ഗുരുവായൂര്‍ ഭക്തന്മാര്‍ 5. ആദി ശങ്കരന്‍, മഞ്ജുള, നെന്മിനി ഉണ്ണി, ഗുരുവായൂര്‍ കേശവന്‍

ആദി ശങ്കരന്‍ 
ഒരിക്കല്‍ ശങ്കരാചാര്യര്‍ ശ്രുംഗേരിയിലേക്കുള്ള യാത്രാ മദ്ധ്യേ ഗുരു വായൂരില്‍ കൂടി തന്‍റെ പല്ലക്കില്‍ കടന്നു പോകുകയായിരുന്നു. അപ്പോള്‍ ഗുരുവാ യൂരപ്പന്‍റെ വിഗ്രഹം എഴുന്നള്ളിച്ചു കൊണ്ടു ള്ള ഘോഷയാത്ര എതിരെ വരുന്നുണ്ടായിരു ന്നു. ശങ്കരാചാര്യര്‍ അതത്ര കാര്യമാക്കിയി ല്ല, ഭഗവാനെ വണങ്ങാന്‍ അദ്ദേഹം ശ്റദ്ധി ച്ചില്ല. എന്നാല്‍ ഇക്കാരണത്താല്‍ വടക്കു പടിഞ്ഞാറു ഭാഗത്തു വെച്ചു ഭഗവാന്‍റെ ഘോഷയാത്രക്കു അല്‍പ്പം തടസ്സമുണ്ടാ കുകയും ചെയ്തു. കുറച്ചു മുമ്പോട്ടു നീങ്ങി യപ്പോള്‍ ശങ്കരാചാര്യര്‍ പെട്ടെന്ന് ബോധരഹി തനായി. ബോധം തെളിഞ്ഞപ്പോള്‍ അദ്ദേഹം ഭഗവാനെ പൂര്‍ണരൂപത്തില്‍ ദറ്ശിക്കുക യും ചെയ്തു. ഇതു കണ്ടു അദ്ദേഹം തന്‍റെ പല്ലക്കില്‍ നിന്നിറങ്ങി ഭഗവാന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു തന്‍റെ തെറ്റിനു മാപ്പ പേക്ഷിച്ചു. ഗോവിന്ദ അഷ്ടകം എന്നറിയപ്പെട്ട എട്ടു ശ്ലോകങ്ങള്‍ ആചാര്യര്‍ അപ്പോള്‍ തന്നെ ഉണ്ടാക്കി ഭഗവാനെ പ്റകീര്‍ത്തിച്ചു വത്രെ.



മഞ്ജുളയും മഞ്ജുളാലും

മഞ്ജുള ഗുരുവായൂരപ്പന്‍റെ ഭക്തയായ ഒരു വാര്യര്‍ കുട്ടിയായിരുന്നു. എല്ലാ ദിവസവും അവള്‍ തന്നെ പൂക്കള്‍ പറിച്ചു കെട്ടിയ ഒരു മാല ഭഗവാനു ചാര്‍ത്തുവാന്‍ അവള്‍ കൊണ്ടുവരുമായിരുന്നു. ഒരു ദിവസം അവള്‍ മാല കെട്ടികൊണ്ടു വന്നപ്പോള്‍ അല്‍പ്പം വൈകി , നട അടച്ചു പോയിരുന്നു. അവള്‍ കെട്ടിയ മാലയുമായി ഓടിയെത്തി ആനയെ എഴുനെള്ളിക്കുന്ന ആല്‍ത്തറവരെയേ എ ത്താന്‍ കഴിഞുള്ളൂ. സങ്കടവും കുറ്റബോധ വും കൊണ്ടു വിഷമിച്ചു നില്‍ക്കുന്ന മഞ്ജുള യെ പൂന്താനം തൊഴുതു മടങ്ങുന്ന വഴി ആല്‍ത്തറയില്‍ വെച്ചു കണ്ടു. പൂന്താനം അവളെ സമാധാനിപ്പിച്ചു മാല ആല്‍ത്തറ യിലുള്ള ഒരു കല്ലില്‍ പ്രാര്‍ത്ഥിച്ചു അണിയി ക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അവള്‍ അങ്ങനെ തന്നെ ചെയ്തു , വേദനയോടെ അവള്‍ മാല ആ ശിലയെ അണിയിച്ചു. പ്രാര്‍ ത്ഥിച്ചു.

ഗുരുവായൂര്‍ കേശവന്‍

ഗുരുവായൂരപ്പന്‍റെ ഭക്തന്മാരില്‍ അറിയ പ്പെടുന്ന ഒരു ഗജവീരനും ഉണ്ട് എന്നതു ചിലര്‍ക്കെങ്കിലും അത്ഭുതമായിരിക്കും. അതെ കേശവന്‍ എന്ന പേരില്‍ അറിയ പ്പെടുന്ന ഗജവീരന്‍ ഗുരുവായൂരപ്പന്‍റെ ഭക്തനായിരുന്നു.
നിലമ്പൂര്‍ രാജകുടുംബം ഗുരുവായൂരപ്പനു 1922 ജനുവരി 4 നു നടയിരുത്തിയ തായിരുന്നു കേശവന്‍ എന്ന ലക്ഷണമൊ ത്ത ഈ ആന. പൂര്‍ണ വളര്‍ച്ചയെത്തിയ പ്പോള്‍ 3.4 മീ ഉയരം ഉണ്ടായിരുന്ന കേശ വന്‍ ഗുരുവായൂരപ്പന്‍റെ തിടമ്പേല്‍ക്കാന്‍ എപ്പോഴും മുമ്പില്‍ തന്നെ ഉണ്ടായിരുന്നു. തിടമ്പേറ്റിയ കേശവന്‍ തന്‍റെ തലയില്‍ ഇരിക്കുന്ന ഭഗവാനാണെന്നുള്ള അഭിമാനം ഒരിക്കലും മറച്ചു വെച്ചിരുന്നില്ല. 50 ലധികം ആനകള്‍ ഉള്ള ഗുരുവായൂരിലെ ഒന്നാമനാകു ക എന്നത് അപൂര്വ ഭാഗ്യം തന്നെ ആയിരു ന്നു.
1976 ഡിസംബര്‍ 2 നു ഗുരുവായൂര്‍ ഏകാദ ശി ദിവസം ആണു കേശവന്‍ നിര്യാതനാ യതു. ഈ പുണ്യ ദിവസം മുഴുവന്‍ ഭക്ഷണം പോലും കഴിക്കാതെ ആ ഗജവീരന്‍ ഗുരുവാ യൂര്‍ നടയില്‍ ദ്രുഷ്ടിഉറപ്പിച്ചു തന്‍റെ തുമ്പി ക്കൈ ഭഗവാനെ വന്ദിക്കുന്ന രീതിയില്‍ ആക്കിയാണു മരിച്ചു വീണതു. ഈ സംഭവം തന്നെ ഗുരുവായൂര്‍ കേശവന്‍ ഭഗവാന്‍റെ അനുഗ്രഹം നേടിയിരുന്നു എന്നതിന്‍റെ ഉദാഹരണമായി കണക്കാക്കപ്പെടുന്നു. കേശവന്‍ ദിവംഗതനായ ദിവസം എല്ലാ വര്‍ഷവും ആചരിക്കപ്പെടുന്നു. കേശവന്‍റെ ഓര്‍മ്മക്കായി ഗുരുവായൂര്‍ ദേവസ്വം അധി ക്റുതര്‍ ആ ഗജരാജന്‍റെ ഒരു പൂര്‍ണകായ പ്രതിമ ഗുരുവായൂരില്‍ സ്ഥാപിച്ചിട്ടൂണ്ട്. കേശവന്‍റെ മരണപ്പെട്ട ദിവസം ദേവസ്വ ത്തിലെ മറ്റാനകള്‍ കേശവന്‍റെ പ്റതിമ യില്‍ മാലയിട്ടു ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
ഗുരുവായൂര്‍ കേശവന്‍റെ ജീവിതത്തെ അടി സ്ഥാനമാക്കി ഒരു ചലച്ചിത്രം ഉണ്ടാക്കിയി ട്ടുണ്ട് , അതെ പേരില്‍ തന്നെ. ഭരതനായി രുന്നു ആ ചിത്രത്തിന്‍റെ സംവിധായകന്‍ .


നെന്മിനി ഉണ്ണിയുടെ ഭക്തി
നെന്മിനി നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി ആയിരുന്നു. അന്നു സഹായത്തിനു കീഴ് ശാ ന്തിമാര്‍ ആരും ഉണ്ടായിരുന്നില്ല. ഒരിക്കല്‍ അദ്ദേഹത്തിനു അത്യാവശ്യമായി എവിടെ യൊ പോകേണ്ടിയിരുന്നതു കൊണ്ട് തന്‍റെ ഉണ്ണിയൊട് ഭഗവാനു നിവേദ്യം ഉണ്ടാക്കി പൂജിക്കാന്‍ പറഞ്ഞേല്‍പ്പിച്ചു .ഉണ്ണി സാധാര ണ ഉണ്ടാക്കുന്നതു പൊലെ നിവേദ്യം ഉണ്ടാ ക്കി ശ്രീകോവിലില്‍ ഭഗവല്‍ വിഗ്രഹത്തിനു മുമ്പില്‍ വെച്ചു. കൂറെ സമയം കഴിഞിട്ടും നിവേദ്യം അതുപോലെ ഇരിക്കുന്നതു കൊണ്ട് ഉണ്ണി പുറത്തു പോയി ഒരു ഉപ്പുമാ ങ്ങയും കുറച്ച തയിരും വാങ്ങി വന്നു നിവേ ദ്യച്ചോറില്‍ കുഴച്ചു വീണ്ടും ഭഗവാനു സമര്‍ പ്പിച്ചു. എന്നിട്ടും നിവേദ്യം ഭഗവാന്‍ കഴിച്ച തായി തോന്നിയില്ല. ഉണ്ണി പല പ്രാവശ്യം അപേക്ഷിച്ചിട്ടും വ്യത്യാസം ഒന്നും കണ്ടില്ല. അച്ഛന്‍ വന്നു തന്നെ ശകാരിക്കും, തന്നെ അടിക്കുമെന്നു പറഞ്ഞു കുട്ടി കരഞ്ഞു തുട ങ്ങി. പെട്ടെന്നു നിവേദ്യപ്പാത്രം കാലിയായി. ഉണ്ണി സന്തോഷവാനായി വീട്ടിലേക്കു പൊയി. എന്നാല്‍ വാര്യര്‍ നിവേദ്യശേഷം എടുക്കാന്‍ ചെന്നപ്പോള്‍ പാത്രം കാലിയായി ഇരിക്കു ന്നതു കണ്ട് ഉണ്ണിയോട് നിവേദ്യം എവിടെ എന്നു ചോദിച്ചു. ഭഗവാന്‍ കഴിച്ചു എന്നു പറഞ്ഞു, പക്ഷെ വാര്യര്‍ ഉണ്ണി കളവ് പറയു ന്നു എന്നാരോപിച്ചു. ഉണ്ണി തന്നെ നിവേദ്യം കഴിച്ചു തീര്‍ത്തു എന്നു മേല്‍ശാന്തി വന്ന പ്പോള്‍ ഏഷണി കൂട്ടി. ഉണ്ണിയുടെ വാക്കു കള്‍ വിശ്വസിക്കാനാകാതെ മേല്‍ശാന്തി മകനെ തല്ലാന്‍ കൈ ഉയര്‍ത്തിയപ്പോള്‍ ഒരശരീരി കേട്ടു “ ഉണ്ണിയെ തല്ലണ്ട ഞാന്‍ തന്നെയാണു ഉണ്ണി തന്ന ഭക്ഷണം കഴിച്ചത് , എന്നെ തല്ലിക്കോളൂ” എന്നു. എല്ലാവരും നെന്മിനി ഉണ്ണിയുടെ നിഷ്കളങ്കതയെയും ഭക്തിയെയും പ്റകീര്‍ത്തിച്ചു.

Comments

Popular posts from this blog

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ 2 - മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ :1 - പൂന്താനം

ശബരിമല – 3: പതിനെട്ടു പടികളുടെ മാഹാത്മ്യം