ഗുരുവായൂരിലെ ആനക്കോട്ടയും രുദ്ര തീര്‍ത്ഥവും

പുന്നത്തൂര്‍ ആനക്കോട്ട 

ആനകളെ ഇഷ്ടപ്പെടാത്തവര്‍ കുറയും , മനുഷ്യനെക്കാള്‍ പല മടങ്ങു വലിപ്പമുള്ള ആനയെ ബുദ്ധിശക്തിയും പരിശീലനവും കൊണ്ടു മാത്രം നിയന്ത്രിക്കാൻ കഴിയുന്ന തിനുപരി ആനക്കു ഒരു ‘ആനച്ചന്തം’ ഉണ്ടെ ന്നതു സത്യമല്ലേ? ഗുരുവായൂര്‍ ഭഗവാനു പലരും ഭക്തി പൂർവം നടയിരുത്തുന്ന ആനകളെ സംരക്ഷിക്കുന്ന സ്ഥലമാകുന്നു ഗുരുവായൂര്‍ ആനക്കോട്ട അഥവാ പുന്ന ത്തൂര്‍ ആന സംരക്ഷണകേന്ദ്രം. ഒന്നുംരണ്ടു മല്ല അമ്പതിലധികം ആനകളെയാണു അവിടെ വളര്‍ത്തുന്നത് . ഇത്രയധികം ആന കളെ ഒരുമിച്ച പരിപാലിച്ചു വരുന്ന മറ്റൊരിടം ലോകത്തില്‍ മറ്റെവിടെയെങ്കിലും ഉണ്ടോ എന്നു സംശയമാണു. ഏറ്റവും അടുത്തു കിട്ടിയ കണക്കനുസരിച്ച് അവിടെ 56 ആന കള്‍ ഉണ്ടെന്നു പറയുന്നു. ഒരു കാലത്ത് ഇവിടെ 86 ആനകളെ വരെ പാര്‍പ്പിച്ചിരുന്നു വത്രെ. ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിക്കാന്‍ വരുന്നവര്‍ക്കു പ്രത്യേകിച്ചും കുട്ടികള്‍ക്ക് ഈ ആനക്കോട്ട വളരെയധികം ആകര്‍ ഷകമാണ്.






ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നു ഏതാണ്ട് മൂന്നു കിലോമീറ്റര്‍ വടക്കാണു ഈ സ്ഥലം. ആദ്യകാലത്തു ക്ഷേത്രത്തില്‍ ഇത്രയധികം ആനകള്‍ ഇല്ലാതിരുന്നപ്പോള്‍ ക്ഷേത്രത്തി ന്‍റെ തെക്കു ഭാഗത്തുള്ള പറമ്പിലായിരുന്നു ആനകളെ സൂക്ഷിച്ചിരുന്നത്. പിന്നീട് പുന്ന ത്തൂര്‍ കൊട്ടാരം വക റസീവര്‍ ഭരണത്തില്‍ ത്രീശ്ശൂർ കോടതിയുടെ മേൽനോട്ടത്തില്‍ ഇരുന്ന 10 ഏക്കര്‍ സ്ഥലം 1975 ല്‍ ഗുരുവാ യൂര്‍ ദേവസ്വം വിലക്കു വാങ്ങി ഇവിടെ ആന കളെ സംരക്ഷിക്കാനുള്ള സംവിധാനം ഉണ്ടാ ക്കുകയാണു ചെയ്തത്. ഗുരുവായൂര്‍ കേശവ ന്‍റെ നേത്റുത്വത്തില്‍ എല്ലാ ആനകളെയും ഇവിടെ കൊണ്ടുവന്നു പാര്‍പ്പിച്ചു. ക്ഷേത്ര ത്തില്‍ എഴുന്നള്ളത്തിനും മറ്റും ആവശ്യമു ള്ളപ്പോൾ വേണ്ടത്ര ആനകളെ ക്ഷേത്രത്തി ലേക്കു കൊണ്ടു പോകുകയാണു ചെയ്യുന്ന തു. ഇതിനടുത്തു തന്നെ ശിവനെയും ഭഗവ തിയെയും പ്റതിഷ്ടിച്ചിട്ടു ള്ള ഒരുക്ഷേത്രവും ഉണ്ട് .

ഇവിടെ വളര്‍ത്തിയ പല ആനകളും പ്റശ സ്ത രായിരുന്നിട്ടുണ്ട്. ഗുരുവായൂര്‍ കേശവന്‍ ആകാര വടിവും കൊണ്ടൂം ബുദ്ധിശക്തി കൊണ്ടും ഭഗവാനോടുള്ള ഭക്തി കൊണ്ടും ഇവരില്‍ അഗ്രഗണ്യനായി. 80 വയസ്സില്‍ അധികം പ്രായമുള്ള ചില ആനകള്‍ ഇന്നി വിടെ ഉണ്ട്. ആനകളെ പരിപാലിക്കാന്‍ ആനക്കാരെ പരിശീലിപ്പിക്കുന്ന ഒരു കേന്ദ്ര വും ഇവിടെയുണ്ട്. ആനകള്‍ക്കു ഭക്ഷണം മുടങ്ങാതെ കൊടൂക്കുക, അവയ്ക്കു രോഗ ബാധയുണ്ടായാല്‍ ‍ ആവശ്യമായ ചികിത്സ നല്‍കുക, ദിവസേന കുളിപ്പിക്കുക എന്നതി നൊക്കെ ഇവിടെ ആവശ്യത്തിനു ആള്‍ക്കാ രെ നിയമിച്ചിട്ടുണ്ട്. ആനകളെ പോറ്റുന്നതു ഭീമമായ ചിലവുള്ള കാര്യം ആണെങ്കിലും ദേവസ്വം വരുമാനത്തില്‍ നിന്നും ഭക്തജന ങ്ങളുടെ സംഭാവനകളിൽ കൂടിയും ഈ ചില വു നടന്നു പോകുന്നു.

രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണു ഇവിടത്തെ സന്ദര്‍ശന സമയം.

ആനയോട്ടം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വര്‍ഷത്തിലൊരിക്കല്‍ അവിടെ വളര്‍ത്തുന്ന ആനകളുടെ ഒരു മത്സരയോട്ടം നടത്താ റുണ്ട്. തിരഞ്ഞെടുത്ത ആനകള്‍ നിശ്ചിത ദൂരം ഓടി ക്ഷേത്രത്തിനുള്ളില്‍ ആദ്യം എത്തുന്ന ആനയെ വിജയി ആയി പ്രഖ്യാ പിക്കുന്നു.
ഗജപൂജയും പ്രത്യേക ചികിത്സകളും : ആനകള്‍ക്കു വേണ്ടി പ്രത്യേക പൂജകളും വര്‍ഷത്തിലൊരിക്കല്‍ പ്രത്യേക ചികിത്സ കളും നടത്തി വരുന്നു ഇവിടെ .


ഗുരുവായൂര്‍ രുദ്ര തീര്‍ത്ഥം

ഗുരുവായൂര്‍ ക്ഷേത്രക്കുളം രുദ്രതീര്‍ത്ഥം എന്നാണണറിയപ്പെടുന്നതു. ദ്വാരക സമുദ്ര ത്തിനടിയിലേക്കു താണുപോയപ്പോള്‍ കടലില്‍ പൊങ്ങി നടന്ന മഹാവിഷ്ണു വിഗ്രഹം ബ്റുഹസ്പതിയും വായുവും കൂടി വീണ്ടെടുത്തു അതു പ്രതിഷ്ടിക്കാന്‍ വായു മാര്‍ഗം സഞ്ചരിച്ചു ഒരു സ്ഥലം അന്വേഷിച്ച പ്പോള്‍ താഴെ ഒരു കുളവും ‍ അതിൻ്‍റെ സമീപത്തെ പൂന്തോട്ടത്തില്‍ സാക്ഷാല്‍ ശിവ ഭഗവാനും പാർവതീ ദേവിയും ആനന്ദന്രുത്തം ചെയ്യുന്നതു കണ്ടുവത്രെ. അവര്‍ താഴെയിറങ്ങി പരമശിവനെ വന്ദിച്ചു അവരുടെ അന്വേഷണം അറിയിച്ചു. അപ്പോള്‍ വിഷ്ണു ഭഗവാന്‍റെ പ്രതിഷ്ടക്കു ഏറ്റവും അനുയോജ്യമായ സ് ഥലം അതു തന്നെ എന്നു പറഞ്ഞു ആ കുളത്തിന്‍റെ കരയില്‍ ക്ഷേത്രം നിര്‍മ്മിച്ചു പ്രതിഷ്ട നട ത്താന്‍ അനുവദിച്ചുവത്രെ. ഇക്കാരണത്താ ' ലാണു ഈ കുളത്തിനു രുദ്ര തീര്‍ത്ഥം എന്നു പേരു വന്നത്.

ഈ കുളം വ്രുത്തിയായി സൂക്ഷിക്കുവാന്‍ വേണ്ടി ഇവിടെ എണ്ണയും സോപ്പും ഉപയോ ഗിക്കാന്‍ പാടില്ല, എന്നാലും ഒഴുക്കില്ലാത്ത വെള്ളം ആയതു കൊണ്ട് അതു ശുദ്ധമായി സൂക്ഷിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നു തോന്നുന്നു. പായലും മറ്റും നീക്കി അതു സൂക്ഷിച്ചു വരുന്നു.

Comments

  1. കുറച്ച്പന൦പട്ടവെട്ടാൻഉണ്ടായിരുന്നു

    ReplyDelete

Post a Comment

Popular posts from this blog

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ 2 - മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി

ഗുരുവായൂരപ്പന്‍റെ ഭക്തന്മാര്‍ :1 - പൂന്താനം

ശബരിമല – 3: പതിനെട്ടു പടികളുടെ മാഹാത്മ്യം