ശബരിമല 2 : ചരിത്രവും കോടതി വിധികളും

മറ്റൊരു കൂട്ടം ചരിത്ര ഗവേഷകരുടെ വാദഗതി യനുസരിച്ച് ശാസ്താവ്‌ അഥവാ അയ്യ പ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണെന്നും അതിനു മുമ്പ് അത് ഒരു ദ്രാവിഡ ദേവനായി രുന്നു എന്നും പറയുന്നു. ശബരി മലക്ഷേത്ര വും കേരളത്തിലെ പല ശാസ്താ-ദുർഗ്ഗക്ഷേ ത്രങ്ങളും, അഥവാ കാവുകളും ഹൈന്ദവ പരി ണാമം പ്രാപിച്ച ആദി ദ്രാവിഡ-ബൗദ്ധ ക്ഷേത്ര ങ്ങളാണെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. നിർമ്മാണത്തിന്റെ ആരംഭകാലം മുതൽക്കേ നാട്ടുകാരായ സാധാരണ ജനങ്ങൾ സംഘ ങ്ങളായിച്ചേർന്ന് വ്രതാനുഷ്ഠാനത്തോടെ പച്ചരിയും തേങ്ങയും നെയ്യും ഉപ്പും കുരുമു ളകും ചേർന്ന നിവേദ്യങ്ങളുമായി ക്ഷേത്ര വിഹാരങ്ങളിൽ താമസിച്ചിരുന്ന ബുദ്ധഭിക്ഷു ക്കൾക്കു നൽകി അവരുടെ ഉപദേശങ്ങൾ ശ്രവിച്ച് തിരിച്ചു വരുമായിരുന്നു. ബുദ്ധമതാ നുയായികളുടെ ശരണം വിളിയും അയ്യപ്പ ശര ണം വിളിയും തമ്മിലുള്ള സാമ്യം ഈ വാദ ത്തെ ന്യായീകരിക്കുന്നു. അയ്യപ്പൻ വിഷ്ണു വിന്റേയും ശിവന്റേയും പുത്രനായാണു കരു തപ്പെടുന്നത്. ഇതു ശൈവ-വൈഷ്ണവ ഐക്യത്തെ സൂചിപ്പിക്കുന്നു എന്ന വാദവും നിലവിലുണ്ട്. രാമായണത്തില്‍ ശബരിപീഠം എന്നും കൂടാതെ ശബരി ആശ്രമം എന്നും പറയുന്നുണ്ട്.

അവലോകിതേശ്വരന്‍ എന്ന ബുദ്ധന്റെ മറ്റൊ രു പേരാണു പർണ്ണശബരി എന്നു ബുദ്ധഗ്രന്ഥ ങ്ങളിൽ പറയുന്നുണ്ട്. അതിനർത്ഥം മലകളി ലെ കാടുകളിൽ താമസിക്കുന്നവനെന്നാണ ത്രെ. ഏറ്റവും കാരുണ്യവാനായ ബുദ്ധനായാ ണ് അവലോകിതേശ്വരനെ ചിത്രീകരിക്കുന്ന ത്. സഹ്യപര്വ്വതത്തിലെ പൊതിഗൈ മലക ളിൽ ആയിരുന്നു അദ്ദേഹത്തിന്റെ വാസസ്ഥ ലം എന്നു ടിബറ്റൻ ബുദ്ധമത ഗ്രന്ഥങ്ങളിൽ പറയുന്നുണ്ടത്റേ . അദ്ദേഹമാണ് അഗസ്ത്യ മുനിയെ തമിഴ് പഠിപ്പിച്ചതെന്നും രേഖകൾ ഉണ്ട്. ചൈനീസ് സഞ്ചാരിയായ ഫാഹിയാന്‍ നാലാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യയിൽ സഞ്ച രിച്ചപ്പോൾ അവലോകിതേശ്വരനെ സമൂഹ ത്തിന്റെ എല്ലാ തുറകളിലുള്ളവരും ആരാ ധിച്ചിരുന്നു എന്നും ദൈവമായി കണക്കാക്കി വന്നുവെന്നും പറയുന്നു.

'അഗസ്ത്യമുനി ഹിന്ദുമതത്തിന്റെ പ്രചരണത്തിനും ബുദ്ധമതത്തെ നശിപ്പിക്കുന്നതിനു മായി തമിഴ് ഭാഷ പഠിച്ച് ബുദ്ധവിഹാരങ്ങളി ൽ കടന്നു കൂടിയെന്നും അങ്ങനെ പതിയെ താന്ത്രിക ബുദ്ധമതത്തിലേക്ക് പരിണാമ പ്പെടുത്തുന്നതിലും വിവിധ ഗ്രന്ഥങ്ങളിൽ സംസ്കൃത വ്യാകരണങ്ങളിൽ പിശക് വരു ത്തുന്നതിനും ഇടയാക്കി എന്നും ചില പിൽ കാല ബുദ്ധ ഗ്രന്ഥങ്ങളിൽ പറയുന്നു. ഇത് മുതലെടുത്ത് കുമാരീലഭട്ടൻ എന്ന വൈഷണ വ സന്യാസി ബുദ്ധമത പണ്ഡിതരെ പില്കാ ലത്ത് വാഗ്വാദത്തിൽ തോല്പിക്കുന്നു. പ്രധാന മായും അതിനു കാരണമായത് ബുദ്ധമത ഗ്രന്ഥങ്ങളിലെ വ്യാകരണ പ്രശ്നങ്ങൾ ആയിരുന്നു. പിന്നീട് ബുദ്ധ വിഹാരങ്ങളെ ല്ലാം സംബന്ധമൂർത്തി നയനാർ എന്ന സൈ ന്യാധി പന്റെ നേതൃത്വത്തിലുള്ള മറവപ്പട തമിഴ് നാട്ടിലെ ചോള രാജാക്കന്മാരുടെ പിന്തു ണയോടെ തച്ചുടക്കുകയും നിരവധി സന്യാ സിമാരെ ഈ മലകളിലെ വിഹാരങ്ങളിലും കേരളത്തിലെ മറ്റിടങ്ങളിലുള്ള വിഹാരങ്ങ ളിലും വച്ച് കൊന്നൊടുക്കുകയും അതിനു വർഷാവർഷം ആവർത്തനം ചെയ്ത് ഗരു ഡൻ തൂക്കം പോലുള്ള അനുഷ്ഠാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തുവെന്നും പറയുന്നു. .

ക്ഷേത്രങ്ങളിൽ താല്പര്യമില്ലായിരുന്ന ശൈവ വൈഷ്ണവ പ്രയോക്താക്കൾ താമസിയാ തെ ഈ ക്ഷേത്രങ്ങളെ ഉപേക്ഷിച്ചു മടങ്ങി എങ്കിലും ആ പ്രദേശത്തു ജീവിച്ചിരുന്ന, ബുദ്ധനെ ആരാധിച്ചിരുന്ന മലയരയർ ക്ഷേത്രാരാധനകൾ തുടർന്ന് പോന്നു.

പിന്നീട് വളരെക്കാലം കഴിഞ്ഞ് 16 നൂറ്റാണ്ടി ൽ ഗുപ്ത സാമ്രാജ്യകാലത്ത് ഹിന്ദു മതത്തി നു പുത്തനുണർവ്വ് ഉണ്ടാകുകയും ശൈവ വൈഷ്ണവ പ്രസ്ഥാനങ്ങൾ ഒന്നാകുകയും ഇന്ത്യയിലുള്ള നിരവധി നാട്ടു ദൈവങ്ങളെ യും അവരെ ചുറ്റുപ്പറ്റിയുള്ള കഥകളും മറ്റും ഹിന്ദുമതത്തിലേക്ക് സ്വാംശീ കരിക്കപ്പെടുക യും ചെയ്യുന്ന സമയത്താണ് ഈ ക്ഷേത്രവും ഹിന്ദുക്കൾ കൈവശപ്പെടുത്തുന്നത്. മലയർ ഈ സമയത്ത് ഈ ക്ഷേത്രങ്ങളുടെ പൂർണ്ണ അവകാശികളായിരുന്നു എന്നും ഇവര്‍ വാദിക്കുന്നു.

ഏതായാലും 2008 ൽ സുപ്രീം കോടതിയില്‍ കേരള സര്‍ക്കാര്‍ നൽകിയ സത്യവാങ്മൂല മനുസരിച്ച് ശബരിമല ക്ഷേത്രം പുരാതന കാലത്ത് ബുദ്ധക്ഷേത്രമാണെന്ന് പറഞ്ഞിരി ക്കുന്നു.‌ . ബുദ്ധക്ഷേത്രം എന്നാണ് ഹൈന്ദവ വത്കരിക്കപ്പെട്ടതെന്ന് കൃത്യമായി പറയാൻ സാധിക്കയില്ല എങ്കിലും ലഭ്യമായ ചരിത്ര വസ്തുതകൾ പരിഗണിക്കുമ്പോൾ 15-16 നൂറ്റാണ്ടുകളിൽ ശൈവ-വൈഷ്ണവ പ്രസ്ഥാ നങ്ങളുടെ രമ്യതക്കു ശേഷമാണ് ഇതുണ്ടായ തെന്ന് അനുമാനിക്കാൻ സാധിക്കുന്നു. ഏതാ ണ്ട് ഇതേ കാലത്ത് തന്നെ നമ്പൂതിരിമാരായ ആചാര്യന്മാർ ക്ഷേത്രത്തിൽ പൂജാദികർമ്മ ങ്ങൾ ചെയ്യുന്നതിൽ നിന്ന് പിന്മാറുകയും ചെമ്പകശ്ശേരി രാജ വംശത്തിന് ക്ഷേത്രാധി കാരത്തിൽ കൂടുതൽ സ്വാധീനം ലഭിക്കുന്ന തും . കുറച്ചു കാലത്തേക്ക് ബുദ്ധമതാചാര ങ്ങൾ തുടർന്നു എങ്കിലും അയ്യപ്പനേയും ബുദ്ധനേയും പിന്നീടു വന്ന തലമുറകളിലെ തീർത്ഥാടകർ ഇവർ തമ്മിലുള്ള വ്യത്യാസ ത്തെ പരിഗണിക്കാതെ രണ്ടു പേരും ഒന്നായി കണ്ടു എന്നു കരുതണം.

കേരള ഹൈക്കോടതിയിൽ വാവരുടെ പിൻ ഗാമി സമർപ്പിച്ച തെളിവുകൾക്ക് 1708 വർഷ ത്തോളം കാലപ്പ്ഴക്കമുണ്ടെന്നു കണക്കാക്ക പ്പെട്ടി ട്ടുണ്ട്. ചീരപ്പഞ്ചിറ കുടുംബ വർക്കുള്ള പ്രകാരവും ക്ഷേത്രത്തിൽ വീണ്ടും തീർത്ഥാ ടനം ആരംഭിച്ചത് 15-16 നൂറ്റാണ്ടോടെയാണെ ന്നു കാണുന്നു.

കുലദൈവമായ ശാസ്താവിനെ ക്ഷത്രിയന്മാർ അച്ഛനെന്നാണ് വിളിച്ചിരുന്നത്. അതു കൊണ്ടാവാം പന്തളം കൊട്ടാരത്തിനടുത്തു കൂടെ ഒഴുകുന്ന നദിക്ക് അച്ചങ്കോവിലാറെ ന്ന പേരുണ്ടായത്. ഇത്തരമൊരു ചരിത്ര പശ്ചാത്തലത്തിൽ നിന്നാവാം അയ്യപ്പൻ തന്റെ ബാല്യകാലം പന്തളം കൊട്ടാരത്തിൽ ചെലവഴിച്ചു എന്ന ഐതിഹ്യമുണ്ടായതും. ശാസ്താവിൽ നിന്നും വ്യത്യസ്തനാണ് ശബ രിമല അയ്യപ്പനെന്ന് ചില ഐതിഹ്യങ്ങളുണ്ട്.

ക്രിസ്തുവർഷം 1821-ൽ പന്തളം രാജവംശം തിരുവിതാംകൂറുമായി ലയിക്കപ്പെട്ടതോടെ ഈ ക്ഷേത്രവും 48 മറ്റു ക്ഷേത്രങ്ങളും തിരു വിതാംകൂ റുമായി ചേർക്കപ്പെട്ടു. ഈ ക്ഷേ ത്രം നിരവധി പ്രാവശ്യം തകർക്കപ്പെട്ടിട്ടുമു ണ്ട്. ഈ നൂറ്റാണ്ടിൽ 1902-ലും 1950-ലും ക്ഷേത്രം അഗ്നിബാധക്കിരയ്ക്കാക്കപ്പെട്ടു 1902 ൽ ഉണ്ടായ അഗ്നിബാധക്ക് ശേഷം 1910 ൽ പുനരുദ്ധാരണം ചെയ്തു. 1950-ൽ ഹിന്ദുക്കളല്ലാത്ത ചില മതമൗലികവാദികൾ ക്ഷേത്രം തീവയ്ക്കുകയും വിഗ്രഹം തകർക്കു കയും ചെയ്തു. തുടർന്ന് പുനരുദ്ധാരണം നട ത്തിയാണ് ഇന്നത്തെ പഞ്ച ലോഹവിഗ്രഹം നിർമ്മിച്ച് പ്രതിഷ്ഠിച്ചത്. ചെങ്ങന്നൂരിലെ പ്രസിദ്ധ വിശ്വകർമ്മ കുടും ബമായ തട്ടാവിള കുടുംബത്തിലെ അംഗങ്ങളായിരുന്ന നീല കണ്ഠപണിക്കരും അയ്യപ്പപ്പണിക്കരും ചേർ ന്നാണ് തകർത്ത വിഗ്രഹത്തിന്റെ അതേ മാതൃകയിലുള്ള നിലവിലെ വിഗ്രഹം നിർമ്മി ച്ചത്. 1951 മേയ് 17-ന് പുനഃപ്രതിഷ്ഠ നടത്തി.

യുവതീ പ്റവേശനം നിരോധിചുകൊണ്ടുള്ള ഹൈക്കോടതി വിധി (1991)(2018)

ദേവസ്വം കമ്മിഷണറായിരുന്ന എസ്.ചന്ദ്രിക യുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാന ത്ത് വെച്ച് നടത്തുന്നതിൻറെ ചിത്രം 1990 ഓഗസ്റ്റ് 19ന് ഒരു ദിനപത്രത്തിൽ വന്നു. ശബരിമലയിൽ ചിലർക്ക് വി.ഐ.പി പരിഗണനയാണെന്നും യുവതികൾ ശബരി മലയിൽ കയറുന്നു എന്ന പരാതിയിയുമായി ചങ്ങനാശേരി സ്വദേശി കേരള ഹൈക്കോട തിക്ക് 1990 സെപ്റ്റംബർ 24ന് ഒരു ഹർജി സമർപ്പിച്ചു. ഈ പരാതി ഭരണഘടനയുടെ 226 ആം അനുഛേദപ്രകാരം റിട്ട് ഹർജിയാ യി പരിഗണിക്കാൻ കേരള ഹൈക്കോതി ജസ്റ്റിസുമാരായ കെ.പരിപൂർണൻ, കെ.ബി. മാരാർ എന്നിവർ തീരുമാനിച്ചു. ശബരിമല യിൽ സ്ത്രീകൾ പ്രവേശിക്കുന്നത് ആചാര ങ്ങൾക്കും വിശ്വാസത്തിനും എതിരാണെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നുമാ യിരു ന്നു പറഞ്ഞ് 1991 ഏപ്രിൽ അഞ്ചിന് ഇതനു സരിച്ച് ശബരിമലയിലെ യുവതീ പ്രവേശനം നിരോധിച്ചുകൊണ്ട് ഹൈക്കോടതി വിധി വന്നു.

സുപ്രീം കോടതി വിധി (2018)

15 വർഷത്തിന് ശേഷം 2006ൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന യംങ് ലോ യേഴ്സ് അസോസിയേഷൻ ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേ ശനം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി. 2017 ഒക്ടോബർ 13ന് അഞ്ച് ചോദ്യങ്ങളോടെ ശബരിമല കേസ് ജസ്റ്റിസ് ദീപക് മിശ്ര ഭരണ ഘടന ബെഞ്ചി ലേക്ക് വിട്ടു. എട്ട് ദിവസം തുടർച്ചയായി വാദം കേട്ട് 2018 ഓഗസ്റ്റ് മാസത്തിൽ ശബരിമല കേസ് വിധി പറഞ്ഞു. എല്ലാ പ്രായത്തിലുമു ള്ള സ്ത്രീകൾക്കും മലചവിട്ടാമെന്ന് ഭരണ ഘടനാബഞ്ച് വിധിച്ചു. ആർത്തവം തുടങ്ങിയ ശാരീരികാവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാവിരുദ്ധ മാണെന്നും, പ്രാർഥി ക്കാൻ സ്ത്രീയ്ക്കും പുരുഷനും തുല്യ അവ കാശമുണ്ടെന്നും കോടതി വിധിച്ചു. പത്തിനും അൻപതിനുമിടയിൽ പ്രായമുളള സ്ത്രീകളെ ശാരീരികാവസ്ഥയു ടെ പേരിൽ വിലക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി ഭൂരി പക്ഷ വിധിപ്രകാരം അഭിപ്രായപ്പെട്ടു. ആർ ത്തവത്തിന്റെ പേരിൽ സ്ത്രീപ്രവേശനം വിലക്കിയ 1965ലെ കേരള ക്ഷേത്രപ്രവേശ നചട്ടത്തിലെ മൂന്ന് (ബി) ചട്ടം റദ്ദാക്കി.

അഞ്ചംഗബെഞ്ചിലെ നാലു ജഡ്ജിമാർ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചപ്പോൾ, ബെഞ്ചിലെ ഒരേ ഒരു സ്ത്രീയായ ഇന്ദു മല്‍ ഹോത്ര തന്‍റെ വിപരീത വിധിന്യായത്തില്‍ അഞ്ചുപ്രധാനപ്പെട്ട കാര്യങ്ങള്‍ ചൂണ്ടി കാ ണിച്ചു. 

1:വൈവിധ്യമുള്ള മതങ്ങളും ആചാരങ്ങളും നിലനില്‍ക്കുമ്പോള്‍ ചില മതങ്ങളിലെ ആചാരങ്ങളും വിശ്വാസങ്ങളും പൊതുജന താല്‍പര്യ ഹര്‍ജികള്‍ വഴി വെല്ലുവിളിക്കു ന്നതു ഭരണ ഘടനയുടെ മതേതര സ്വഭാവ ത്തെ ബാധി ക്കാന്‍ സാദ്ധ്യതയുണ്ട്.

2.ആര്‍ടിക്കിള്‍ 25 അനുസരിച്ചുള്ള തുല്യ നീതി എന്നതു മതപരമായ ആചാരങ്ങളും വിശ്വാസങ്ങളും നിലനിര്‍ത്തിക്കൊണ്ടു തന്നെ ആവണം. 

3.ഒരു പ്രത്യേക പ്രായപരിധിക്കകത്തുള്ള സ്ത്റീകളെ ഈ ക്ഷേത്രത്തില്‍ മാത്രം തടയുന്നതു വര്‍ഷങ്ങളായി ആ ക്ഷേത്രത്തില്‍ നില നില്‍ക്കുന്ന ആചാരങ്ങളുടെ ഭാഗമാണ്. മറ്റനവധി ശാസ്താ ക്ഷേത്രങ്ങളിൽ സ്ത്രീകൾക്ക് പ്രവേശിക്കാൻ അനുവാദം ഉണ്ട്.

4 ഇതു ലിംഗ വിവെചനമായൊ ലിംഗ സമത്വത്തെ  വെല്ലുവിളിക്ക്കയൊ ചെയ്യുന്നില്ല്.
 
5. ഈ ആചാരത്തിന്‍റെ ഭാഗമായി സ്ത്രീകള്‍ ക്കെതിരെ വിവേചനം കാണിക്കുന്നു എന്നു പറയുന്നതു ശരി'യായിരിക്കുകയില്ല .


എന്നും അവര്‍ വിശദമായി തന്‍റെ വിധിന്യാ യത്തില്‍ സമര്‍ത്ഥിച്ചു. എന്നാലും ഭൂരിപക്ഷ ന്യായാധിപന്മാരുടെ അഭിപ്രായം അനുസരി ച്ചു സ്ത്രീകളെ ശാരീരികാവസ്ഥയുടെ പേരി ൽ വിലക്കാനാകില്ലെന്നും പുരുഷാധിപത്യ മാണ് പ്രവേശനവിലക്കിനുള്ള മൂലകാരണമെ ന്നും കോടതി നിരീക്ഷിച്ചു. പ്രാർഥനയ്ക്ക് സ്ത്രീക്കും പുരുഷനും തുല്യ അവകാശമു ണ്ടെന്നും ആൾക്കൂട്ട ധാർമികതയെ അംഗീ കരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
(അടുത്ത ലക്കത്തില്‍ ശബരിമലയിലെ ആചാരങ്ങള്‍ )

Comments

Popular posts from this blog

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ 2 - മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ :1 - പൂന്താനം

ശബരിമല – 3: പതിനെട്ടു പടികളുടെ മാഹാത്മ്യം