പത്മനാഭ സ്വാമി ക്ഷേത്രം 2. ചരിത്രം , ശില്പ്പങ്ങള് , നിറ്മ്മാണ രീതികള്‍
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ ആദ്യകാല ത്തെ ഭരണസമിതി തിരുവനന്തപുരത്തുസഭ എന്നാണറിയപ്പെട്ടിരുന്നത്. കൊല്ലവർഷം 225ലാണ് സഭ സ്ഥാപിതമാകുന്നത്. കൂപക്കരപ്പോറ്റി, വഞ്ചി യൂർ അത്തിയറപ്പോറ്റി, കൊല്ലൂർ അത്തിയറപ്പോറ്റി, മുട്ടവിളപ്പോറ്റി, കരുവാ പോറ്റി, നെയ്തശ്ശേരിപ്പോറ്റി എന്നിവരായിരുന്നു സഭാംഗങ്ങൾ. സഭ കൂടുമ്പോൾ അധ്യക്ഷപദം അലങ്കരിക്കുന്നത് പുഷ്പാഞ്ജലി സ്വാമിയാരാണ്. ശ്രീകാര്യത്തു പോറ്റിയാണ് സഭാഞ്ജിതൻ അഥവാ കാര്യദർശി. സഭയെടുക്കുന്ന തീരുമാനങ്ങൾ അരചൻ (വേണാട്/ തിരുവിതാംകൂർ മഹാരാജാവ്) അംഗീകരിച്ചാൽ മാത്രം അവ നടപ്പിലാകും. സഭയുമായി ബന്ധപ്പെട്ട മേൽപ്പറഞ്ഞ എട്ടുപേരും അരചനും ചേർന്നതാണ് എട്ടരയോഗം. പുഷ്പാഞ്ജലി സ്വാമിയാരെ നിയമി ക്കാനും നീക്കം ചെയ്യാനും ഉള്ള അവകാശം മഹാ രാജാവിനുണ്ടെങ്കിലും സ്വാമിയാരെ കണ്ടാൽ അപ്പോൾ തന്നെ രാജാവു വച്ചു നമസ്കരിയ്ക്കണം എന്നാണു കീഴ്വഴക്കം.
ശ്രീപത്മനാഭസ്വാമി തിരുവിതാംകൂർ രാജവംശ ത്തിന്റെ കുലദൈവമാണ്. ആധുനിക തിരുവി താംകൂറിന്റെ ശില്പി എന്ന പേരിൽ പ്രശസ്തനായ തിരുവിതാംകൂർ മഹാരാജാവ് ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ് ക്ഷേത്രം ഇന്നുകാണുന്ന വിധം പുനരുദ്ധരിച്ചത്. മാര്‍ത്താ ണ്ഡവര്‍മ്മ 23 ആമത്തെ വയസ്സില്‍ അമ്മാവന് രാമവര്‍മ്മയില്‍ നിന്നു ഭരണം ഏല്ക്കുമ്പോള് തെക്കുഭാഗത്തുള്ള വേണാട് എന്ന ചെറിയ ഒരു നാട്ടുരാജ്യം മാത്രമായിരുന്നു. രാജകുടുംബത്തോട് ഒടുങ്ങാത്ത പക വെച്ചു പുലര്‍ത്തിയിരുന്ന എട്ടു വീട്ടില്‍ പിള്ളമാര്‍ എന്ന സംഘത്തെ അമര്‍ച്ച ചെയ്യുകയായിരുന്നു അദ്ദേഹം ആദ്യം ചെയ്തത്. ഏതാണ്ട് ഇതേ കാലത്തുതന്നെ (കൊല്ലവര്‍ഷം 906, ഏ ഡി 1731 ) പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പുനരുദ്ധാരണവും അദ്ദേഹം തുടങ്ങി. അസാമാന്യ യുദ്ധതന്ത്രവും നേത്റുപാടവവും ഉണ്ടായിരുന്ന അദ്ദേഹം അന്നത്തെ ചെറുനാട്ടു രാജ്യങ്ങളെ യുദ്ധത്തില്‍ ജയിച്ചു വേണാടിനോടു ചേര്‍ത്തു.
തൃപ്പടിദാനം
1750 ജനുവരി മാസം അനിഴം തിരുനാൾ വീര മാർത്താണ്ഡവർമ മഹാരാജാവ് ശ്രീപത്മനാഭ ദാസനായി ‘തൃപ്പടിദാനം’ ചെയ്ത മുഹൂർത്തം. അദ്ദേഹം അന്നോളം പിടിച്ചെടുത്ത നാട്ടുരാജ്യങ്ങൾ എല്ലാം ചേർത്ത് (തോവാള മുതൽ കവണാറു (മീനച്ചിലാർ) വരെയുള്ള രാജ്യം) ശ്രീപത്മനാഭനു സമർപ്പിച്ച ദിവസം. ചങ്ങനാശ്ശേരി തലസ്ഥാന മായുള്ള തെക്കുകൂർ രാജ്യം ആക്രമിച്ച് കീഴട ക്കിയതിനുശേഷമായിരുന്നു ഇത്. രാജകുടും ബത്തിലെ സകല സ്ത്രീപുരുഷന്മാരും അടങ്ങിയ പരിവാരങ്ങളോടെ മഹാരാജാവ് ശ്രീപത്മനാഭനു മുന്നിലേക്ക് എഴുന്നെള്ളി. പരമ്പരാഗതമായി തനിയ്ക്കും തന്റെ വംശത്തിനും ചേർന്നതും താൻ വെട്ടിപ്പിടിച്ചതുമായ ഭൂപ്രദേശങ്ങളെ മുഴുവൻ ശ്രീപത്മനാഭന് അടിയറ വെച്ചു. തുടർന്ന് ഉടവാൾ പദ്മനാഭതൃപ്പാദങ്ങളിൽ സമർപ്പിച്ച് തിരിച്ചെടുത്ത് “ശ്രീ പദ്മനാഭദാസനായി” രാജ്യം ഭരിയ്ക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. ഉടവാൾ അടിയറവച്ച് ദാനയാധാരം താളിയോലയിൽ എഴുതി നീരും പൂവും ഉടവാളും കൂടി തൃപ്പടിയിൽ വച്ച് മഹാരാ ജാവ് നമ്രശിരസ്കനായി. തുടർന്ന് പൂജാരിയിൽ നിന്നും ഉടവാൾ സ്വീകരിച്ച് ശ്രീപത്മനാഭദാസനായി ഭരണം തുടർന്നു. “ശ്രീപത്മനാഭദാസ വഞ്ചിപാലക മാർത്താണ്ഡവർമ കുലശേഖരപ്പെരുമാൾ” എന്നായി പിന്നത്തെ തിരുനാമം. തന്റെ പിൻഗാമികളും പത്മനാഭദാസന്മാരായി തുടർന്നു പോരണമെന്ന് അദ്ദേഹം അനുശാസിയ്ക്കുകയും ചെയ്തു. തൃപ്പടിദാനത്തിലൂടെ ഭരണകർത്താക്കളുടെ തികഞ്ഞ ഭക്ത്യാദരങ്ങൾക്ക് പാത്രമായ ശ്രീ അനിഴം തിരുനാൾ ആധുനിക തിരുവിതാംകൂറിന്റെ ശിൽപിയാണെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
അദ്ദേഹം ക്ഷേത്രം പുനരുദ്ധീകരിച്ചു. ഇപ്പോൾ കാണുന്ന തമിഴ് ശൈലിയിൽ പണിത ഏഴുനില ഗോപുരത്തിന്റെ അഞ്ചു നിലകളും അദ്ദേഹമാണ് പണിയിച്ചത്. പന്തീരായിരം സാളഗ്രാമങ്ങൾ (ബനാറസിനടുത്തുള്ള ഗുണ്ടക്കു എന്ന സ്ഥലത്തു നിന്നും വിഷ്ണുവിന്റെ അവതാരങ്ങൾ ലേഖനം ചെയ്യപ്പെട്ടിട്ടുണ്ടെന്നു കരുതുന്ന പരിശുദ്ധമായ ശിലകൾ) വരുത്തി ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹം പുനർനിർമ്മാണം നടത്തി, പുനഃപ്രതി ഷ്ഠിച്ചു. തിരുവനന്തപുരത്തിനടുത്ത തിരുമലയിൽ നിന്നും 20 ഘന അടി വലിപ്പമുള്ള വലിയ പാറവെട്ടി ഒറ്റക്കൽ മണ്ഡപം പണിഞ്ഞു. കിഴക്കേ ഗോപുര ത്തിന്റെയും പണി പുനരാരംഭിച്ചു പൂർത്തിയാക്കി. സ്വർണ്ണക്കൊടിമരം സ്ഥാപിച്ചു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നാലമ്പലം പണിയുകയും പത്മ തീർത്ഥ കുളത്തിന്റെ വിസ്തൃതി കൂട്ടുകയും ശീവേലിപ്പുര ഒറ്റക്കൽ മണ്ഡപം തുടങ്ങിയവ നിർമിച്ചതും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമായിരിന്നു. ഭദ്രദീപം, മുറജപം തുടങ്ങിയ ചടങ്ങുകൾ ആരംഭിച്ചത് ശ്രീ അനിഴം തിരുനാളാണ്. എട്ടരയോഗത്തെ വെറുമൊരു ഉപദേശകസമിതി മാത്രമായി ചുരുക്കിയതും ശ്രീ അനിഴം തിരുനാളായിരുന്നു.
ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിലെ പ്റത്യേകതകള്
108 ദിവ്യദേശങ്ങളിലൊന്നായ ക്ഷേത്രം ഒരു വലിയ കുളത്തിന്റെ തീരത്താണു നിര്‍മ്മിച്ചിരിക്കുന്നതു.പത്മതീർത്ഥക്കുളമെന്നു ഈ കുളം അറിയപ്പെടുന്നു. ക്ഷെത്രം നിര്‍മ്മിച്ചിരിക്കുന്നതു കിഴക്കോട്ട് ദർശനമായാണ്. കിഴക്കുഭാഗത്തുള്ള വലിയ ഗോപുരം തമിഴ് ശൈലിയിലും മറ്റു ഗോപുരങ്ങൾ കേരളീയശൈലിയിലും നിർമ്മിച്ചിരിയ്ക്കുന്നു.. ധാരാളം ദാരുശില്പങ്ങളും ചുവർച്ചിത്രങ്ങളുമുണ്ട്. കൊടിമരമുണ്ടെങ്കിലും ബലിക്കൽപ്പുരയില്ല. ശ്രീകോവിൽ ദീർഘചതുരാകൃതിയിലാണ്. അനന്തശയനരൂപത്തിന് അനുയോജ്യമായതുകൊണ്ടാണത്. കടുശർക്കരയോഗക്കൂട്ടുകൊണ്ടും 12008 സാളഗ്രാമങ്ങൾ കൊണ്ടും നിർമ്മിച്ച പതിനെട്ടടി നീളമുള്ള ഭഗവദ്വിഗ്രഹം കിഴക്കോട്ട് ദർശനമായി ശ്രീകോവിലിൽ വാഴുന്നു. രണ്ടരികത്തും ഭൂമീദേവിയും ലക്ഷ്മിദേവിയുമുണ്ട്.
ക്ഷേത്രഗോപുരങ്ങൾ
തഞ്ചാവൂർ മാതൃകയിൽ നൂറടി(30മീ)യോളം ഉയരത്തിൽ ഏഴു നിലകളിലായി ഏഴ് കിളിവാതിലുകളോടും മുകളിൽ ഏഴ് സ്വർണത്താഴിക കുടങ്ങളോടും കൃഷ്ണശില ഉപയോഗിച്ചാണ് ക്ഷേത്രത്തിലെ കിഴക്കേ ഗോപുരം നിർമിച്ചിട്ടുള്ളത്. മറ്റുഗോപുരങ്ങൾ സാധാരണ കാണുന്ന കേരളീയ ശൈലിയിൽ രണ്ടുനിലകളോടുകൂടി നിർമ്മിച്ചിരിയ്ക്കുന്നു.
ചുറ്റമ്പലം
തിരുവിതാംകൂര്‍ ഭാഗങ്ങളിലുള്ള മറ്റു ക്ഷേത്രങ്ങളിലെപ്പോലെ വളരെ വിസ്തൃതിയേറിയതാണ് ചുറ്റമ്പലം. ഒത്ത നടുക്കായി ശ്രീകോവിലുണ്ട്. ക്ഷേത്രത്തിലെ പ്രശസ്തമായ ഒറ്റക്കൽ മണ്ഡപം ഇവിടെയാണ്. പുറത്ത് വിളക്കുമാടങ്ങൾ കാണാം. തെക്കുകിഴക്കായി തിടപ്പള്ളിയുമുണ്ട്.
ശ്രീകോവിൽ
ദീർഘചതുരാകൃതിയിൽ മൂന്നുവാതിലുകളോടുകൂടിയതാണ് ഇവിടത്തെ ശ്രീകോവിൽ. പതിനെട്ടടി നീളത്തിൽ നിർമ്മിച്ച ഭഗവദ്വിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു.
പത്മനാഭ പ്രതിഷ്ഠ
അനന്തന്റെ മുകളിൽ യോഗനിദ്രയിൽ പള്ളികൊള്ളുന്ന മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠ. പതിനെട്ടടി നീളം വരുന്ന വിഗ്രഹം. പത്മനാഭസ്വാമിയുടെ വിഗ്രഹം കടുശർക്കരയോഗക്കൂട്ടുകൊണ്ടുണ്ടാക്കിയതിനാൽ അഭിഷേകം ചെയ്താൽ അലിഞ്ഞുപോകും. അതിനാൽ ഭഗവാന്റെ മറ്റൊരു വിഗ്രഹം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഈ വിഗ്രഹത്തിലാണ് അഭിഷേകം നടത്തുന്നത്. ശ്രീ ഭഗവത് രൂപം മൂന്നു ഭാഗങ്ങളായി മാത്രമേ ദർശിക്കാനാകൂ. വലതുകൈ ചിന്മുദ്രയോടു കൂടി അനന്തതൽപത്തിനു സമീപം തൂക്കിയിട്ടിരിക്കുന്നു. അതിനു താഴെ ശിവലിംഗ പ്രതിഷ്ഠയുണ്ട്, ഭഗവാൻ ശ്രീ മഹാദേവനെ നിത്യവും പൂജിക്കുന്നതായി സങ്കല്പം. അനന്തന്റെ പത്തികൊണ്ട് ദേവന്റെ മൂർധാവ് മൂടിയിരിക്കുന്നു. ശ്രീപദ്മനാഭന്റെ നാഭിയിൽ നിന്നും പുറപ്പെടുന്ന താമരയിൽ ചതുർമുഖനായ ബ്രഹ്മാവിന്റെ രൂപം കാണാം. ഒരേ ശ്രീകോവിലിൽ ത്രിമൂർത്തികളുടെ (ബ്രഹ്മാവ്, വിഷ്ണു, ശിവൻ) സാന്നിദ്ധ്യം ഈ ദേവാലയത്തിന്റെ പ്രത്യേകതയാണ്. അതിനു പുറകിലായി ഋഷിവര്യന്മാരുടെ കല്ലിൽ വാർത്ത രൂപങ്ങളുമുണ്ട്. ഭഗവാന്റെ മാറിടത്തിനെതിരെയായി ശ്രീഭഗവതിയെയും അൽപം അകലെ ഭൂമീദേവിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. അനന്തന്റെ മുകളിൽ പള്ളികൊള്ളുന്ന തേവർ കുടികൊള്ളുന്ന ദേശത്തിനു തിരുവനന്തപുരം എന്നപേരും ലഭിച്ചു.
കടുശർക്കര യോഗപ്രതിഷ്ഠ
പന്തീരായിരത്തി എട്ട് സാളഗ്രാമങ്ങൾ അടുക്കി വച്ചുള്ള രൂപകൽപനയ്ക്കു ശേഷം ഏതാണ്ട് അഷ്ടബന്ധത്തിന് തുല്യമായ കടുംശർക്കര കൂട്ടുണ്ടാക്കി അത് പുറമെ പൂശി ശരീര തുല്യമാക്കി തീർത്ത് അതിൽ ജീവാവാഹനം ചെയ്തതാണ് ഇവിടുത്തെ “കടുംശർക്കര യോഗവിഗ്രഹം”. കടുശർക്കരയോഗമായതിനാൽ മൂലബിംബത്തിൽ അഭിഷേകം പതിവില്ല. ഇതിനുപകരം ഒറ്റക്കൽമണ്ഡപത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള അലങ്കാര വിഗ്രഹത്തിലാണ് നിത്യേന അഭിഷേകം നടത്താറുള്ളത്.
ദിവാകരമുനി/വില്വമംഗലം സ്വാമിയാർ ഭഗവാനെ ദർശിച്ചത് ഇരിപ്പമരച്ചുവട്ടിലാണ് എന്ന ഐതിഹ്യത്തെ സാധൂകരിയ്ക്കും വിധത്തിൽ ഇവിടത്തെ ആദ്യത്തെ വിഗ്രഹം ഇരിപ്പമരത്തിന്റെ തടികൊണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലുണ്ടായ ഒരു വലിയ അഗ്നിബാധയിൽ അത് കത്തിപ്പോയി. അതിനെത്തുടർന്നാണ് ഇപ്പോഴുള്ള വിഗ്രഹം പ്രതിഷ്ഠിച്ചത്.
നേപ്പാളിലുള്ള ഗണ്ഡകി നദിയുടെ തീരങ്ങളിൽ കണ്ടുവരുന്ന വിശേഷാകൃതിയിലുള്ള കല്ലുകളാണ് സാളഗ്രാമങ്ങൾ. ഇവ വിഷ്ണുഭഗവാന്റെ പല രൂപങ്ങളെയും പ്രതിനിധീകരിയ്ക്കുന്നതായി കരുതപ്പെടുന്നു. പലനിറത്തിലും ഇവയുണ്ടെങ്കിലും കറുപ്പാണ് പ്രധാനനിറം. ഇന്ത്യയിലെ പല ഹൈന്ദവഭവനങ്ങളിലും ആശ്രമങ്ങളിലും സാളഗ്രാമങ്ങൾ പൂജിയ്ക്കപ്പെടുന്നു.
ശില്പചാരുത
തമിഴ്നാട്ടിലുള്ള പല ക്ഷേത്രങ്ങളോടും കിടപിടിയ്ക്കുന്ന ശില്പചാരുത ഭക്തരെ ആകർഷിയ്ക്കുന്ന മറ്റൊരു ഘടകമാണ്. തമിഴ് ശൈലിയിൽ നിർമ്മിച്ച ഏഴുനിലകളോടുകൂടിയ കിഴക്കേഗോപുരം ക്ഷേത്രത്തിന്റെ എന്നല്ല, തിരുവനന്തപുരം നഗരത്തിന്റെതന്നെ ഒരു മുഖമുദ്രയാണ്. ധാരാളം കരിങ്കൽ ശില്പങ്ങൾ ക്ഷേത്രഗോപുരത്തിൽ നിറഞുനിൽക്കുന്നു. ആദ്യത്തെ നിലയിൽ വിഷ്ണുഭഗവാന്റെദശാവതാരങ്ങളായ മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിവരുടെ ശില്പങ്ങൾ കാണാം.
ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകൾ ഇവിടത്തെ ശീവേലിപ്പുരയും ഒറ്റക്കൽമണ്ഡപവുമാണ്. കിഴക്കുഭാഗത്തുള്ള ശീവേലിപ്പുരയ്ക്ക് ഏകദേശം 400 അടി നീളവും 200 അടി വീതിയും വരും. തിരുവനന്തപുരത്തിന് കിഴക്കുള്ള തിരുമല എന്ന സ്ഥലത്തുനിന്നും പൂജപ്പുര, കരമന, ജഗതി വഴി വളരെ ബുദ്ധിമുട്ടിയാണ് ഇതിനുള്ള കല്ലുകൾ കൊണ്ടുവന്നത്. 4000 ആശാരിമാരും 6000 തൊഴിലാളികളും 100 ആനകളും ചേർന്ന് ആറുമാസം കൊണ്ടാണ് പണി പൂർത്തിയാക്കിയത്. ശീവേലിപ്പുരയിൽ 365 കരിങ്കൽത്തൂണുകളുണ്ട്. ഓരോ തൂണും ഒറ്റക്കൽകൊണ്ടുണ്ടാക്കിയതാണ്. പ്രമുഖ നിർമ്മാണവിദഗ്ദ്ധൻ അനന്തപത്മനാഭൻ മൂത്താചാരിയാണ് ശീവേലിപ്പുര നിർമ്മിയ്ക്കുന്നതിന് നേതൃത്വം നൽകിയത്. ശ്രീകോവിലിനുമുമ്പിലുള്ള ഒറ്റക്കൽമണ്ഡപം പേരു സൂചിപ്പിയ്ക്കുന്നതുപോലെ ഒരു കൂറ്റൻ കല്ലുകൊണ്ടാണ് ഉണ്ടാക്കിയത്. ഇരുപതടി നീളവും രണ്ടരയടി വീതിയും വരും ഈ മണ്ഡപത്തിന്.
നാലമ്പലത്തിനുപുറത്തായി കുലശേഖരമണ്ഡപം എന്നതിനു ആയിരംകാൽ മണ്ഡപം എന്നും സപ്തസ്വരമണ്ഡപം എന്നും പേരുകളുണ്ട്. ആയിരം കാലുകൾ (തൂണുകൾ) താങ്ങിനിർത്തുന്നതുകൊണ്ടാണ് ആയിരംകാൽ മണ്ഡപം എന്ന പേരുവന്നത്. ഇതിന്റെ നാലുഭാഗത്തുമുള്ള തൂണുകൾ തൊട്ടാൽ ഭാരതീയസംഗീതത്തിലെ സപ്തസ്വരങ്ങളായ ഷഡ്ജം, ഋഷഭം, ഗാന്ധാരം, മദ്ധ്യമം, പഞ്ചമം, ധൈവതം, നിഷാദം എന്നിവ കേൾക്കാൻ കഴിയും. അതിനാലാണ് സപ്തസ്വരമണ്ഡപം എന്ന പേരുവന്നത്. ഇതിന്റെ തൂണുകൾ സ്വർണ്ണം പൊതിഞ്ഞ് സംരക്ഷിച്ചുവരുന്നു. ഒറ്റക്കൽമണ്ഡപത്തിനും മുമ്പിലുള്ള അഭിശ്രവണമണ്ഡപത്തിൽ ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ചുള്ള പ്രത്യേകപൂജകൾ അരങ്ങേറുന്നു. കൂടാതെ നാമജപത്തിനും ഇതുപയോഗിയ്ക്കാറുണ്ട്.
ധാരാളം ദാരുശില്പങ്ങളും ശിലാരൂപങ്ങളും ചുവർച്ചിത്രങ്ങളും ക്ഷേത്രത്തെ ആകർഷണീയമാക്കുന്നു. ശ്രീകോവിലിനുപിറകിലുള്ള ഭഗവാന്റെ ചുവർച്ചിത്രം കേരളത്തിലെ ഏറ്റവും വലിയ ചുവർച്ചിത്രങ്ങളിലൊന്നാണ്. പതിനെട്ടടി നീളമുള്ള ഈ ചിത്രം വരച്ചത് ചാലയിൽ കാളഹസ്തി എന്നുപേരുള്ള ഒരു തമിഴ് ബ്രാഹ്മണനാണ്.
( അടുത്ത ലക്കത്തില്‍ : ക്ഷേത്രത്തിലെ നിലവറകളും സമ്പത്തും )
ചിത്രങ്ങള്‍ ഗ്ഗൂഗിളില് നിന്നു
Online Casino | Kadang Pintar
ReplyDeleteWelcome to the Kadang kadangpintar Pintar. Play with the 카지노사이트 best septcasino bonuses, the best slots, and live casino games!