Posts

Showing posts from December, 2018

ശബരിമല 5: എന്‍റെ ശബരിമല യാത്രകള്‍

കഴിഞ്ഞ നാലു ലക്കം ശബരിമല ക്ഷേത്രത്തെപ്പറ്റി പൊതുവായ ചില കാര്യങ്ങള്‍ പറഞ്ഞു. ഇനി എന്‍റെ വ്യക്തിപരമായ അനുഭവങ്ങള്‍കൂടി പറഞ്ഞ് ഈ ലേഖനങ്ങള്‍ അവസാനിപ്പിക്കാം.  എന്‍റെ അച്ഛന്‍ ഒരു തികഞ്ഞ അയ്യപ്പഭക്തനായിരുന്നു, ഒരു പക്ഷെ ഞാന്‍ ജനിക്കുന്നതിനു മുമ്പു തന്നെ മലയില്‍ പല പ്റാവശ്യം പോയിരുന്നയാള്‍. ഞാന്‍ തന്നെ അച്ഛന്‍ പല പ്രാവശ്യം കെട്ടുമുറുക്കി മലക്കു പോകുന്നതു കണ്ടിട്ടുണ്ട്. അച്ഛന്‍റെ ഭക്തി എനിക്കിട്ട വീട്ടില്‍ വിളിക്കുന്ന പേരില്‍ പോലും കാണാം. പത്തിലധികം പ്റാവശ്യം തുടര്‍ച്ചയായി മലക്കു പോയിരുന്ന അച്ഛന്‍ ശബരി മലയില്‍ തീപിടുത്തം ഉണ്ടായപ്പോള്‍ അവിടെ ഉണ്ടായിരുന്നു എന്നും അന്നു പല അയ്യപ്പന്മാരും തീയില്‍ പെട്ട് വേദന അനുഭവിക്കുന്നതു നേരിട്ടു കാണുകയുമുണ്ടായി എന്നു കേട്ടു. അക്കാരണത്താലാണൊ അറിയില്ല കുറച്ചു നാള്‍ അച്ഛന്‍റെ യാത്ര മുടങ്ങിയിരിക്കുകയായിരുന്നു. ഏതായാലും ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മലക്കു പോയപ്പൊള്‍ എന്നെയും കൊണ്ടു പൊയി. ഞാനും അച്ഛനും അച്ഛന്‍റെ അനുജനും (ചിറ്റപ്പന്‍) ചിറ്റപ്പന്‍റെ മകളും ആയിരുന്നു ഒരുമിച്ചു യാത്ര ചെയ്തത്. അച്ഛന്‍റെ ഇളയ അനുജനായിരുന്നു ചിറ്റപ്പന്‍ .ഞങ്ങള്‍ ന...

ശബരിമല 4:വ്റുതാനുഷ്ടാനവും ആചാരങ്ങളും

Image
വ്രതാനുഷ്ടാനം:  ശബരിമലയില്‍ അയ്യപ്പദര്ശനത്തിനു പോകുന്നവര്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്നത് നല്ലതായിരിക്കും. ഒന്നാമ തായി ശബരിമലയില്‍ ജാതിമത ഭേദമെന്യേ എല്ലാവര്ക്കും ദര്ശനത്തിനു പോകാവുന്ന താണ്. എല്ലാവരും പണ്ടൊക്കെ 41 ദിവസം വ്രതം അനുഷ്ടിച്ചാണ് പോയിരുന്നത്. ശബരി മലക്ക് പോകാന്‍ വ്രതം അനുഷ്ടിക്കുന്ന കാലത്ത് ചില ചിട്ടകള്‍ പണ്ട് മുതലേ പാലി ച്ചു വരുന്നു. മാലയിട്ട പുരുഷന്മാരെ അയ്യപ്പ ന്മാര്‍ എന്നും സ്ത്രീകളെ മാളികപ്പുറം എന്നും വിളിക്കുന്നു. ആദ്യം മലക്കു പൊകുന്നവരെ കന്നി അയ്യപ്പന്‍ എന്നും പറയുന്നു. വ്രതം എടുക്കുന്നവര്‍ മത്സ്യമാംസ ഭക്ഷണം ഒഴിവാക്കണം. സ്ത്രീകളുമായി സഹശയനം പാടില്ല. രജസ്വലയായ സ്ത്രീകളെ കാണു ന്നത് പോലും വര്ജ്യമായിരുന്നു. എല്ലാ ദിവസ വും രാവിലെ കളിച്ചു ശുഭ്ര വസ്ത്രം ധരിച്ചു ക്ഷേത്രദര്‍ശനം നടത്തിയ ശേഷം മാത്രമേ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ. കഴിവതും തനിയെ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതും കൊള്ളാം. വീട്ടില്‍ ആരെങ്കിലും ഭക്ഷണം ഉണ്ടാക്കി തരുന്നുവെങ്കില്‍ അവര്‍ കുളിച്ച ശേഷം മാത്രമേ ഭക്ഷണം ഉണ്ടാക്കാവൂ. വീട്ടില്‍ പണ്ടൊക്കെ ഋതുമതികളായ സ്ത്രീ കള്‍ അടുക്കളയില്‍ കയറാറില്ലായിരുന്നു. ...

ശബരിമല – 3: പതിനെട്ടു പടികളുടെ മാഹാത്മ്യം

Image
ശബരിമലയില്‍ ദര്ശനം നടത്തുന്നവര്‍ ഏറ്റ വും പവിത്രമായി കരുതുന്ന പതിനെട്ടാം പടി ചവിട്ടിയാണ് ഭഗവല്‍ സന്നിധിയിലേക്കു കയ റുന്നത്. ആദ്യം ഇത് കരിങ്കല്ലില്‍ തീര്ത്ത പടി കളായിരുന്നു. മല കയറുന്ന ആയിരങ്ങള്‍ നാളി കേരം പടികളിൽ ഉടച്ചു പടികള്‍ക്കു കേടുപാടുകള്‍ വന്നപ്പോള്‍ പടികള്‍ പഞ്ച ലോഹം കൊണ്ടു പൊതിഞ്ഞു രക്ഷിച്ചു.. ഇപ്പോള്‍ തേങ്ങ അടിക്കുന്നത് പടികളിലല്ല, പടികള്‍ക്കു വടക്കു ഭാഗത്തു കരിങ്കല്‍ ഭിത്തിയിലാകുന്നു. പതിനെട്ടാം പടിയെപ്പറ്റി പല വിശദീകരണങ്ങ ളും കേള്‍ക്കുന്നുണ്ട്. ഹിന്ദു പുരാണത്തില്‍ ആത്മാവിന്റെ മോക്ഷത്തിനുതകുന്ന ഒരു ദിവ്യസംഖ്യ യായി 18 കണക്കാക്കപ്പെടുന്നു. ആദ്യത്തെ വേദത്തിനു 18 അദ്ധ്യായങ്ങള്‍ ഉണ്ടായിരുന്നു. പിന്നീടുണ്ടായ നാലു വേദ ങ്ങള്ക്കും , ഋഗ്വേദം യജുര്വേുദം,സാമവേ ദം ,അഥര്വ വേദം ഇവയ്ക്കെല്ലാം 18 അദ്ധ്യാ യങ്ങള്‍ ആണ് ഉണ്ടായിരുന്നത്. ഭഗവദ് ഗീത യ്ക്കും അദ്ധ്യായങ്ങള്‍ പതിനെട്ടു തന്നെ. കുരുക്ഷേത്ര യുദ്ധവും 18 ദിവസം നീണ്ടു നിന്നു. പതിനെട്ടു പടികള്‍‍ 18 പുരാണങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നു മറ്റൊരു വിശദീകര ണവും കേൾക്കുന്നു. മറ്റൊന്നിൽ ഇവയില്‍ ആദ്യത്തെ അഞ്ചു പടികള്‍ പഞ്ചഭൂതങ്ങളെ യും (ഭൂമി...

ശബരിമല 2 : ചരിത്രവും കോടതി വിധികളും

മറ്റൊരു കൂട്ടം ചരിത്ര ഗവേഷകരുടെ വാദഗതി യനുസരിച്ച് ശാസ്താവ്‌ അഥവാ അയ്യ പ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണെന്നും അതിനു മുമ്പ് അത് ഒരു ദ്രാവിഡ ദേവനായി രുന്നു എന്നും പറയുന്നു. ശബരി മലക്ഷേത്ര വും കേരളത്തിലെ പല ശാസ്താ-ദുർഗ്ഗക്ഷേ ത്രങ്ങളും, അഥവാ കാവുകളും ഹൈന്ദവ പരി ണാമം പ്രാപിച്ച ആദി ദ്രാവിഡ-ബൗദ്ധ ക്ഷേത്ര ങ്ങളാണെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. നിർമ്മാണത്തിന്റെ ആരംഭകാലം മുതൽക്കേ നാട്ടുകാരായ സാധാരണ ജനങ്ങൾ സംഘ ങ്ങളായിച്ചേർന്ന് വ്രതാനുഷ്ഠാനത്തോടെ പച്ചരിയും തേങ്ങയും നെയ്യും ഉപ്പും കുരുമു ളകും ചേർന്ന നിവേദ്യങ്ങളുമായി ക്ഷേത്ര വിഹാരങ്ങളിൽ താമസിച്ചിരുന്ന ബുദ്ധഭിക്ഷു ക്കൾക്കു നൽകി അവരുടെ ഉപദേശങ്ങൾ ശ്രവിച്ച് തിരിച്ചു വരുമായിരുന്നു. ബുദ്ധമതാ നുയായികളുടെ ശരണം വിളിയും അയ്യപ്പ ശര ണം വിളിയും തമ്മിലുള്ള സാമ്യം ഈ വാദ ത്തെ ന്യായീകരിക്കുന്നു. അയ്യപ്പൻ വിഷ്ണു വിന്റേയും ശിവന്റേയും പുത്രനായാണു കരു തപ്പെടുന്നത്. ഇതു ശൈവ-വൈഷ്ണവ ഐക്യത്തെ സൂചിപ്പിക്കുന്നു എന്ന വാദവും നിലവിലുണ്ട്. രാമായണത്തില്‍ ശബരിപീഠം എന്നും കൂടാതെ ശബരി ആശ്രമം എന്നും പറയുന്നുണ്ട്. അവലോകിതേശ്വരന്‍ എന്ന ബുദ്ധന്റെ മറ്റൊ രു പേരാണു പർണ്ണശബരി എന്നു ബ...

ശബരിമല ക്ഷേത്റം -1

Image
ശബരിമല ക്ഷേത്രം കേരളത്തിലെ പത്തനം തിട്ട ജില്ലയില്‍ കേരളത്തിന്‍റെ കിഴക്കെ അത്രുത്തിയായ പശ്ചിമഘട്ടത്തിലെ പെരി യാര്‍ വന്യമ്റുഗ സംരക്ഷണണ കേന്ദ്ര പ്റദേശത്താണു സ്ഥിതി ചെയ്യുന്നത്. ഒരു പ്രത്യേക കാലയളവില്‍ ലോകത്തില്‍ ഏറ്റ വും കൂടുതല്‍തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന ഒരു പ്റാര്‍ത്ഥനാലയമായി ഇതു കണക്കാ ക്കപ്പെടുന്നു. ഏകദേശം മൂന്നു കോടിയില ധികം ഭക്തന്മാര്‍ ഒരു വര്‍ഷം ഇവിടെ ദര്‍ശന ത്തിനു എത്തുന്നു എന്നു കണക്കാക്കപ്പെടു ന്നു. പരമശിവന്‍റെയും മോഹിനീ രൂപത്തില്‍ വന്ന മഹാവിഷ്ണൂവിന്‍റെയും പുത്രനായ അയ്യപ്പനാണു ശബരിമലയിലെ പ്റതിഷ്ട എന്നു വിശ്വസിക്കപ്പെടുന്നു. ഒരു കാലത്തു പരസ്പരം മത്സരിച്ചിരുന്ന ഹിന്ദു മത ശാഖ കളായിരുന്ന ശൈവമതം, വൈഷ്ണവമതം എന്നിവയുടെ സമ്മിശ്രമായി ഇതിനെ കണ ക്കാക്കാമെന്നു തോന്നുന്നു. പശ്ചിമഘട്ടത്തിലെ 18 മലകള്‍ക്കു നടുവില്‍ സമുദ്രനിരപ്പില്‍ നിന്നും 480 മീറ്റര്‍ ഉയരത്തി ലാണു ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നതു. എല്ലാ മതവിശ്വാസികള്‍ക്കും ഇവിടെ പ്രവേ ശനം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ വ്രതം നോറ്റു ഇരുമുടിക്കെട്ടുമായി വരുന്നവരെ മാത്രമേ പവിത്രമായി കരുതുന്ന പതിനെട്ടാം പടി കയറി ഭഗദ്ദര്‍ശനത്തിനു അനുവദിക്കാ റ...

ഗുരുവായൂരിലെ ആനക്കോട്ടയും രുദ്ര തീര്‍ത്ഥവും

Image
പുന്നത്തൂര്‍ ആനക്കോട്ട   ആനകളെ ഇഷ്ടപ്പെടാത്തവര്‍ കുറയും , മനുഷ്യനെക്കാള്‍ പല മടങ്ങു വലിപ്പമുള്ള ആനയെ ബുദ്ധിശക്തിയും പരിശീലനവും കൊണ്ടു മാത്രം നിയന്ത്രിക്കാൻ കഴിയുന്ന തിനുപരി ആനക്കു ഒരു ‘ആനച്ചന്തം’ ഉണ്ടെ ന്നതു സത്യമല്ലേ? ഗുരുവായൂര്‍ ഭഗവാനു പലരും ഭക്തി പൂർവം നടയിരുത്തുന്ന ആനകളെ സംരക്ഷിക്കുന്ന സ്ഥലമാകുന്നു ഗുരുവായൂര്‍ ആനക്കോട്ട അഥവാ പുന്ന ത്തൂര്‍ ആന സംരക്ഷണകേന്ദ്രം. ഒന്നുംരണ്ടു മല്ല അമ്പതിലധികം ആനകളെയാണു അവിടെ വളര്‍ത്തുന്നത് . ഇത്രയധികം ആന കളെ ഒരുമിച്ച പരിപാലിച്ചു വരുന്ന മറ്റൊരിടം ലോകത്തില്‍ മറ്റെവിടെയെങ്കിലും ഉണ്ടോ എന്നു സംശയമാണു. ഏറ്റവും അടുത്തു കിട്ടിയ കണക്കനുസരിച്ച് അവിടെ 56 ആന കള്‍ ഉണ്ടെന്നു പറയുന്നു. ഒരു കാലത്ത് ഇവിടെ 86 ആനകളെ വരെ പാര്‍പ്പിച്ചിരുന്നു വത്രെ. ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിക്കാന്‍ വരുന്നവര്‍ക്കു പ്രത്യേകിച്ചും കുട്ടികള്‍ക്ക് ഈ ആനക്കോട്ട വളരെയധികം ആകര്‍ ഷകമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നു ഏതാണ്ട് മൂന്നു കിലോമീറ്റര്‍ വടക്കാണു ഈ സ്ഥലം. ആദ്യകാലത്തു ക്ഷേത്രത്തില്‍ ഇത്രയധികം ആനകള്‍ ഇല്ലാതിരുന്നപ്പോള്‍ ക്ഷേത്രത്തി ന്‍റെ തെക്കു ഭാഗത്തുള്ള പറമ്പി...

ഗുരുവായൂര്‍ ഭക്തന്മാര്‍ 5. ആദി ശങ്കരന്‍, മഞ്ജുള, നെന്മിനി ഉണ്ണി, ഗുരുവായൂര്‍ കേശവന്‍

Image
ആദി ശങ്കരന്‍  ഒരിക്കല്‍ ശങ്കരാചാര്യര്‍ ശ്രുംഗേരിയിലേക്കുള്ള യാത്രാ മദ്ധ്യേ ഗുരു വായൂരില്‍ കൂടി തന്‍റെ പല്ലക്കില്‍ കടന്നു പോകുകയായിരുന്നു. അപ്പോള്‍ ഗുരുവാ യൂരപ്പന്‍റെ വിഗ്രഹം എഴുന്നള്ളിച്ചു കൊണ്ടു ള്ള ഘോഷയാത്ര എതിരെ വരുന്നുണ്ടായിരു ന്നു. ശങ്കരാചാര്യര്‍ അതത്ര കാര്യമാക്കിയി ല്ല, ഭഗവാനെ വണങ്ങാന്‍ അദ്ദേഹം ശ്റദ്ധി ച്ചില്ല. എന്നാല്‍ ഇക്കാരണത്താല്‍ വടക്കു പടിഞ്ഞാറു ഭാഗത്തു വെച്ചു ഭഗവാന്‍റെ ഘോഷയാത്രക്കു അല്‍പ്പം തടസ്സമുണ്ടാ കുകയും ചെയ്തു. കുറച്ചു മുമ്പോട്ടു നീങ്ങി യപ്പോള്‍ ശങ്കരാചാര്യര്‍ പെട്ടെന്ന് ബോധരഹി തനായി. ബോധം തെളിഞ്ഞപ്പോള്‍ അദ്ദേഹം ഭഗവാനെ പൂര്‍ണരൂപത്തില്‍ ദറ്ശിക്കുക യും ചെയ്തു. ഇതു കണ്ടു അദ്ദേഹം തന്‍റെ പല്ലക്കില്‍ നിന്നിറങ്ങി ഭഗവാന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു തന്‍റെ തെറ്റിനു മാപ്പ പേക്ഷിച്ചു. ഗോവിന്ദ അഷ്ടകം എന്നറിയപ്പെട്ട എട്ടു ശ്ലോകങ്ങള്‍ ആചാര്യര്‍ അപ്പോള്‍ തന്നെ ഉണ്ടാക്കി ഭഗവാനെ പ്റകീര്‍ത്തിച്ചു വത്രെ. മഞ്ജുളയും മഞ്ജുളാലും മഞ്ജുള ഗുരുവായൂരപ്പന്‍റെ ഭക്തയായ ഒരു വാര്യര്‍ കുട്ടിയായിരുന്നു. എല്ലാ ദിവസവും അവള്‍ തന്നെ പൂക്കള്‍ പറിച്ചു കെട്ടിയ ഒരു മാല ഭഗവാനു ചാ...

ഗുരുവായൂര്‍ ഭക്തന്മാര -4: വില്വമംഗലം സ്വാമിയാര്‍

Image
വില്വമംഗലം എന്നപേരില്‍ അറിയപ്പെടുന്ന സ്വാമിയാര്‍ ഗുരുവായൂരപ്പന്‍റെ ഭക്തന്മാ രില്‍ ഒരാളായിരുന്നു, കുറൂരമ്മയെപ്പൊലെ ഭഗവാനെ നേരിട്ടു കാണാന്‍ കഴിഞ്ഞിരു ന്നയാൾ.എന്നാല്‍ ഐതിഹ്യങ്ങളില്‍ ഒന്നില്‍ കൂടുതല്‍ വില്വമംഗലം ഉണ്ടായിരുന്ന തായി തോന്നുന്നു. അതില്‍ ഒന്നാമന്‍ ശ്റീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളില്‍ അറിയപ്പെടുന്നയാള്‍. ത്റിശ്ശൂര്‍ പാറമേക്കാവില്‍ ക്ഷേത്രത്തിനടുത്തു കൊമ്പ ത്തു കടവ്, പുത്തെഞ്ചിറയില്‍ താമസിച്ചിരു ന്നു എന്നു പറയപ്പെടുന്നയാള്‍. അദ്ദേഹം വിഷ്ണു ഭഗവാനെ പ്രാര്‍ത്ഥിച്ചു പ്രത്യക്ഷപ്പെ ടുത്തി, ഭഗവാന്‍ ഒരു ഉണ്ണിക്കണ്ണന്‍റെ രൂപ ത്തില്‍ വില്വമംഗലത്തിനു ദര്‍ശനം കൊടു ത്തു എന്നും പലപ്പോഴും അദ്ദേഹം പൂജ ചെയ്യുമ്പോള്‍ വിക്റുതികള്‍ കാട്ടി സ്വാമിയാ രെ ശുണ്ഠി പിടിപ്പിച്ചിരുന്നു എന്നും പറയപ്പെ ടുന്നു. ഒരിക്കല്‍ പൂജ ചെയ്തു കൊണ്ടിരുന്ന വിഗ്രഹത്തെ അശുദ്ധമാക്കി എന്നതില്‍ സ്വാമിയാര്‍ ഉണ്ണിയോടു ദ്വെഷ്യപ്പെട്ടുവെന്നു, ഉണ്ണി പിണങ്ങി “ഇനി എന്നെ കാണണമെ ങ്കില്‍ അനന്തങ്കാട്ടില്‍ വന്നുകൊള്ളൂ എന്നും പറഞ്ഞ് അപ്രത്യക്ഷമായത്റെ . സ്വാമിയാര്‍ അനന്തങ്കാട് തിരഞ്ഞു നടന്നു നടന്നു അവ സാനം കുഞ്ഞുമായി വഴക്കിട്...