ശബരിമല ക്ഷേത്റം -1
ശബരിമല ക്ഷേത്രം കേരളത്തിലെ പത്തനം തിട്ട ജില്ലയില്‍ കേരളത്തിന്‍റെ കിഴക്കെ അത്രുത്തിയായ പശ്ചിമഘട്ടത്തിലെ പെരി യാര്‍ വന്യമ്റുഗ സംരക്ഷണണ കേന്ദ്ര പ്റദേശത്താണു സ്ഥിതി ചെയ്യുന്നത്. ഒരു പ്രത്യേക കാലയളവില്‍ ലോകത്തില്‍ ഏറ്റ വും കൂടുതല്‍തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന ഒരു പ്റാര്‍ത്ഥനാലയമായി ഇതു കണക്കാ ക്കപ്പെടുന്നു. ഏകദേശം മൂന്നു കോടിയില ധികം ഭക്തന്മാര്‍ ഒരു വര്‍ഷം ഇവിടെ ദര്‍ശന ത്തിനു എത്തുന്നു എന്നു കണക്കാക്കപ്പെടു ന്നു. പരമശിവന്‍റെയും മോഹിനീ രൂപത്തില്‍ വന്ന മഹാവിഷ്ണൂവിന്‍റെയും പുത്രനായ അയ്യപ്പനാണു ശബരിമലയിലെ പ്റതിഷ്ട എന്നു വിശ്വസിക്കപ്പെടുന്നു. ഒരു കാലത്തു പരസ്പരം മത്സരിച്ചിരുന്ന ഹിന്ദു മത ശാഖ കളായിരുന്ന ശൈവമതം, വൈഷ്ണവമതം എന്നിവയുടെ സമ്മിശ്രമായി ഇതിനെ കണ ക്കാക്കാമെന്നു തോന്നുന്നു.
പശ്ചിമഘട്ടത്തിലെ 18 മലകള്‍ക്കു നടുവില്‍ സമുദ്രനിരപ്പില്‍ നിന്നും 480 മീറ്റര്‍ ഉയരത്തി ലാണു ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നതു. എല്ലാ മതവിശ്വാസികള്‍ക്കും ഇവിടെ പ്രവേ ശനം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ വ്രതം നോറ്റു ഇരുമുടിക്കെട്ടുമായി വരുന്നവരെ മാത്രമേ പവിത്രമായി കരുതുന്ന പതിനെട്ടാം പടി കയറി ഭഗദ്ദര്‍ശനത്തിനു അനുവദിക്കാ റുള്ളൂ. നാളികേരത്തില്‍ വെള്ളം ഒഴിവാക്കി ഭക്ത്യാദരപൂര്വം ശരണം വിളിചു നെയ് നിറച്ചു കൊണ്ടു വരുന്ന നെയ്ത്തേങ്ങയാണു പ്രധാന വഴിപാട്. തിരുവിതാംകൂര്‍ ദേവസ്വം ബോറ്ഡിന്‍റെ കീഴില്‍ ഏറ്റവും വരുമാനമുള്ള ഒരു ക്ഷേത്രമാണിത്.
ദേവ്സ്വം ബൊറ്ഡിന്‍റെ കീഴിലുള്ള മറ്റു ക്ഷേത്രങ്ങളിലെ പൊലെ വര്‍ഷത്തില്‍ എല്ലാ സമയത്തും ഇവിടെ പൂജയൊ തീര്‍ത്ഥാടന മൊ നടക്കുന്നില്ല. മലയാള മാസം വ്രുശ്ചികം ഒന്നു മുതല്‍ ധനു മകരം (മണ്ഡല കാലം – നവംബര്‍ ഡിസംബറ് ) മാസങ്ങളില്‍ മാത്ര മാണു ഇവിടത്തെ തീര്‍ത്ഥാടനം. അടുത്ത കാലത്ത് മറ്റു മലയാള മാസം ഒന്നാം തീയ തിയും ശബരിമല നട തുറന്നു അഞ്ചു ദിവസം പൂജകള്‍ നടത്താറുണ്ടെങ്കിലും കൂടുതല്‍ ഭക്തജനങ്ങല്‍ വരുന്നതു മേല്‍പ്പറഞ്ഞ മണ്ഡലകാലത്തു മാത്രമാണു.
.
വ്രതമെടുക്കാതെയും ചലച്ചിത്ര നിർമ്മാണ ത്തിനും മറ്റുമായി വാണിജ്യപരമായ നീക്ക ങ്ങളെ തുടർന്ന് കേരള ഹൈക്കോടതി ഋതുമതി പ്രായത്തിലുള്ള (10 മുതൽ 50 വയസ്സു വരെ) സ്ത്രീകളെ ശബരിമ ലയിൽ പ്രവേശിപ്പിക്കാൻ പാടില്ല എന്ന വിധി 1992 ൽ പുറപ്പെടുവിച്ചിരുന്നു. എന്നാൽ 2018 സെപ്റ്റം ബർ 28ന് സുപ്രീം കോടതിയുടെ ചരിത്രപര മായ ഒരു വിധിയിലൂടെ സ്ത്രീ പുരുഷ പ്രായ ഭേദമന്യേ എല്ലാപേർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാവുന്നതാണെന്നു എന്നു തീരുമാനിക്കപ്പെട്ടു. ഈ വിധി ശബരിമല യിലെ ആചാരാനുഷ്ടാനങ്ങള്‍ക്ക് എതി രാണു എന്നു വിശ്വാസികളും നിയമപരിരക്ഷ കിട്ടിയതു കൊണ്ട് എല്ലാ പ്ര്രായത്തിലും ഉള്ള സ്ത്രീകളെയും പ്രവേശിപ്പിക്കേണ്ട താണെന്നു കേരള സര്‍ക്കാരും പറയുന്നു. സുപ്രീം കോടതി വിധിക്കെതിരെ കൊടുത്ത പുന:പരിശോധനാ ഹര്‍ജി ജനുവരി 22 നു ശേഷം (ഇത്തവണത്തെ മണ്ഡല കാലം കഴി ഞ്ഞു ) കേള്‍ക്കാം എന്നു സുപ്രീം കോട തി തീരുമാനിച്ചിരിക്കുന്നു.
ഐതിഹ്യങ്ങള്‍
1. ശബരിമലയെന്ന പേരു വന്നതെങ്ങനെ ?
ശബരിമലയെപറ്റി പല ഐതിഹ്യങ്ങളും നില വിലുണ്ട് . രാമായണത്തില്‍ ഈ ഭാഗത്തു താമസിച്ചിരുന്ന ശബരി എന്ന ആദിവാസി സ്ത്രീ രാമ ലക്ഷ്മണന്മാര്‍ക്കു ആതിഥ്യം കൊടുത്തു എന്നും അവര്‍ക്കു നെല്ലിക്ക ഭക്ഷണം ആയി നല്‍കിയെന്നും മഹാ വിഷ്ണുവിന്‍റെ അവതാരമായ ശ്രീരാമനെ കണ്ടതോടു കൂടി തന്‍റെ ജീവിത ലക്ഷ്യം സഫലമായതു കൊണ്ടു യാഗാഗ്നിയില്‍ തന്‍റെ ശരീരം ഉപേക്ഷിച്ചു വെന്നും പറയുന്നു. ശബരിയെ ജീവിച്ച ഈ സ്ഥലം അവരുടെ പേരില്‍ അറിയപ്പെടുമെന്ന് ശ്റീരാമന്‍ അനുഗ്രഹിച്ചുവത്രെ , അങ്ങനെയാണു ശബരിമല എന്ന പേരു വന്നതെന്നും പറയപ്പെടുന്നു. ശബരിമലയിലെ ഭസ്മക്കുളം ശബരി തന്‍റെ ഭൌതിക ശരീരം ഉപേക്ഷിച്ച സ്ഥലമാണെന്നു കരുതപ്പെടുന്നു.
2. അയ്യപ്പന്‍റെ അവതാര കഥ
അയ്യപ്പന്‍റെ അവതാരത്തെപ്പറ്റി പല കഥ കളും കെള്‍ക്കാറുണ്ട് എങ്കിലും അതില്‍ ഏറ്റവും പ്രചാരത്തില്‍ ഉള്ളതു പന്തളം രാജകുടുംബവുമായി ബന്ധപ്പെട്ടതാണു. രാജശേഖര പാണ്ഡ്യന്‍ എന്ന പന്തളം രാജാവിനു കുട്ടികള്‍ ഒന്നും ഇല്ലാതിരുന്ന കാലത്തു ഭഗവാനെ പ്രാര്‍ത്ഥ്ച്ചു വരവെ ഒരിക്കല്‍ നായാട്ടിനു പൊയപ്പോള്‍ ഒരു ആണ്കുട്ടിയെ രാജാവിനു കാട്ടില്‍ നിന്നു കിട്ടിയെന്നും കിട്ടിയപ്പോള്‍ തന്നെ കഴു ത്തില്‍ ഒരു സ്വറ്ണ മാലയും മണിയും കെട്ടിയിയിരുന്നതു കൊണ്ട് കുട്ടിയെ മണികണ്ഠന്‍ എന്നു നാമകരണം ചെയ്തു. വീട്ടില്‍ കൊണ്ടുവന്നു. മണികണ്ഠനെ രാജാവു സകല ആയോധനമുറകളും പഠിപ്പിച്ചു യുവരാജാവായി അഭിഷേകം ചെയ്യാനായിരുന്നു താല്‍പര്യം . എന്നാല്‍ മണികണ്ഠനെ കിട്ടിയതിനു ശേഷം രാജ്ഞിക്കുണ്ടായ പുത്രനെ രാജ്യഭാരം ഏല്‍പ്പിക്കു വാന്‍ രാജ്ഞി മന്ത്രിയുമായി ആലോചിച്ചു തനിക്കു മാറാരോഗം ആണെ ന്നും അതു മാറണമെങ്കില്‍ പുലിപ്പാല്‍ വേ ണമെന്നും രാജ വൈദ്യനെക്കൊണ്ട് പറയി പ്പിച്ചു. ഘോരവനത്തില്‍ പോയി പുലിപ്പാല്‍ കൊണ്ടുവരാന്‍ മണികണ്ഠനെ അയക്കാന്‍ ആവശ്യ പ്പെടുകയും ചെയ്തു. അങ്ങനെ മണികണ്ഠനെ ഒഴിവാക്കാമെന്നതായിരുന്നു അവരുടെ കുതന്ത്രം. എന്നാല്‍ ദേവാംശ ജാതനായ മണികണ്ഠന്‍ വനത്തില്‍ പോയി ഉഗ്ര രൂപിണിയായ മഹിഷിയെ നിഗ്രഹിച്ച് പുലിപ്പാലിനു പകരം പുലിയെത്തന്നെ രാജകൊട്ടാരത്തിലെത്തിച്ചു. അയ്യപ്പനെ രാജ്യഭാരം ഏല്‍പ്പിക്കാന്‍ തയാറായ രാജാ വിനോട് തന്‍റെ അവതാര ലക്ഷ്യമായ മഹിഷീ നിഗ്രഹം നടന്നതു കൊണ്ട് ശിഷ്ടകാലം തപ സു ചെയ്യാന്‍ ഒരു സ്ഥലം മാത്രം ആവശ്യ പ്പെട്ടു. താന്‍ അമ്പെയ്തയച്ച ഒരു ശരം വീണയിടത്തു അയ്യപ്പനു തപസ്സു ചെയ്യന്‍ സ്ഥലം അനുവദിക്കുകയും അയ്യപ്പന്‍റെ മോക്ഷത്തിനു ശെഷം അവിടെ ക്ഷേത്രം ഉണ്ടാക്കുകയും ചെയ്തു എന്നാണു ഒരു കഥ.
പുലിപ്പാൽ കൊണ്ടുവരാൻ കാട്ടിലേക്ക് പോകുമ്പോൾ തയ്യാറാക്കിയതാണ് “ഇരു മുടിക്കെട്ട്” എന്നൊരു വിശ്വാസമുണ്ട്. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തിൽ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വർഷംതോറുമുള്ള തീർത്ഥയാത്ര യും എന്നാണ് ഐതിഹ്യം. ജീവാത്മാവായ ഭക്തൻ പരമാത്മാവായ ഭഗവാന് സമർപ്പി ക്കുന്ന വസ്തു എന്ന തലത്തിലും ഇരുമുടി കെട്ടിനെ വിശേഷിപ്പിക്കാറുണ്ട്.
ശാസ്താവിൽ വിലയം പ്രാപിച്ച വീരയോദ്ധാ വായി അയ്യപ്പനെ ചിത്രീകരിക്കുന്ന ഐതിഹ്യ വും പ്രചാരത്തിലുണ്ട്. കാട്ടിൽ നിന്നും ലഭിച്ച അയ്യപ്പനെ യുദ്ധതന്ത്രങ്ങളെല്ലാം പഠിപ്പിച്ച് പന്തളം രാജാവ് മുഖ്യസേനാനിയാക്കി. വാവര്‍ എന്ന മുസ്ലിം യോദ്ധാവുമായി യുദ്ധമുണ്ടാ യെങ്കിലും പിന്നീട് ഇവർ ഉറ്റ ചങ്ങാതിമാരായി. വാവരുടെയും കടുത്തയുടെയും സഹായ ത്തോടെ പന്തളം രാജാവിന്‍റെ ശത്രുക്കളായ മറവപ്പടയെ നശിപ്പിച്ച് മുമ്പുണ്ടായിരുന്ന ശബരിമല ക്ഷേത്രം പുതുക്കിപ്പണിതു പടയോട്ടത്തിന്‍റെ അവസാനം അയ്യപ്പന്‍ ശബരിമലയിലെ ധര്‍മ്മ ശാസ്താ പ്റതിഷ്ട യില്‍ വിലയം പ്റാപിച്ചു എന്നു മറ്റൊരു ഐതിഹ്യവും ഉണ്ട് .
ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നു
( തുടരും )
Comments
Post a Comment