച്ചതു കൊണ്ട് ഗുരുവായൂര്‍ എന്നു പേരു വന്നുവത്രെ. നാലു കൈകള്‍ ഉള്ള വിഷ്ണു പ്റതിഷ്ടയില്‍ ഒരു കയ്യില്‍ സുദര്‍ശ നചക്രം, മറ്റൊരു കയ്യില്‍ പാഞ്ചജന്യം (ശംഖ്), മൂന്നാമത്തെ കയ്യില്‍ താമരപ്പൂ , നാലാമത്തെ കയ്യില്‍ ഗദ എന്നിവയാകുന്നു. അങ്ങനെ ശംഖചക്രഗദാപദ്മധാരിയായ ഗുരുവായൂര പ്പന്‍ ബാലരൂപത്തില്‍ ആണു കാണപ്പെടുന്ന ത്. കിഴക്കോട്ടു ദര്‍ശനമായാണു ക്ഷേത്രം നിര്‍മ്മിച്ചിട്ടുള്ളത്. ദുരിതങ്ങൾ അകന്ന് ഐശ്വര്യം സിദ്ധിക്കുവാനും മോക്ഷപ്രാപ്തി ക്കും വേണ്ടി ഭക്തർ ഇവിടെ ദർശനം നടത്തു ന്നു. കുംഭമാസത്തിൽ പൂയം നക്ഷത്രദിവസം കൊടിയേറി പത്തുദിവസം നീണ്ടുനിൽക്കുന്ന ഉല്‍സവമാണു പ്രധാന ആഘോഷം. കൂടാ തെ വ്റുശ്ചിക മാസത്തില്‍ ഏകാദശി, ചിങ്ങ മാസത്തില്‍ അഷ്ടമി രോഹിണി , മേടമാസ ത്തില്‍ വിഷു എന്നിവയും ഇവിടെ വിശേ ഷാല്‍ ആഘോഷിക്കുന്നു. ഗണപതി, അയ്യ പ്പന്‍, വന ദുര്‍ഗ്ഗാ ഭഗവതി മുരുകന്‍, ഹനു മാന്‍ എന്നിവര്‍ ഉപദേവതകളായി കുടി കൊള്ളുന്നു.
ഗുരുവായൂര്‍ വിഗ്രഹം പല സമയത്തും പല രൂപത്തില്‍ ആണു കാണപ്പെടുന്നതു. ഓരോ സമയത്തും വൈവിധ്യമായ ആടയാഭരണ ങ്ങളും മറ്റും കാണാം. 12 രൂപങ്ങള്‍ താഴെ പ്പറയുന്നവയാണു.
1.നിർമാല്യദർശനസമയം വിശ്വരൂപദർശനം,
2. തൈലാഭിഷേകം: വാതരോഗാഘ്നൻ,
3. വാകചാർത്ത് : ഗോകുലനാഥൻ,
4. ശംഖാഭിഷേകം : സന്താനഗോപാലൻ,
5. ബാലാലങ്കാരം: ഗോപികനാഥൻ,
6. പാൽ മുതലായ അഭിഷേക സമയം : യശോദാബാലൻ,
7. നവകാഭിഷേകം: വനമാലാകൃഷ്ണൻ,
8. ഉച്ചപൂജ: സർവ്വാലങ്കാരഭൂഷണൻ,
9. സായംകാലം: സർവ്വമംഗളദായകൻ,
10.ദീപാരാധനക്ക്: മോഹനസുന്ദരൻ,
11. അത്താഴപൂജക്ക്: വൃന്ദാവനചരൻ,
12. തൃപ്പുകക്ക്: ആദിശേഷശയനൻ
അല്‍പ്പം ചരിത്രം
ഈ ക്ഷേത്രം 5000 വര്‍ഷം 'പഴക്കമുള്ളതാ ണെന്നു പറയപ്പെടുന്നു എങ്കിലും അതിനു ആവശ്യമായ തെളിവുകള്‍ ഒന്നും കിട്ടിയി ട്ടില്ല. എന്നാല്‍ പതിനാലാം നൂറ്റാണ്ടില്‍ എഴു തപ്പെട്ടു എന്നു കരുതുന്ന കോകസന്ദേശ ത്തില്‍ കുരവയൂരു എന്ന പേരില്‍ ഈ ക്ഷേ ത്റത്തെ പരാമറ്ശിക്കുന്നു എന്നു പറയപ്പെ ടുന്നു. ഈ കുരുവയൂരു ലോപിച്ചു ഗുരുവാ യൂര്‍ ആയതാണെന്നും ചിലര്‍ പറയുന്നു. കോകസന്ദേശം പൊലെയുള്ള ആദ്യകാല മലയാള കൃതികളില്‍ തമിഴിന്‍റെ സ്വാധീനം വളരെ വ്യക്തമാണു . തമിഴില്‍ ;ഗ്’ ‘ക’ എന്നീ അക്ഷരങ്ങള്‍ക്ക് 'ക,തന്നെയാണല്ലൊ ഉപയോഗിക്കുന്നത് . പുത്തേഴത്ത് രാമന്‍ മേനോൻ എന്ന ചരിത്രകാരന്‍ ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ നമ്പൂതിരിയാണു ഗുരുവായൂര്‍ എന്ന പേരു നല്‍കിയതെന്നു പറയുന്നു.
ക്ഷേത്രോല്‍പ്പത്തിയെ കുറിച്ചുള്ള ഐതിഹ്യങ്ങള്‍
ഗുരുവായൂർ ക്ഷേത്രത്തിന്‍റെ ഉദ്ഭവത്തിനു കാരണമായ ഒരു കഥ നാരദപുരാണത്തിൽ വർണ്ണിക്കുന്നുണ്ട്. കുരുവംശത്തിലെ പിന്മുറ ക്കാരനും അർജുനന്റെ പൗത്രനും അഭിമന്യു വിന്റെ പുത്രനുമായ പരീക്ഷിത്ത്മഹാരാജാവ് മുനിശാപത്തെത്തുടർന്ന് ഉഗ്രസർപ്പമായ തക്ഷകന്റെ കടിയേറ്റ് അപമൃത്യു വരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ പുത്രൻ ജനമേജ യൻ തന്റെ പിതാവിന്റെ അന്ത്യത്തിനു കാര ണമായ സർപ്പവംശത്തെ മുഴുവൻ ഉന്മൂലനം ചെയ്യുന്നതിനായി 'സർപ്പസത്രം' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസം ഖ്യം സര്‍പ്പങ്ങള്‍ യാഗാഗ്നിയില്‍ ചത്തൊ ടുങ്ങി. എന്നാല്‍ അമൃത് കുടിച്ചവനായതി നാൽ തക്ഷകൻ മാത്രം ചത്തില്ല. തന്മൂലം ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂ ടുകയും അദ്ദേഹം കുഷ്ഠരോഗ ബാധിതനാ കുകയും ചെയ്തു. രോഗശാന്തിക്കായി ധാരാ ളം വഴി കൾ നോക്കിയിട്ടും ഒന്നും ഫലം കണ്ടി ല്ല. അങ്ങനെ ശരീരം കൊണ്ടും മനസ്സു കൊ ണ്ടും ഏറെ തളർന്ന ജനമേജയനു മുമ്പിൽ ദത്താത്രേയമഹർഷി പ്രത്യക്ഷപ്പെടുകയും രോഗശാന്തിക്കായി ഗുരുവായൂരിലെ മഹാവി ഷ്ണു വിനെ ഭജിക്കണമെന്ന് ഉപദേശിക്കുക യും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതി ഷ്ഠയുടെ മാഹാത്മ്യം ജനമേജയന് വിവരിച്ചു കൊടുത്തു. അതിങ്ങനെയായിരുന്നു.
പണ്ട്,ആദിയിൽ ബ്രഹ്മാവ് സ്രൂഷ്ടികർമ്മ ത്തിലേർപ്പെട്ടുകൊണ്ടിരിയ്ക്കെ മഹാ വിഷ്ണു അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷ നായി. തനിയ്ക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തി പ്രഭാവത്തി നുള്ള അവസരമൊരുക്കണമെന്ന് ബ്രഹ്മാവ് അഭ്യർത്ഥിച്ചപ്പോൾ മഹാവിഷ്ണു തന്റേതു തന്നെയായ ഒരു അഞ്ജനവിഗ്രഹം നിർമ്മിച്ച് അദ്ദേഹത്തിനു സമ്മാനിച്ചു. പിന്നീട് ബ്രഹ്മാവ് ഈ വിഗ്രഹം സുതപസ്സ് എന്ന രാജാവിന് സമ്മാനിച്ചു. വംശവർദ്ധനയ്ക്കായി ഭഗവാ നെപ്പോലൊരു പുത്രനെ വേണമെന്ന് ആവശ്യ പ്പെട്ട് സുതപസ്സും പത്നി പ്രശ്നിയും വളരെ വർഷക്കാലമായി മഹാവിഷ്ണുവിനെ ഭജി ക്കുകയായിരുന്നു. വിഗ്രഹം കിട്ടിയ ശേഷവും അവർ ഭജനം തുടർന്നു. അവരുടെ പ്രാർത്ഥ നയിൽ സംപ്രീതനായ ഭഗവാൻ അവർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു: 'ഞാൻ തന്നെ നിങ്ങളുടെ പുത്രനായി നാലു ജന്മങ്ങളിൽ അവതരിയ്ക്കാം. അപ്പോഴെല്ലാം നിങ്ങൾക്ക് ഈ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകും.' അങ്ങനെ സത്യയുഗത്തി ലെ ആദ്യജന്മത്തിൽ ഭഗവാൻ സുതപസ്സി ന്റെയും പ്രശ്നിയുടെയും പുത്രനായി 'പ്രശ്നി ഗർഭൻ' എന്ന പേരിൽ അവതരിച്ചു. പിന്നീട് സുതപസ്സും പ്റശ്നിയും കശ്യപനും അദിതി യുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തി ലെ രണ്ടാം ജന്മത്തില്‍വാമനനായി അവത രിച്ചു. പിന്നീട അവർ ദശരഥനും കൗസല്യയു മായി പുനർജനിച്ചപ്പോൾ ത്രേതാ യുഗത്തി ലെത്തന്നെ മൂന്നാം ജന്മത്തിൽ ഭഗവാൻ ശ്രീരാമനായി അവതരിച്ചു. പിന്നീട് അവർ വസുദേവരും ദേവകിയുമായി പുനർ ജനി ച്ചപ്പോൾ ദ്വാപരയുഗത്തിലെ നാലാം ജന്മ ത്തിൽ ഭഗവാൻ ശ്രീകൃഷ്ണനായി അവത രിച്ചു. ഈ ജന്മങ്ങളിലെല്ലാം അവർക്ക് മേല്പ റഞ്ഞ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യം സിദ്ധിക്കുകയും ഭഗവാൻ അവരുടെ പുത്ര നായി അവതരി്ക്കുകയും ചെയ്തു.
മാതാപിതാക്കൾ നിത്യപൂജ ചെയ്തിരുന്ന ഈ വിഗ്രഹം അവരുടെ കാലശേഷം ശ്രീകൃഷ്ണ ഭഗവാൻ ദ്വാരകയിലേയ്ക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം ഒരു ക്ഷേത്രം നിർമ്മിച്ച് വിഗ്രഹം അവിടെ പ്രതിഷ്ഠിച്ചു. എന്നും അദ്ദേഹം ഇവിടെ വന്ന് പൂജ നടത്തുമായി രുന്നു. ഒടുവിൽ ദ്വാപരയുഗത്തിന്റെ അന്ത്യ ത്തിൽ ഭഗവാൻ സ്വർഗ്ഗാരോഹണത്തിനൊ രുങ്ങുമ്പോൾ ഭക്തോത്തമനും ശിഷ്യനുമായ ഉദ്ധവരോട് ഇങ്ങനെ പറഞ്ഞു: 'ഉദ്ധവരേ, ഇന്നേക്ക് ഏഴാം ദിവസം ദ്വാരക സമുദ്രത്തി നടിയിലാകും. അതിൽ ദ്വാരക മുഴുവൻ നശിച്ചു പോകും. എന്നാൽ, നാലുജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഗ്രഹം മാത്രം അതിൽ നിന്ന് രക്ഷപ്പെട്ട് തിരമാലകൾക്കുമുകളിൽ പൊന്തിക്കിടക്കും. ആ വിഗ്രഹം താങ്കൾ ദേവഗുരുവായ ബൃഹസ്പതിയെ ഏൽപ്പി ക്കണം. തുടർന്ന്, ശിഷ്ടകാലം തപസ്സനുഷ്ഠി ക്കാനായി ബദരീകാശ്രമത്തിലേയ്ക്ക് പോകുക.' ഭഗവാൻ പറഞ്ഞതുപോലെ ദ്വാരക ഏഴാം ദിവസം സമുദ്രത്തിനടി യിലായി. ഉദ്ധവർ ഇതിനു മുമ്പു തന്നെ ശിഷ്ടകാലം തപസ്സനുഷ്ഠിയ്ക്കുന്നതിനായി ബദരീകാശ്രമത്തിലേയ്ക്ക് പോയിക്കഴി ഞ്ഞിരുന്നു. പോകുന്നതിനുമുമ്പ് അദ്ദേഹം ബൃഹസ്പതിയോട് ഇക്കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക പൂർണ്ണമായും കടലടിച്ചുപോയിക്കഴിഞ്ഞി രുന്നു. എന്നാൽ അപ്പോൾത്തന്നെ നാലുജന്മ ങ്ങളിൽ ഭഗവാന്റെ മാതാപിതാക്കൾ പൂജിച്ച ദിവ്യവിഗ്രഹം കടൽവെള്ളത്തിൽ ഒഴുകി നടക്കുന്നത് അദ്ദേഹം കണ്ടു. പക്ഷേ അതെങ്ങനെയെടുക്കും എന്നറിയാതെ കുഴഞ്ഞ ബൃഹസ്പതി ഉടനെത്തന്നെ ശിഷ്യനായ വായുദേവനെ വിളിച്ചു. വായു ദേവൻ പ്രത്യക്ഷപ്പെട്ട് തിരമാലകളിലൂടെ വിഗ്രഹം കരയ്ക്കെത്തിച്ചു. തുടർന്ന് വിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ ഉചിതമായ സ്ഥാനം തേടി ആകാശമാർഗ്ഗേണ ഭാരതം മുഴുവൻ യാത്ര ചെയ്തു. ഒടുവിൽ ഭാർഗ്ഗവക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് കടലിനോടടുത്തായി അതിമനോഹരമായ ഒരു താമരപ്പൊയ്ക അവർ കാണാനിടയായി. ചുറ്റും പക്ഷികളുടെ കളകൂജനം. ഹരിതാഭ നിറഞ്ഞ അന്തരീക്ഷം. അതിനിടയിൽ അവർ ആകാശത്തുനിന്ന് ആ അത്ഭുതക്കാഴ്ച കണ്ടു: ലോകമാതാപിതാ ക്കളായ പാർവ്വതീപരമേശ്വരന്മാർ ആനന്ദതാ ണ്ഡവനൃത്തമാടുന്നു! ആ കാഴ്ച കണ്ടപ്പോൾ തന്നെ അവർ താഴെയിറങ്ങി. ഇരുവരും പാർവ്വതീപരമേശ്വരന്മാരെ വന്ദിച്ചു. ശിവൻ മേൽപ്പറഞ്ഞ സ്ഥലത്തിന്റെ മാഹാത്മ്യം ബൃഹസ്പതിയ്ക്കും വായുദേവനും വിവരിച്ചു കൊടുത്തു: 'നമ്മൾ നിൽക്കുന്ന ഈ സ്ഥലം തന്നെയാണ് പരമപവിത്രമായ ഈ വിഷ്ണു വിഗ്രഹം പ്രതിഷ്ഠിയ്ക്കുന്നതിന് ഏറ്റവും ഉചിതമായ സ്ഥാനം. പണ്ട് ഇവിടെയാണ് പുണ്യവാന്മാരായ പ്രചേതസ്സുകൾ തപസ്സനു ഷ്ഠിച്ചിരുന്നത്. അവർക്ക് ഞാൻ രുദ്രഗീതം ഉപദേശിച്ചതും ഇവിടെവച്ചാണ്. തുടർന്ന് പതിനായിരം വർഷം അവർ ഇവിടെ തപസ്സി രുന്നു. അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട മഹാവിഷ്ണു അവർക്ക് സർവ്വശ്രേയ സ്സുകളും നൽകി. ബൃഹസ്പതേ, ദേവഗുരു വായ അങ്ങും അങ്ങയുടെ ശിഷ്യനായ വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തു ന്ന ഈ സ്ഥലം ഇനി 'ഗുരുവായൂർ' എന്നറിയ പ്പെടും. കലികാലത്ത് ഭക്തർക്ക് അഭയമായി ഈ സങ്കേതം മാറും. ഞാൻ പാർവ്വതീദേവി യോടൊപ്പം അടുത്തു തന്നെ സ്വയംഭൂവായി അവതരിയ്ക്കുകയും ചെയ്യും.' ഇതു കേൾക്കേണ്ട താമസം ബൃഹസ്പതി ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചു. അദ്ദേഹം ഉടനെത്തന്നെ പഞ്ചപ്രാകാരങ്ങ ളോടു കൂടിയ ഒരു മഹാക്ഷേത്രം പണികഴി പ്പിച്ചു. ബൃഹസ്പതിയും വായുദേവനും താന്ത്രികവിധി പ്രകാരം അവിടെ പ്രതിഷ്ഠ കഴിച്ചു. ഇന്ദ്രാദിദേവകൾ പുഷ്പവൃഷ്ടി ചൊരിഞ്ഞു. നാരദമഹർഷി സ്തുതിഗീ തങ്ങൾ പാടി. ഈ മംഗളമുഹൂർത്തത്തിന് സാക്ഷിയാകാൻ നിന്ന പാർവ്വതീപരമേശ്വ രന്മാർ അടുത്തു തന്നെയുള്ള മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചു. അങ്ങനെ ഗുരുവും വായുവും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തിയ പുണ്യഭൂമി ഗുരുവായൂരായും അവിടത്തെ ദേവൻ ഗുരുവായൂരപ്പനായും മാറി. വൈകുണ്ഠത്തിലേതുപോലെ ഭഗവാൻ ഇവിടെയും സർവ്വചൈതന്യ സമ്പൂർണനായി വാഴുന്നതിനാൽ ഇവിടം ഭൂലോകവൈകുണ്ഠ മാകുന്നു.'
ഈ കഥ കേട്ടറിഞ്ഞ ജനമേജയൻ ഉടനെ ത്തന്നെ കുടുംബസമേതം ഗുരുവായൂരിലേക്ക് പുറപ്പെട്ടു. ഒരു വർഷം അദ്ദേഹം അവിടെ ഭജനമിരുന്നു. ഭജനത്തിനിടയിൽ അദ്ദേഹം മമ്മിയൂരിലും ദർശനം നടത്തി. തന്മൂലം ഏറെക്കാലം കഴിയും മുമ്പുതന്നെ അദ്ദേഹം കുഷ്ഠരോഗവിമുക്തി നേടി. പിന്നീട് ഏറെ വർഷക്കാലം അദ്ദേഹം അരോഗദൃഢഗാത്ര നായി ജീവിച്ചു.
Comments
Post a Comment